വിജയത്തിന്‍റെ മാസ്റ്റര്‍ബ്രെയിന്‍ ധോണി
വിജയത്തിന്‍റെ മാസ്റ്റര്‍ബ്രെയിന്‍ ധോണി
Friday, June 16, 2017 11:53 AM IST
ബർമിംഗ്ഹാം: ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ബംഗ്ലാദേശിനെതിരേയുള്ള ഇന്ത്യന്‍ടീമിന്‍റെ വിജയത്തിന് കളമൊരുക്കിയത് മുന്‍നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ തീരുമാനമായിരുന്നുവെന്നു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. സ്പിന്‍ ബൗളര്‍ കേദര്‍ ജാദവിനു ഓവര്‍ നല്‍കാനുള്ള നിര്‍ണായക തീരുമാനം ധോണിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നു കോഹ്‌ലി വ്യക്തമാക്കി.

ഇന്ത്യന്‍ ബൗളിംഗ്‍ നിരയിലെ കേമന്‍മാരെയെല്ലാം പരീക്ഷിച്ചെങ്കിലും തമിം ഇക്ബാല്‍-മുഷ്ഫിക്കര്‍ റഹീം സഖ്യം അവരെയെല്ലാം ഫലപ്രദമായി നേരിട്ടു. ഇരുവരും ചേര്‍ന്ന് 123 റണ്‍സ് എടുത്തു. ഇനിയെന്തുവേണമെന്നു ശങ്കിച്ചിരുന്നപ്പോഴാണ് ഉപദേശവുമായി ധോണി രംഗത്തെത്തിയത്. അടുത്ത ഓവര്‍ കേദര്‍ ജാദവിനെ ഏല്‍പ്പിക്കാനായിരുന്നു ഉപദേശം. തമീമിനെയും മുഷ്ഫിക്കറെയും സ്പിന്‍ തന്ത്രത്തില്‍ പുറത്താക്കിയാണ് ജാദവ് ധോണിയുടെ തീരുമാനം ശരിയെന്നു തെളിയിച്ചത്.


ടോസ് നേടിയാല്‍ ബൗളിംഗ് തെരഞ്ഞെടുക്കണമെന്നുള്ളതും ധോണിയുടെ നിര്‍ദേശമായിരുന്നുവെന്നു കോഹ്‌ലി പറഞ്ഞു. അതേസമയം ബംഗ്ലാദേശിനെതിരേ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത ജാദവ് തന്‍റെ നേട്ടത്തില്‍ ധോണിയെ അനുസ്മരിച്ചു. വിക്കറ്റിനുതൊട്ടുപിന്നില്‍ നില്‍ക്കുന്ന കീപ്പര്‍ക്ക് ബൗളറെ ഒരുപാട് സഹായിക്കാനാകും. ധോണി തനിക്ക് ഒരുപാട് ബൗളിംഗ് ടിപ്‌സ് നല്‍കാറുണ്ട്. പന്തെറിയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണില്‍ നോക്കിയാല്‍ അറിയാം എവിടെയാണ് ബോള്‍ പിച്ച്‌ ചെയ്യിക്കേണ്ടതെന്ന്. ധോണി നല്‍കിയ നിര്‍ദേശങ്ങളാണ് തനിക്കു വിക്കറ്റുകള്‍ സമ്മാനിച്ചതെന്നും ജാദവ് പറഞ്ഞു. ബംഗ്ലാദേശിനെതിരേ വെറും22 റണ്‍സ് വഴങ്ങിയാണ് ജാദവ് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.