ഗോൾഡൻ ജിയോ
ഗോൾഡൻ ജിയോ
Thursday, January 12, 2017 3:11 PM IST
കോയമ്പത്തൂര്‍: മലയാളികള്‍ക്കു ആശ്വാസ സ്വര്‍ണവുമായി അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് മീറ്റിലെ രണ്ടാം നാള്‍. എതിരാളികളെ ബഹുദൂരം പിന്നിലാക്കി മാംഗളൂര്‍ യൂണിവേഴ്‌സിറ്റിയുടെ കുതിപ്പ്. രണ്ട് മീറ്റ് റിക്കാര്‍ഡുകള്‍. വേഗപ്പോരില്‍ വെങ്കലനേട്ടവുമായി എംജി. സംഘാടക മികവിന്‍റെ പോരായ്മയാല്‍ നിറംമങ്ങിയ മീറ്റിന്‍റെ രണ്ടാം നാള്‍ പടിയിറങ്ങുന്നതു ഇത്രയൊക്കെ വിശേഷണങ്ങളുമായാണ്.

ആണ്‍കുട്ടികളുടെ ഹൈജംപിലൂടെയാണ് മലയാളദേശത്തേക്കു ആദ്യത്തെ സ്വര്‍ണമെത്തിയത്. എംജി യൂണിവേഴ്‌സിറ്റിയുടെ ജിയോ ജോസ് 2.09 മീറ്റര്‍ ചാടി ഒന്നാം സ്ഥാനം നേടി. എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്‌സ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ജിയോ വരാപ്പുഴ സ്വദേശിയാണ്. മനോജ് പി. തോമസാണ് പരിശീലകന്‍.

പെണ്‍കുട്ടികളുടെ നൂറു മീറ്ററില്‍ എംജിയുടെ കെ. മഞ്ജുവിന്‍റെ വെങ്കല മെഡലാണ് ഇന്നലത്തെ മറ്റൊരു പ്രധാന നേട്ടം. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ മാംഗളൂര്‍ യൂണിവേഴ്‌സിറ്റിയുടെ എന്‍.വി. ഷീനയുടെ വെള്ളി മെഡലും എംജിയുടെ അലീന ജോസിന്‍റെ വെങ്കല നേട്ടവും മലയാളി വിജയഗാഥയായി.

പെണ്‍കുട്ടികളുടെ അയ്യായിരം മീറ്ററിലും ഡിസ്‌കസ് ത്രോയിലുമാണ് മീറ്റ് റിക്കാര്‍ഡുകള്‍ പിറന്നത്.

അയ്യായിരം മീറ്ററില്‍ പൂനയുടെ സഞ്ജീവനി യാദവ് ഹാട്രിക്കും തികച്ച് മീറ്റ് റിക്കാര്‍ഡിട്ടപ്പോള്‍ ഡിസ്‌കസില്‍ പടിയിറങ്ങിയതു പതിനഞ്ചു വര്‍ഷം മുമ്പത്തെ റിക്കാര്‍ഡ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരിയായിരുന്ന പട്യാല യൂണിവേഴ്‌സിറ്റിയുടെ കമല്‍പ്രീത് കൗര്‍ ഇത്തവണ അടിച്ചെടുത്തതും മീറ്റ് റിക്കാര്‍ഡും ഒന്നാം സ്ഥാനവും.

സുധാകറും അര്‍ച്ചനയും വേഗതാരങ്ങള്‍

മേളയുടെ പ്രസ്റ്റീജ് ഇനമായ നൂറുമീറ്ററില്‍ ഇത്തവണ കേരളത്തിനു സന്തോഷിക്കാന്‍ വകയുണ്ട്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയാണ് വേഗപ്പോരില്‍ കേരളം സാന്നിധ്യം അറിയിച്ചത്.

