മൂന്നാം നമ്പറില്‍ രോഹിത്
മൂന്നാം നമ്പറില്‍ രോഹിത്
Tuesday, August 4, 2015 11:35 PM IST
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു വലിയ പരമ്പരയ്ക്ക് തയാറെടുക്കുകയാണ്. ശ്രീലങ്കയ്ക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ് പരമ്പരയ്ക്കിറങ്ങുമ്പോള്‍ വെല്ലുവിളിയുര്‍ത്തുന്ന നിരവധി ഘടകങ്ങളാണ് കോഹ്്ലിക്കു മുന്നിലുള്ളത്. ബാറ്റിംഗിലെയും ബൌളിംഗിലെയും കോമ്പിനേഷന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ടീം മാനേജ്മെന്റിനു സാധിച്ചിട്ടില്ല. ബാറ്റിംഗ് ഓര്‍ഡറാണ് കോഹ്്ലിയെ കുഴപ്പിക്കുന്നത്. ഓപ്പണര്‍മാരുടെ കാര്യത്തില്‍ ഇതിനോടകം തീരുമാനമായി. ശിഖര്‍ ധവാന്‍- മുരളി വിജയ് കൂട്ടുകെട്ട് ശ്രീലങ്കയ്ക്കെതിരേയും ഇന്നിംഗ്സ് തുറക്കും. എന്നാല്‍, മൂന്നാം നമ്പറില്‍ ആരിറങ്ങും എന്നത് കോഹ്്ലിക്കു മുന്നില്‍ ചോദ്യചിഹ്നമാണ്. ബംഗ്ളാദേശിനെതിരേ മൂന്നാം നമ്പറില്‍ ഇറങ്ങിയ ചേതേശ്വര്‍ പൂജാരയ്ക്ക് വേണ്ടത്ര ശോഭിക്കാനായിരുന്നില്ല. രാഹുല്‍ ദ്രാവിഡിന്റെ റോളിലേക്ക് ഇനിയും ഇന്ത്യ മികച്ച ഒരാളെ കണ്െടത്തിയിട്ടില്ല എന്നതാണു സത്യം. ഫോമില്ലായ്മയും പരിക്കുമാണ് പൂജാരയുടെ പ്രശ്നം. പരിക്കില്‍നിന്നു മോചിതനായെങ്കിലും പൂജാരയുടെ ഫാം മികച്ചതാണെന്നു പറയാനാകില്ല. ഓസ്ട്രേലിയ എ ടീമിനെതിരായ അനൌദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എയെ നയിച്ച പൂജാരയുടെ ബാറ്റിംഗ് ശരാശരിയിലും താഴെയായിരുന്നു. രണ്ടു മത്സരങ്ങളിലെ നാല് ഇന്നിംഗ്സുകളില്‍നിന്ന് 119 റണ്‍സ് മാത്രമാണ് പൂജാരയ്ക്ക് നേടാനായത്. ശരാശരി 29.75.


ഈയവസരത്തിലാണ് കോഹ്്ലി മറ്റൊരു ഓപ്ഷന്‍ പരിശോധിക്കുന്നത്. രോഹിത് ശര്‍മയെയാണ് മൂന്നാം സ്ഥാനത്തേക്ക് ടീം മാനേജ്മെന്റ് പരിഗണിക്കുന്നത്. കോഹ്്ലിക്കും ടീം മാനേജര്‍ രവി ശാസ്ത്രിക്കും ഈ നിലപാടാണ്. ശിഖര്‍ ധവാന്‍ വേഗത്തില്‍ പുറത്തായാല്‍ ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ കഴിവുള്ളയാള്‍ രോഹിതാണെന്നാണ് കോഹ്്ലിയുടെ പക്ഷം. ടീം ആവശ്യപ്പെട്ടാല്‍ ഏതു സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ താന്‍ തയാറാണെന്ന് രോഹിത് പറഞ്ഞിട്ടുമുണ്ട്. ഇതോടെ മൂന്നാം സ്ഥാനത്ത് രോഹിത് എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

കരിയറില്‍ മൂന്ന് ഇന്നിംഗ്സില്‍ മാത്രമാണ് രോഹിത് ശര്‍മ മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയിരിക്കുന്നത്. കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരേ സിഡ്നി ടെസ്റ്റില്‍ 55, 39 എന്നിങ്ങനെയായിരുന്നു രോഹിതിന്റെ സ്കോര്‍. അഞ്ചാമതോ ആറാമതോ ഇറങ്ങേണ്ട താരമല്ല രോഹിത് എന്നാണ് കോഹ്്ലിയുടെ പക്ഷം. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ താരം ടെസ്റില്‍ വലിയ ഇന്നിംഗ്സുകള്‍ കളിക്കാന്‍ കെല്പുള്ളയാളാണെന്നു കോഹ്്ലി വി ശ്വസിക്കുന്നു.

നാലാം നമ്പറില്‍ കോഹ്്ലി തന്നെയിറങ്ങുമ്പോള്‍ പൂജാര അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നുറപ്പ്. പുതിയ പരീക്ഷണങ്ങള്‍ക്ക് കോഹ്്ലി മുതിരുമ്പോള്‍ അത് എത്രത്തോളം വിജയമാകുമെന്ന് കണ്ടുതന്നെ അറിയണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.