പാരാ സ്വിമ്മിംഗിൽ വേൾഡ് സീരിസ് : ഇന്ത്യൻ താരങ്ങൾ മത്സരിച്ചതു കടംവാങ്ങി
പാരാ സ്വിമ്മിംഗിൽ വേൾഡ് സീരിസ് : ഇന്ത്യൻ താരങ്ങൾ മത്സരിച്ചതു കടംവാങ്ങി
Wednesday, July 12, 2017 11:51 AM IST
ന്യൂഡൽഹി: ബെർലിനിൽ നടക്കുന്ന പാരാ സ്വിമ്മിംഗിൽ വേൾഡ് സീരിസിൽ ഇന്ത്യൻ താരങ്ങൾ പങ്കെടുത്തത് വായ്പയെടുത്ത്. ആറ് ഇന്ത്യൻ താരങ്ങൾക്കാണ് രാജ്യത്തെ പ്രതിനിധീകരിക്കാനായി കടമെടുക്കേണ്ടി വന്നത്. പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യ തുകയനുവദിക്കുന്നതിൽ അലംഭാവം കാണിച്ചുവെന്നാണ് താരങ്ങളുടെ പരാതി.

എസ് 11 കാറ്റഗറിയിൽ മത്സരിക്കുന്ന അന്ധയായ നാഗ്പൂർ സ്വദേശിനി കാഞ്ചൻമാല പാണ്ഡേ, താൻ നേരിട്ട പ്രശ്നങ്ങളെ ഭീകരം എന്നാണ് വിശേഷിപ്പിക്കുന്നത്. ടൂർണമെന്‍റിൽ പങ്കെടുക്കാനായി അഞ്ചു ലക്ഷമാണ് കാഞ്ചൻ കടമെടുത്തത്. ഇതിനു പുറമെ, തങ്ങളെ അനുഗമിച്ച കോച്ച് കൻവൽജീത് സിംഗ് പാർട്ടിസിപ്പേഷൻ ഫീ എന്ന പേരിൽ 7,462 രൂപ ആവശ്യപ്പെട്ടു എന്നും താരം പറയുന്നു. ശാരീരിക വൈകല്യമുള്ള താരങ്ങൾക്ക് ആവശ്യമായ ഒരു സഹായവും ഇയാളിൽനിന്നു ലഭിച്ചതുമില്ല. പണം കൈവശമില്ലാതിരുന്നതിനാൽ മത്സരവേദിയിൽനിന്നും താമസസ്ഥലത്തേക്ക് ട്രാമിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യേണ്ടിവന്നുവെന്നും ചെക്കർ പതിനായിരം രൂപ പിഴയിട്ടുവെന്നും കാഞ്ചൻ പറഞ്ഞു.

തന്‍റെ മത്സരയിനമല്ലാത്ത 50 മീറ്റർ ബാക്ക് സ്ട്രോക്കിലും തന്നെ ഉൾപ്പെടുത്തിയത് പാരാലിംപിക് കമ്മിറ്റിയുടെ ഉദാസീനതയ്ക്ക് മറ്റൊരു ഉദാഹരണമാണ്. ടീമിലെ ഏക വനിതാതാരമാണ് കാഞ്ചൻ.


സംഭവത്തിൽ പാരാലിംപിക് കമ്മിറ്റിയും(പിസിഐ) സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയും (സായ്) പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ബെർലിൻ ടൂർണമെന്‍റിനുള്ള തുക തക്കസമയത്ത് സായ് അനുവദിക്കാതിരുന്നതുകൊണ്ടാണ് താരങ്ങൾക്ക് ദുരവസ്ഥ ഉണ്ടായതെന്ന് പിസിഐ വൈസ് പ്രസിഡന്‍റ് ഗുരുചരണ്‍ സിംഗ് ആരോപിച്ചു. സായിയോട് 66.32 ലക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചത് 33.16 ലക്ഷം മാത്രമാണെന്നും സിംഗ് പറയുന്നു. പിസിഐ നേരിടുന്ന പണക്ഷാമത്തിന് പരിഹാരമുണ്ടാക്കണമെന്നും താരങ്ങൾക്കു നഷ്ടമായ തുക തിരികെ നൽകണമെന്നും സിംഗ് അവശ്യപ്പെട്ടു.

ഇന്ത്യയുടെ ഒളിന്പിക് സുവർണതാരം അഭിനവ് ബിന്ദ്ര ട്വിറ്ററിലൂടെ സംഭവത്തെ അപലപിച്ചു. താരങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ബന്ധപ്പെട്ടവർ ഉത്തരം പറയണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.പ്രതിസന്ധികൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് കാഞ്ചൻ പറയുന്നു. 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ കാഞ്ചൻ വെള്ളി നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.