എംജി യൂണിവേഴ്‌സിറ്റിയുടെ കെ. മഞ്ജുവാണ് ഇന്നലെ മലയാളി താരങ്ങള്‍ക്കു അഭിമാനമായത്. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അര്‍ച്ചന ഒന്നാമതെത്തി. മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയുടെ വി. രേവതിക്കാണ് രണ്ടാം സ്ഥാനം. കാലിക്കട്ടിന്‍റെ അഖില നാലാമതും സുജിന അഞ്ചാമതുമായി ഫിനിഷ് ചെയ്തു. വാറംഗല്‍ കക്കാത്തിയ യൂണിവേഴ്‌സിറ്റിയുടെ സി.എച്ച്. സുധാകറാണ് ആണ്‍കുട്ടികളുടെ വേഗരാജാവ്.



ട്രിപ്പിള്‍ ജംപില്‍ മലയാളിത്തിളക്കം

പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ മലയാളിത്തിളക്കം. ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുടെ ശിവ അന്‍പരശി ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ മലയാളികള്‍ സ്വന്തമാക്കി. മാംഗളൂര്‍ യൂണിവേഴ്‌സിറ്റിയുടെ മലയാളിതാരം എന്‍.വി. ഷീനയ്ക്കാണ് രണ്ടാം സ്ഥാനം. തൃശൂര്‍ ചേലക്കര സ്വദേശിയാണ്. എംജിയുടെ അലീന ജോസിനാണ് മൂന്നാം സ്ഥാനം. പാലാ അല്‍ഫോന്‍സ കോളജിലെ മൂന്നാംവര്‍ഷ ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിനിയാണ്.

5000ത്തില്‍ പൂന

അത്‌ലറ്റിക് മീറ്റിലെ 5000 മീറ്ററില്‍ പൂന യൂണിവേഴ്‌സിറ്റിയുടെ സര്‍വാധിപത്യം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് പൂനയുടെ ചുണക്കുട്ടികള്‍ കരുത്തു തെളിയിച്ചത്. സഞ്ജീവനി ജാദവ് മീറ്റ് റിക്കാര്‍ഡോടെ പെണ്‍കുട്ടികളുടെ വിഭാഗത്തിലും ടാഡ് വികസന്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും ഒന്നാമതെത്തി. ഒളിമ്പ്യന്‍ കവിത റാവത്തിന്‍റെ ഗുരു വിജേന്ദര്‍ സിംഗായിരുന്നു ഇരുവരുടെയും പരിശീലകന്‍.


ഇരുവിഭാഗത്തിലും മാംഗളൂര്‍ യൂണിവേഴ്‌സിറ്റിക്കാണ് രണ്ടാം സ്ഥാനം. റോബിന്‍സിംഗും മീനുവുമാണ് വിജയികള്‍. എംജിയുടെ ഏയ്ഞ്ജല്‍ മരിയ ജോസ് അഞ്ചാമതും കാലിക്കട്ടിന്‍റെ വിദ്യ എട്ടാമതും എംജിയുടെ അനു മരിയം ഒമ്പതാമതുമായി ഫിനിഷ് ചെയ്തു. മുന്‍ മീറ്റുകളില്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ ആധിപത്യമുണ്ടായിരുന്ന 5000 മീറ്ററില്‍ ഇത്തവണ മെഡല്‍ ലഭിക്കാത്തതു പോയിന്‍റ് നിലയിലും പ്രതിഫലിച്ചേക്കും.

