റഷ്യൻ ഭാരോദ്വഹകർക്കും വിലക്ക്
Saturday, July 30, 2016 1:01 PM IST
<ആ>ജോസ് കുമ്പിളുവേലിൽ

ബർലിൻ: റഷ്യക്കുമേൽ വീണ്ടും വെള്ളിടി. അത്ലറ്റുകൾക്കു പിന്നാലെ ഇത്തവണ റഷ്യൻ ഭാരോദ്വഹ താരങ്ങളെയാണ് ഉത്തേജക മരുന്നിന്റെ പേരിൽ വിലക്കിയത്. റഷ്യൻ വെയ്റ്റ്ലിഫ്റ്റിംഗ് താരങ്ങൾക്ക് റിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ഉത്തേജകമരുന്ന് വിവാദവുമായി ബന്ധപ്പെട്ടാണ് എട്ടു പേരെയും വിലക്കിയിരിക്കുന്നത്. അഞ്ച് പുരുഷതാരങ്ങൾക്കും മൂന്നു വനിതാ താരങ്ങൾക്കുമാണ് അയോഗ്യത. ഒലേഗ് ചെൻ, ആദം മാലിഗോവ്, റുസ്ലാൻ അൽബെഗോവ്, ഡേവിഡ് ബെഡ്ചൻയൻ, ആർടെം ഒകുലോവ് എ്ന്നീ പുരുഷ വെയ്റ്റ്ലിഫ്റ്റേഴസിനെയും ടാറ്റിയാന കഷിറിന, ടിമിയ ടുറിയേവ, അനസ്താസിയ റൊമേനോവ എന്നീ വനിതകളെയുമാണ് വിലക്കിയിരിക്കുന്നത്.


ലോക വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷനാണ് തീരുമാനമെടുത്തിരിക്കുന്നത്. റഷ്യയെ ഒളിമ്പിക്സിൽനിന്നു പൂർണമായി വിലക്കാൻ വിസമ്മതിച്ച ഐഒസി, ഓരോ കായിക ഇനത്തിന്റെയും കാര്യത്തിൽ തീരുമാനമെടുക്കാൻ അതത് ഫെഡറേഷനുകൾക്ക് അധികാരം നൽകിയിരുന്നു.

എട്ടംഗ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലെ രണ്ടു പേർക്ക് നേരത്തേ തന്നെ വിലക്ക് വന്നിരുന്നതാണ്. ആകെ 387 കായികതാരങ്ങളെയാണ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ റഷ്യ തെരഞ്ഞെടുത്തിരുന്നത്. ഇതിൽ 272 പേർക്ക് പങ്കെടുക്കാൻ അനുമതിയുള്ളതായി കായിക മന്ത്രി പറയുന്നു. എന്നാൽ, ഇന്നത്തോടെ യഥാർഥ സംഖ്യ സ്‌ഥിരീകരിക്കാനാവൂ. ഓഗസ്റ്റ് അഞ്ചിനാണ് ഒളിമ്പിക്സിനു തുടക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.