ഓര്‍മകളുടെ ട്രാക്കിലൂടെ മഹിയുടെ യാത്ര
ഓര്‍മകളുടെ ട്രാക്കിലൂടെ മഹിയുടെ യാത്ര
Wednesday, February 22, 2017 1:54 PM IST
കോല്‍ക്കത്ത: ചൊവ്വാഴ്ച രാത്രിയില്‍ ദക്ഷിണകിഴക്കന്‍ റെയില്‍വേയ്ക്കു ഒരു പ്രത്യേക അതിഥിയുണ്ടായിരുന്നു. അതിഥി എന്നു പറയാന്‍ സാധിക്കില്ല. അവരുടെ കുടുംബത്തില്‍ നിന്നും പറന്നുയര്‍ന്ന ഒരാള്‍. 13 വര്‍ഷത്തിനു ശേഷമെത്തിയ ആ അതിഥി മറ്റാരുമായിരുന്നില്ല. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണി! ജാര്‍ഖണ്ഡ് ഏകദിന ടീമിന്‍റെ കൂടെ വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കാന്‍ കോല്‍ക്കത്തയിലേക്കായിരുന്നു മഹിയുടെ യാത്ര.

ഇന്ത്യന്‍ ടീമിലെത്തും മുമ്പ് തുടങ്ങിയ ബന്ധമാണ് ധോണിയും ദക്ഷിണകിഴക്കന്‍ റെയില്‍വേയുമായി. ഇന്ത്യക്കായി ഏറ്റവും വിജയം സ്വന്തമാക്കിയ ക്യാപ്റ്റന്‍ 2000ത്തില്‍ കാര്‍ഗ്പുരില്‍ ടിക്കറ്റ് ചെക്കറായിരുന്നു. ക്രിയ യോഗ എക്‌സ്പ്രസിന്‍റെ സെക്കന്‍ഡ് ക്ലാസ് എസിയില്‍ യാത്ര ചെയ്യുമ്പോള്‍ ആ ഓര്‍മകള്‍ മഹിയിലുണ്ടായിരുന്നിരിക്കണം. വിഐപി എന്ന നിലയില്‍ ഒരു പ്രത്യേക സര്‍വീസും ആവശ്യപ്പെടാതെയായിരുന്നു ധോണിയുടെ കോല്‍ക്കത്തന്‍ യാത്ര. നേരത്തേ, 23 പേര്‍ക്കായി ബുക്ക് ചെയ്തിരുന്ന അതേ കോച്ചിലാണ് ധോണിയും യാത്ര ചെയ്തതത്.


പ്രത്യേകമായി ഒന്നും ആവശ്യപ്പെട്ടില്ലെങ്കിലും ധോണിക്കായി സുരക്ഷയൊരുക്കിരുന്നെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 9.40ന് റാഞ്ചിയില്‍ നിന്നും കയറിയ ധോണിയും സംഘവും ഇന്നലെ രാവിലെ 6.50നാണ് ഹൗറ സ്‌റ്റേഷനിലിറങ്ങിയത്. 13 വര്‍ഷത്തിനു ശേഷം ട്രെയിനില്‍ കയറിയതിന്‍റെ സന്തോഷം പങ്കുവച്ച് ജാര്‍ഖണ്ഡ് ടീമംഗങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി ധോണി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. വിജയ് ഹാസരെ ട്രോഫിയില്‍ ധോണിയാണ് ജാര്‍ഖണ്ഡിനെ നയിക്കുന്നു. 2013ല്‍ ഇന്ത്യന്‍ ടീമിന്‍റെ ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞ ധോണി അടുത്ത കാലത്താണ് ഏകദിനത്തിലെയും ട്വന്‍റി 20യിലെയും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വിരമിച്ചത്. ഐപിഎലില്‍ റൈസിംഗ് പൂന സൂപ്പര്‍ ജയിന്‍റ്സിന്‍റെ താരമായ ധോണിയെ ഈ സീസണില്‍ ടീമിന്‍റെ നായക സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.