ഗോളടിച്ചു കൂട്ടി നാപ്പോളി
ഗോളടിച്ചു കൂട്ടി നാപ്പോളി
Thursday, July 13, 2017 11:37 AM IST
റോം: ഫുട്ബോള്‍ ചരിത്രത്തില്‍ പല തോല്‍വികള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു തോല്‍വി അപൂര്‍വ്വമായിരിക്കും. അതും എതിരില്ലാത്ത 17 ഗോളുകള്‍ക്ക്. ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബുകളായ നാപ്പോളിയും ബാസ അനൗനിയയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് ഈ റിക്കാര്‍ഡ്് ഗോള്‍ പിറന്നത്. അനൗനിയയെ കാഴ്ചക്കാരാക്കി നിര്‍ത്തി നാപ്പോളി 17 ഗോളുകളാണ് വലയിലേക്ക് അടിച്ചുകയറ്റിയത്.

നാപ്പോളിയുടെ ബെല്‍ജിയന്‍ താരമായ ഡ്രെയ്സ് മെര്‍ട്ടെന്‍സ് ആയിരുന്നു കൂടുതല്‍ അപകടകാരി. ആറു ഗോളുകളാണ് മെര്‍ട്ടെന്‍സ് നേടിയത്. അരകാഡ്യൂസ് മിലിക് ഹാട്രിക് നേടിയപ്പോള്‍ ലോറെന്‍സൊ ഇന്‍സൈനും ഇമ്മാനുവല്‍ ഗിയേച്ചെറിനിയും ഇരട്ടഗോള്‍ നേടി. അലന്‍, നിക്കോള്‍ മാക്സിമോവിക്, മാര്‍ക്കൊ റോഗ്, ലിയാനാഡ്രൊ പവൊലേറ്റി എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.


കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഇന്‍സൈന്‍ ഗോളടിക്ക് തുടക്കമിട്ടു. ആദ്യ പകുതി അവസാനിച്ചപ്പോഴേക്കും ഏഴു ഗോളുകള്‍ അനൗനിയയുടെ വലയിലെത്തിയിരുന്നു. രണ്ടാം പകുതിയില്‍ ബാക്കി പത്ത് ഗോളുകള്‍ പിറന്നു. 79-ാം മിനിറ്റിലായിരുന്നു അവസാന ഗോള്‍. ഇതുകൊണ്ട് മതിയാക്കിക്കൊള്ളാന്‍ അനൗനിയും ആഗ്രഹിച്ചിരിക്കും. അല്ലെങ്കില്‍ നാപ്പോളി ഇനി ഗോളടിക്കണ്ടെന്ന് തീരുമാനിച്ചിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.