കരാർ കളിയിൽ ചാകര തേടി ബിസിസിഐ
കരാർ കളിയിൽ ചാകര തേടി ബിസിസിഐ
Thursday, February 16, 2017 1:52 PM IST
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ കളിക്കൊരുങ്ങുകയാണ്. അടുത്ത അഞ്ചു വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ടൈറ്റില്‍ സ്‌പോര്‍സര്‍ഷിപ്പ് ബിസിസിഐ കമ്പോളത്തില്‍ വില്‍ക്കും. മാര്‍ച്ച് 31ന് സ്റ്റാര്‍ ഇന്ത്യയുമായുള്ള കരാര്‍ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ബോര്‍ഡ് ക്ഷണിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് 538 കോടി രൂപയുടെ അടിസ്ഥാന വിലയാണ് ബിസിസിഐ നിജപ്പെടുത്തിയിരിക്കുന്നത്. ടീം ഇന്ത്യയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരെ തേടി ബിസിസിഐ ഉടന്‍ ടെന്‍ഡര്‍ വിളിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനിടെ 259 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഇതില്‍ 21 ഐസിസി മത്സരങ്ങളും വിവിധ രാജ്യങ്ങളുമായുള്ള പരമ്പരകളിലെ 238 മത്സരങ്ങളും ഉണ്ട്. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2017, ലോകകപ്പ് 2019, ലോകകപ്പ് ട്വന്‍റി-20 2020, ചാമ്പ്യന്‍സ് ട്രോഫി 2021 എന്നിവയാണ് ഐസിസി മത്സരങ്ങള്‍. മറ്റു രാജ്യങ്ങളുമായുള്ള പരമ്പരകള്‍ക്കുള്ള ടെന്‍ഡറില്‍ 2.2 കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഐസിസി ടൂര്‍ണമെന്‍റുകള്‍ക്ക് 70 ലക്ഷവും. അതായത്, മറ്റുരാജ്യങ്ങളുമായുള്ള വിവിധ പരമ്പരകളില്‍നിന്ന് 523.6 കോടിയും ഐസിസി ടൂര്‍ണമെന്‍റുകളില്‍നിന്ന് 14.7 കോടി രൂപയുമാണ് ബിസിസിഐ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ സ്റ്റാര്‍ ഇന്ത്യയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ടൈറ്റില്‍ സ്‌പോണ്‍സര്‍.

ഓരോ മത്സരത്തിനും അവര്‍ ബിസിസിഐക്കു നല്‍കുന്നത് 1.92 കോടിയാണ്. അഞ്ചു വര്‍ഷം മുമ്പ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത് 1.52 കോടിയായിരുന്നു. അതാണ് ഇപ്പോള്‍ 2.2 കോടിയായി പുതുക്കിയത്. ഐസിസി മത്സരത്തിന് 61 ലക്ഷം എന്നുള്ളത് 70 ലക്ഷമാകും. മാര്‍ച്ച് ഏഴിന് പുതിയ ടെന്‍ഡര്‍ ക്ഷണിക്കുമെന്നാണ് ബിസിസിഐ വക്താവ് സൂചിപ്പിച്ചത്.


ആദ്യകരാര്‍ 1993ല്‍

ഇന്ത്യന്‍ ടീമിന് ഒരു ഔദ്യോഗിക സ്‌പോണ്‍സര്‍ എന്ന നിലയിലേക്കു കാര്യങ്ങള്‍ മാറിയത് 1993ലായിരുന്നു. ഇന്ത്യന്‍ ടുബാക്കോ കമ്പനിയുമായാണ് (ഐടിസി) ബിസിസിഐ കരാറിലേര്‍പ്പെട്ടത്. ഇതോടെ ഇന്ത്യന്‍ ടീമംഗങ്ങളുടെ ജേഴ്‌സിയില്‍ വില്‍സ് എന്ന സിഗരറ്റിന്‍റെ പരസ്യം പ്രത്യക്ഷപ്പെട്ടു.

22 വര്‍ഷത്തേക്കായിരുന്നു കരാര്‍. എന്നാല്‍, 2002ല്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ ‍ ടുബാക്കോ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പാടില്ലെന്ന നിയമം കൊണ്ടുവന്നതോടെ ഐടിസിയെ ഒഴിവാക്കി. 1993- 1999 കാലഘട്ടത്തിൽ അവര്‍ ബിസിസിഐക്കു നല്‍കിയത് 45 കോടി രൂപയാണ്.

1999 മുതല്‍ 2002വരെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് 35 ലക്ഷവും ഏകദിന മത്സരങ്ങള്‍ക്ക് 30 ലക്ഷം രൂപയും അവര്‍ നല്‍കി. ഐടിസിക്കു ശേഷം സഹാറ ഗ്രൂപ്പും പിന്നീട് സ്റ്റാര്‍ ഇന്ത്യയും ഇന്ത്യന്‍ ടീമിന്‍റെ സ്‌പോണ്‍സര്‍മാരായി.

മുമ്പുള്ള കരാറുകള്‍

ഐടിസി (വില്‍സ്)


1993-1999 (45 കോടി)

ഐടിസി 1999-2002

*ടെസ്റ്റില്‍ 35 ലക്ഷം, ഏകദിനത്തില്‍ 30 ലക്ഷം

സഹാറ ഇന്ത്യ

*2002-2009 (തുകയെക്കുറിച്ച് വെളിപ്പെടുത്തലില്ല)
*2009-2012
*ടെസ്റ്റില്‍ 1.91 കോടി, ഏകദിനത്തിന് 2.09 കോടി
*2012-2013
*3.34 കോടി ഓരോ മത്സരത്തിനും

സ്റ്റാര്‍ ഇന്ത്യ

*2014-2017
*1.92 കോടി മറ്റുരാജ്യങ്ങളുമായുള്ള മത്സരത്തിന്
*61 ലക്ഷം വീതം ഐസിസി മത്സരങ്ങള്‍ക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.