റിലേയില്‍ അമേരിക്കന്‍, ജമൈക്കന്‍ ആധിപത്യം
Tuesday, May 5, 2015 12:06 AM IST
നാസുവ (ബഹാമസ്): ലോക ഐഎഎഎഫ് റിലേയിലെ രണ്ടാമത്തെയും അവസാനത്തെയും ദിനത്തില്‍ അമേരിക്കയുടെയും ജമൈക്കയുടെയും ആധിപത്യമായിരുന്നു. ആറ് ഇനങ്ങളില്‍ അമേരിക്ക നാലു സ്വര്‍ണം നേടി. ഫോമിലുള്ള ജസ്റ്റിന്‍ ഗാറ്റ്ലിനു രണ്ടാം സ്വര്‍ണം നഷ്ടമായി. ലോക റിക്കാര്‍ഡ് താരം ഉസൈന്‍ ബോള്‍ട്ടിനെക്കൂടാതെയാണ് ജമൈക്ക 4-200 മീറ്റര്‍ റിലേയില്‍ ഇറങ്ങിയത്. ഒരു മിനിറ്റ് 20.97 സെക്കന്‍ഡുകൊണ്ടാണ് ജമൈക്ക ഫിനിഷിംഗ് ലൈന്‍ കടന്നത്. ഈയിനത്തില്‍ ഗാറ്റ്ലിന്‍ ഉള്‍പ്പെട്ട അമേരിക്കന്‍ ടീമിനെ അയോഗ്യരാക്കി. വനിതകളുടെ 4-200 മീറ്ററില്‍ ജമൈക്ക ജേതാക്കളായി. ബ്രിട്ടനാണ് വെള്ളി. പുരുഷന്മാരുടെ 4-400 മീറ്ററില്‍ അമേരിക്ക സ്വര്‍ണം ചൂടി. രണ്ടു മിനിറ്റ് 58.43 സെക്കന്‍ഡിലാണ് അമേരിക്കയുടെ സ്വര്‍ണനേട്ടം.


ബഹാമസ് രണ്ടാം സ്ഥാനത്തെത്തി. വനിതകളുടെ 4-400 മീറ്ററില്‍ അമേരിക്ക മൂന്നു മിനിറ്റ് 19.39 സെക്കന്‍ഡില്‍ സ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ 4-800 മീറ്ററിലും അമേരിക്കയായിരുന്നു ജേതാക്കള്‍. പുരുഷന്മാരുടെ 4-1500 മീറ്ററില്‍ അമേരിക്ക ചാമ്പ്യന്മാരായി. ഒമ്പത് മിനിറ്റ് 15.50 സെക്കന്‍ഡിന്റെ പുതിയ റിക്കാര്‍ഡ് സമയം കുറിച്ചുകൊണ്ടാണ് അമേരിക്ക സ്വര്‍ണമണിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.