ഇബ്ര മാജിക്; മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗ് കപ്പ്
ഇബ്ര  മാജിക്; മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗ് കപ്പ്
Monday, February 27, 2017 1:33 PM IST
ലണ്ടന്‍: ഹൊസെ മൗറീഞ്ഞോയ്ക്ക് ആശ്വസിക്കാം. തിരിച്ചടികള്‍ക്കു നടുവിലും ഓള്‍ഡ് ട്രാഫോഡില്‍ ഒരു കിരീടമെത്തിക്കാന്‍ സാധിച്ചതില്‍. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എന്ന മുപ്പത്തിനാലുകാരനെ ടീമിലെത്തിച്ചതിന്‍റെ പേരില്‍ നെറ്റി ചുളിച്ചവര്‍ക്കു നടുവില്‍ മൗറീഞ്ഞോയും സ്ലാട്ടനും തലയുയര്‍ത്തി പിടിക്കാനുള്ളതാണ് ഈ ലീഗ് കപ്പ് കിരീടം. പൊരുതിക്കളിച്ച സതാംപ്ടണെ സ്ലാട്ടന്‍ അവസാന നിമിഷം ഇബ്ര നേടിയ ഹെഡര്‍ ഗോളിലൂടെയാണ് മാഞ്ചസ്റ്റര്‍ 3-2ന് മറികടന്നത്. പ്രീമിയര്‍ ലീഗ് സ്വപ്‌നങ്ങള്‍ ഏകദേശം അവസാനിച്ച യുണൈറ്റഡ് ലീഗ് കപ്പ് നേടണമെന്ന ഉറച്ച ബോധ്യത്തിലാണ് കളത്തിലിറങ്ങിയത്. എന്നാല്‍, ഒട്ടും വിട്ടുകൊടുക്കാന്‍ ഒരുക്കമില്ലാതെയാണ് സതാംപ്ടണ്‍ പോരാടിയത്. 11-ാം മിനിറ്റില്‍ മുന്നിലെത്താന്‍ അവര്‍ക്ക് ഒരവസരം ലഭിച്ചതുമാണ്. പക്ഷേ, ഓഫ്‌സൈഡ് കെണിയില്‍ സതാംപ്ടണ്‍ വീണു.

19-ാം മിനിറ്റില്‍ യുണൈറ്റഡിന്‍റെ ആദ്യഗോള്‍ പിറന്നു. സതാംപ്ടണ്‍ താരങ്ങളും ഗോള്‍കീപ്പര്‍ ഫ്രേസര്‍ ഫ്രോസ്റ്ററും ഒരിക്കലും പ്രതീക്ഷിക്കാത്ത ഗോളായിരുന്നു അത്. ഗോള്‍ പിറന്ന ശേഷം ഫ്രോസ്റ്റര്‍ക്ക് ഇതിലും നന്നായി സ്ലാട്ടനെടുത്ത ആ ഫ്രീകിക്കിനെ നേരിടാമായിരുന്നുവെന്ന് തോന്നിക്കാണും. 30 വാര അകലെ നിന്ന് സ്ലാട്ടന്‍ തൊടുത്ത ഷോട്ട് സതാംപ്ടണ്‍ പ്രതിരോധ മതിലിനു മുകളില്‍ കൂടി പറന്ന് ഗോള്‍പോസ്റ്റിന്‍റെ ഇടതുമൂലയില്‍ പതിച്ചു. യുണൈറ്റഡിന് ഒരു ഗോള്‍ ലീഡ്.

