ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്‍റീനയ്ക്കു വീണ്ടും സമനില
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്‍റീനയ്ക്കു വീണ്ടും സമനില
Friday, October 6, 2017 12:10 PM IST
ബുവേനോസ് ആരിസ്: ലോകകപ്പില്‍ വാമോസ് അര്‍ജന്‍റീന എന്ന ആരാധകരുടെ ആര്‍ത്തിരമ്പലുകള്‍ വ്യാമോഹം മാത്രമാകുമോ ? ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലെ നിര്‍ണായക മത്സരത്തില്‍ അര്‍ജന്‍റീനയ്ക്ക് സമനില. പെറുവാണ് അര്‍ജന്‍റീനയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതോടെ അര്‍ജന്‍റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.സമനിലയോടെ തെക്കേ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്‍റീന ആറാം സ്ഥാനത്തായി.

മെസിപ്പടയുടെ ആരാധകര്‍ക്ക് ഇനി ഇക്വഡോറുമായുള്ള മത്സരം മാത്രം കാത്തിരുന്നാല്‍ പോരാ, ചിലി തോല്‍ക്കുകയും വേണം. അഞ്ചാം സ്ഥാനത്തുള്ള പെറുവും അര്‍ജന്‍റീനയും പോയിന്‍റ് നിലയില്‍ തുല്യരാണ്. പക്ഷേ, ഗോള്‍ ശരാശരിയില്‍ പിന്നിലായതാണ് അര്‍ജന്‍റീനയ്ക്ക് വിനയായത്.

സ്വന്തം തട്ടകത്തില്‍ സൂപ്പര്‍ താരം മെസി നിറംമങ്ങിയ മത്സരത്തില്‍ അര്‍ജന്‍റീനയ്‌ക്കെതിരേ പെറു മികച്ച പ്രതിരോധം തീര്‍ത്തു. ആദ്യപകുതിയില്‍ തുടര്‍ച്ചയായി രണ്ട് ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും അര്‍ജന്‍റൈൻ താരങ്ങള്‍ അതു പാഴാക്കി. സംപോളിയുടെ പരിശീലനത്തിന്‍ കീഴിലുള്ള ടീം ഇതു തുടര്‍ച്ചയായി മൂന്നാം തവണയാണ് സമനില വഴങ്ങുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മൂന്നു പരിശീലകരെയാണ് അര്‍ജന്‍റീന മാറി മാറി പരീക്ഷിച്ചത്.

സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന തലത്തില്‍ സ്ഥിതി ചെയ്യുന്ന ലാപാസില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ ബൊളീവിയയോട് സമനിലയുമായി തടി തപ്പി. നേരത്തെ തന്നെ ലോകകപ്പിനു യോഗ്യത നേടിയ ബ്രസീലിനു നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊക്കെ ബൊളീവിയന്‍ ഗോളിയുടെ ഉജ്വല പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.
വെനസ്വേലയ്‌ക്കെതിരായ ഉറുഗ്വെയുടെ മത്സരവും സമനിലയില്‍ കലാശിച്ചു. ഇതോടെ ഉറുഗ്വെയ്ക്ക് 17 മത്സരങ്ങളില്‍നിന്ന് 28 പോയിന്‍റായി. ഒരു സമനില കൂടി ലഭിച്ചാല്‍ അവര്‍ക്കു യോഗ്യതയായി.

അതേസമയം, കരുത്തരായ കൊളംബിയയെ പരാഗ്വെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തി. റഡമേല്‍ ഫല്‍ക്കാവോയിലൂടെ 79-ാം മിനിറ്റില്‍ കൊളംബിയ മുന്നിലെത്തിയെങ്കിലും 89-ാം മിനിറ്റില്‍ ഓസ്‌കര്‍ കര്‍ഡാഡോയും 90-ാം മിനിറ്റില്‍ ടോണി സനാബ്രിയയും പരാഗ്വെയ്ക്ക് ജയം സമ്മാനിച്ചു.

കരുത്തരായ ചിലിയും വിജയം സ്വന്തമാക്കി. ഒന്നിനെതിരേ രണ്ടു ഗോളിന് ഇക്വഡോറിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. അവസാന മത്സരത്തില്‍ ചിലി, ബ്രസീലിനെ നേരിടും.