ഹാട്രിക് റിക്കാര്‍ഡുമായി സഞ്ജീവനി

അന്തര്‍സര്‍വകലാശാല അത്‌ലറ്റിക് മീറ്റിലെ ആദ്യ മീറ്റ് റിക്കാര്‍ഡ് പിറന്നതു മേളയുടെ രണ്ടാംദിവസം. പെണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ പൂനയുടെ സഞ്ജീവനി ജാദവാണ് സ്വന്തം റിക്കാര്‍ഡ് പഴങ്കഥയാക്കിയത്. സഞ്ജീവനിയുടെ നേട്ടം വെറും മീറ്റ് റിക്കാര്‍ഡില്‍ ഒതുങ്ങുന്നില്ല. ഇത്തവണ റിക്കാര്‍ഡ് ഹാട്രിക് എന്ന അപൂര്‍വ നേട്ടമാണ് സഞ്ജീവനി കൊയ്‌തെടുത്തത്. കഴിഞ്ഞ മീറ്റില്‍ സ്ഥാപിച്ച 16 മിനിറ്റ് 18.01 സെക്കന്‍ഡ് ഇത്തവണ 15.59.17 എന്ന നിലയില്‍ മെച്ചപ്പെടുത്തുകയായിരിന്നു. ഒളിമ്പ്യന്‍ കവിത റാവത്തിന്‍റെ പരിശീലകനായ വിജേന്ദര്‍ സിംഗിന്‍റെ ശിക്ഷണത്തിലാണ് സഞ്ജീവനി മേളയിലെത്തിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തിലും സ്വര്‍ണം നേടി പൂന യൂണിവേഴ്‌സിറ്റി അയ്യായിരം മീറ്ററിലെ അപ്രമാദിത്വം വെളിപ്പെടുത്തി. സ്വന്തം മികച്ച സമയം മെച്ചപ്പെടുത്തി 14.37.47 സമയത്തില്‍ ഫിനിഷ് ചെയ്ത കിസാന്‍ തഡ്വി സ്വര്‍ണം കൊയ്യുകയായിരുന്നു.

ഡിസ്‌കസിലും റിക്കാര്‍ഡ്

പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ തകര്‍ന്നു വീണതു പതിനഞ്ചു വര്‍ഷം മുമ്പത്തെ മീറ്റ് റിക്കാർഡ്. പട്യാല യൂണിവേഴ്‌സിറ്റിയുടെ കമല്‍പ്രീത് കൗര്‍ 55.11 മീറ്റര്‍ കുറിച്ച് പഴങ്കഥയാക്കിയതു ഗുരുനാനാക്ക് യൂണിവേഴ്‌സിറ്റിയുടെ ഹര്‍വന്ത് കൗര്‍ സ്ഥാപിച്ച് 53.28 മീറ്റര്‍ എന്ന റിക്കാര്‍ഡ്. മത്സരത്തിലെ ആദ്യ അവസരത്തില്‍ തന്നെ കമല്‍പ്രീതിനു റിക്കാര്‍ഡു നേട്ടം സ്വന്തമാക്കാനായി.

പട്യാലയില്‍ നടന്ന കഴിഞ്ഞ തവണത്തെ മീറ്റില്‍ രണ്ടാം സ്ഥാനക്കാരിയാണ് കമല്‍പ്രീത് കൗര്‍.

പോയിന്‍റ് നില

മേളയുടെ രണ്ടാം നാള്‍ അവസാനിക്കുമ്പോള്‍ 44 പോയിന്‍റോടെ മാംഗളൂര്‍ യൂണിവേഴ്‌സിറ്റിയാണു മുന്നില്‍. 26 പോയിന്‍റുമായി പട്യാലയും 25 പോയിന്‍റുമായി മദ്രാസുമാണ് തൊട്ടുപിന്നില്‍. 19 പോയിന്‍റു നേടിയ എംജി യൂണിവേഴ്‌സിറ്റിയാണ് നാലാം സ്ഥാനത്ത്.

ഇന്നത്തെ ഫൈനലുകള്‍

ഹാഫ് മാരത്തണ്‍ (ആണ്‍, പെണ്‍), 20 കി.മീ നടത്തം (ആണ്‍), 5 കി.മീ നടത്തം (പെണ്‍), പോള്‍വോൾട്ട് (പെണ്‍, ആണ്‍), ജാവലിന്‍ ത്രോ (ആണ്‍), ഹൈജംപ് (പെണ്‍), ഷോട്ട്പുട്ട് (പെണ്‍), 110 മീ ഹര്‍ഡില്‍സ് (ആണ്‍), 100 മീ ഹര്‍ഡില്‍സ് (പെണ്‍), 400 മീ (ആണ്‍, പെണ്‍), ലോംഗ്ജംപ് (പെണ്‍)

എം.വി. വസന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.