മറുവശത്ത് ഡേവിഡ് ഗിയയ്ക്കും നിരവധി പരീക്ഷണങ്ങള്‍ നേരിട്ടിരുന്നു. സമനില ഗോളിനായുള്ള സതാംപ്ടന്‍റെ ശ്രമങ്ങള്‍ക്കിടിയിലാണ് യുണൈറ്റഡ് രണ്ടാമത്തെ ഗോള്‍ നേടിയത്. ഇത്തവണ ആസൂത്രിതമായ ഒരു നീക്കമാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിനു തൊട്ടു പുറത്തു നിന്ന് മാര്‍ക്ക് റോഹോ നല്‍കിയ പാസ് സ്വീകരിച്ച ജെസെ ലിംഗാര്‍ഡ് സമയം ഒട്ടം പാഴാക്കാതെ ഒരു ഗ്രൗണ്ട് ഷോട്ട് പോസ്റ്റിലേക്ക് പായിച്ചു. രണ്ടു ഗോള്‍ ലീഡ് നേടിയതോടെ കളിയില്‍ യുണൈറ്റഡ് ആധിപത്യം സ്ഥാപിക്കുമെന്ന കണക്കുകൂട്ടലുകള്‍ക്കിടയിലാണ് സതാംപ്ടണ്‍ ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ആദ്യഗോള്‍ നേടിയത്. യുണൈറ്റഡ് പ്രതിരോധത്തിന്‍റെ പിഴവാണ് ഗോളിനു കാരണമായത്. വലതുവശത്ത് ലഭിച്ച പന്ത് വാര്‍ഡ് - പ്രൗസ് മനോഹരമായി പോസ്റ്റിനു മുന്നിലേക്ക് ക്രോസ് ചെയ്തു. ആറോളം യുണൈറ്റഡ് താരങ്ങള്‍ക്കിടയിലൂടെ പാഞ്ഞു വന്ന ഗാബിയാഡിനി ഗിയയെ പരാജയപ്പെടുത്തി പന്ത് വലയിലെത്തിച്ചു.


രണ്ടാം പകുതിയില്‍ മൈക്കല്‍ കാരിക്കിനു പകരം യുവാന്‍ മാട്ടയെ യുണൈറ്റഡ് കളത്തിലെത്തിച്ചു. എന്നാല്‍, സമനില ഗോളിനായി ഉണ്‍ന്നു കളിച്ചതു സതാംപ്ടണായിരുന്നു. അതിനു പ്രതിഫലം അധികം വൈകാതെ അവര്‍ക്കു ലഭിച്ചു. രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റു‍ മാത്രമായപ്പോള്‍ സതാംപ്ടണു ലഭിച്ച കോര്‍ണറായിരുന്നു അപകടം വിതച്ചത്. പോസ്റ്റിലേക്കു വന്ന കോര്‍ണര്‍ യുണൈറ്റഡ് പ്രതിരോധം ബോക്‌സിനു പുറത്തേക്ക് ഹെഡ് ചെയ്തകറ്റി. എന്നാല്‍, ക്ലിയര്‍ ചെയ്യാനുള്ള ആന്‍റണി മാര്‍ഷലിന്‍റെ ദുര്‍ബല ശ്രമം മറികടന്ന സ്റ്റീവന്‍ ഡേവിസ് വീണ്ടും പന്ത് ബോക്‌സിനുള്ളില്‍ കാത്തു നിന്ന ഗാബിയാഡിനിക്കു മറിച്ചു നല്‍കി.

മൂന്നു യുണൈറ്റഡ് താരങ്ങളുടെ മധ്യത്തില്‍ നിന്ന ഗാബിയാഡിനി ഞെടിയിട പാഴാക്കാതെ തിരിഞ്ഞു ഇടംകാല്‍ കൊണ്ടു സുന്ദരമായ ഒരു വോളിയിലൂടെ പന്ത് വലയിലാക്കി. പിന്നീട്, വിജയ ഗോളിനായുള്ള ഇരുടീമുകളുടെയും തീവ്രശ്രമമായിരുന്നു. 76-ാം മിനിറ്റില്‍ ലിംഗാര്‍ഡിന് അവസരം ലഭിച്ചെങ്കിലും മായാ റോഷിദ ഗോള്‍വഴങ്ങാതെ സതാംപ്ടണെ രക്ഷിച്ചു. കളി എക്‌സ്ട്രാ ടൈമിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് 87-ാം മിനിറ്റില്‍ സ്ലാട്ടന്‍റെ ഹെഡര്‍ സതാംപ്ടണ്‍ വല തുളയ്ക്കുന്നത്.

വലതു വിംഗില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ആന്‍ഡര്‍ ഹെരേരയ്ക്ക് ലഭിച്ച പാസ് പോസ്റ്റിനു മുന്നിലേക്ക് സ്പാനിഷ് താരം കൃത്യമായി ക്രോസ് ചെയ്തു. ഇബ്രയുടെ അളന്നു മുറിച്ച കനത്ത ഹെഡറിനു സതാംപ്ടണ്‍ ഗോള്‍കീപ്പറിന് ഉത്തരമില്ലായിരുന്നു. യുണൈറ്റഡിനു വിജയവും ലീഗ് കപ്പ് കിരീടവും സ്വന്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.