അര്‍ജന്‍റീനയുടെ സാധ്യതകള്‍ ഇനി

സമനിലയോടെ അര്‍ജന്‍റീന പട്ടികയില്‍ ആറാമത്. ഗ്രൂപ്പിലെ ആദ്യ നാലു സ്ഥാനക്കാരാണ് ലോകകപ്പിനു യോഗ്യത നേടുന്നത്. ബ്രസീല്‍ ഇതിനോടകം യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുള്ള ഒമ്പതു ടീമുകളാണ് മൂന്നു സ്ഥാനങ്ങളിലേക്ക് അവകാശവാദമുന്നയിക്കുന്നത്. പോയിന്‍റ് നിലയില്‍ അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് നവംബറില്‍ ന്യൂസിലന്‍ഡുമായി പ്ലേ ഓഫ് കളിച്ചു വേണം യോഗ്യത നേടാന്‍. ന്യൂസിലന്‍ഡ് ദുര്‍ബലരായതിനാല്‍ ലാറ്റിനമേരിക്കന്‍ മേഖലയില്‍നിന്ന് അഞ്ചു പേരെ റഷ്യന്‍ ലോകകപ്പില്‍ പ്രതീക്ഷിക്കാം.


ചൊവ്വാഴ്ച ലാറ്റിനമേരിക്കയില്‍നിന്ന് ആരൊക്കെ ലോകകപ്പിനുണ്ടാകുമെന്നറിയാം. അവസാന മത്സരത്തില്‍ ഇക്വഡോറിനെ നേരിടുമ്പോള്‍ മറ്റു മത്സരഫലം കൂടി അനുസരിച്ചാവും അര്‍ജന്‍റീനയുടെ ലോകകപ്പ് സാധ്യതകള്‍. പോയിന്‍റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള ഉറുഗ്വെ മുതല്‍ ഏഴാം സ്ഥാനത്തുള്ള പരാഗ്വെ വരെയുള്ള ടീമുകള്‍ക്ക് ലോകകപ്പ് യോഗ്യത നേടാവുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് മത്സരങ്ങള്‍ കടുത്തതാകും. ഉറുഗ്വെയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പിക്കാന്‍.

ഇക്വഡോറിലെ ഉയര്‍ന്ന പ്രദേശമായ ക്വിറ്റോയിലാണ് അവസാന യോഗ്യതാ മത്സരം എന്നത് അര്‍ജന്‍റീനയ്ക്കു വെല്ലുവിളിയാണ്. ഇവിടെ വളരെ മോശം റിക്കാര്‍ഡാണ് അര്‍ജന്‍റീനയ്ക്കുള്ളത്. ഇവിടെ അവസാനം കളിച്ച മൂന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ടിലും അര്‍ജന്‍റീന തോറ്റു. ഒരെണ്ണം സമനിലയിലായി. 2001ലാണ് ഇവിടെ അവസാനം അര്‍ജന്‍റീന ജയിക്കുന്നത്.

ഇക്വഡോറിനെതിരേ ജയിച്ചേ മതിയാകൂ. കൊളംബിയ - പെറു മത്സരം സമനിലയോ കൊളംബിയ തോല്‍ക്കുകയോ വേണം. കൊളംബിയ തോറ്റാല്‍ അര്‍ജന്‍റീനയ്ക്ക് അനായാസം ലോകകപ്പിനു പോകാം. ഇനി ആ മത്സരം സമനിലയില്‍ കലാശിക്കുകയാണ് എങ്കില്‍ പ്ലേ ഓഫിനു പോകേണ്ടി വരും.

ബ്രസീല്‍ ചിലിയെ പരാജയപ്പെടുത്തുകയും അര്‍ജന്‍റീന ഇക്വഡോറിനെതിരേ വിജയിക്കുകയും കൊളംബിയ പെറുവിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ അനായാസം അര്‍ജന്‍റീനയ്ക്കു റഷ്യക്കുള്ള ടിക്കറ്റ് ഉറപ്പിക്കാം.

പോയിന്‍റ് നില

ടീം, മത്സരം, ജയം, സമനില, തോല്‍വി, പോയിന്‍റ് എന്ന ക്രമത്തില്‍
ബ്രസീല്‍ 17-11-5-1-38
ഉറുഗ്വെ 17-8-4-5-28
ചിലി 17-8-2-7-26
കൊളംബിയ 17-7-5-5-26
പെറു 17-7-4-6-25
അര്‍ജന്‍റീന 17-6-7-4-25
പരാഗ്വെ 17-7-3-7-24
ഇക്വഡോര്‍ 17-6-2-9-20
ബൊളീവിയ 17-4-2-9-14
വെനസ്വേല 17-1-6-10-9

അവസാന റൗണ്ട് മത്സരക്രമം

ഇക്വഡോര്‍ - അര്‍ജന്‍റീന
ബ്രസീല്‍ - ചിലി
പരാഗ്വെ - വെനസ്വേല
പെറു - കൊളംബിയ
ഉറുഗ്വെ - ബൊളീവിയ
മത്സരങ്ങള്‍ ഇന്ത്യന്‍ സമയം
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.