ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ്:കേരളം മിടുമിടുക്കി
ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ്:കേരളം മിടുമിടുക്കി
Saturday, January 14, 2017 1:37 PM IST
പുതുച്ചേരി: മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കേരളം മിടുക്കിയായി. 67-ാമത് ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ കിരീടം കേരളത്തിന്‍റെ പെണ്‍പടയ്ക്ക്. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ റെയില്‍വേസിന്‍റെ മിന്നും താരങ്ങള്‍ അണിനിരന്ന തെലുങ്കാനയെ അവസാന രണ്ടു ക്വാര്‍ട്ടറില്‍ പുറത്തെടുത്ത മികവില്‍ പരാജയപ്പെടുത്തി കേരളം ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. സ്‌കോര്‍ 68-59. (14-19, 12-15, 20-17, 22-8)

1984ല്‍ കട്ടക്കില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് കേരളം അവസാനമായി കിരീടത്തില്‍ മുത്തമിട്ടത്.

അതിനു ശേഷം നിരവധി മിന്നും താരങ്ങള്‍ കേരളത്തിനു വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും സാധിക്കാത്ത നേട്ടമാണ് ഈ മിടുക്കികള്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. നായിക പി.എസ്. ജീനയും പൂജാ മോളും ഗ്രീമയും അഞ്ജനയും ഒക്കെ കളം നിറഞ്ഞു കളിച്ചതോടെ അവസാന രണ്ടു ക്വാര്‍ട്ടറുകള്‍ കേരളത്തിന്‍റേതായി. ആദ്യ രണ്ടു ക്വാര്‍ട്ടറുകള്‍ ക‍ഴിഞ്ഞ പ്പോൾ ‍ കേരളം 28-34നു പിന്നിലായിരുന്നു.

മൂന്നാം ക്വാര്‍ട്ടറില്‍ മികച്ച പോയിന്‍റുകളും ബ്ലോക്കുകളും സ്വന്തമാക്കിയ കേരളം എതിരാളികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു. സ്‌റ്റെഫി നിക്‌സണെപ്പോലുള്ള ഏറ്റവും മികച്ച താരങ്ങള്‍ ഇല്ലാതെയാണ് കേരളം ഈ കിരീടനേട്ടത്തിലെത്തിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ ആന്‍റണി സ്റ്റീഫനാണ് കേരളത്തിന്‍റെ പരിശീലകന്‍.


കളിയുടെ തുടക്കം കേരളത്തിന്‍റെ മുന്നേറ്റത്തോടെയായിരുന്നു. 7-1നു ലീഡ് ചെയ്ത കേരളത്തിനു പക്ഷേ, തെലുങ്കാനയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ശക്തമായി തിരിച്ചുവന്ന അവര്‍ ആദ്യ ക്വാര്‍ട്ടറില്‍ 19-14നു ലീഡ് ചെയ്തു. എന്നാല്‍, ആദ്യ രണ്ടു ക്വാര്‍ട്ടറില്‍നിന്നു വ്യത്യസ്തമായി മൂന്നാം ക്വാര്‍ട്ടറില്‍ കേരളം തിരിച്ചടിച്ചു. ജീനയുടെ തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തിനു ലീഡ് സമ്പാദിച്ചുകൊടുത്തത്. അവസാന ക്വാര്‍ട്ടറില്‍ കേരളം 22 പോയിന്‍റുകള്‍ നേടി. 20 പോയിന്‍റുമായി ജീന തന്നെയാണ് ടോപ് സ്‌കോററായതും. ജി. റോജാമോളും പി.ജി. അഞ്ജനയും 10 പോയിന്‍റ് വീതം നേടി. ഗ്രീമ മെര്‍ലിന്‍ എട്ടു പോയിന്‍റ് സ്വന്തമാക്കി. തെലുങ്കാനയുടെ ഗായത്രിയാണ് ടോപ് സ്‌കോറര്‍; 15 പോയിന്‍റ്. വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ റെയില്‍വേസിന് വെങ്കലം ലഭിച്ചു.

പുരുഷ വിഭാഗത്തില്‍ ഹരിയാനയെ പരാജയപ്പെടുത്തി കേരളം അഞ്ചാം സ്ഥാനത്തെത്തി. പഞ്ചാബിനാണ് വെങ്കലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.