ഘാനക്കൊമ്പില്‍ സ്വപ്നം കുരുങ്ങി
ഘാനക്കൊമ്പില്‍ സ്വപ്നം കുരുങ്ങി
Thursday, October 12, 2017 12:22 PM IST
ന്യൂഡല്‍ഹി: അരലക്ഷത്തിലധികം ആരാധകരെ സാക്ഷി നിര്‍ത്തി ആദ്യപകുതിയില്‍ നിറഞ്ഞു കളിച്ച നീലക്കടുവകള്‍ ഘാനയോട് ദയനീയ പരാജയം ഏറ്റുവാങ്ങി. എതിരില്ലാത്ത നാലു ഗോളുകള്‍ വഴങ്ങിയാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് ആതിഥേയരായ ഇന്ത്യ പുറത്തായത്. ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് മറക്കാനാകാത്ത മൂന്നു മത്സരങ്ങള്‍ സമ്മാനിച്ചാണ് ഈ നൂറ്റാണ്ടില്‍ ജനിച്ച കൗമാര താരങ്ങള്‍ പുറത്തേക്കിറങ്ങിയത്.

ഗ്രൂപ്പ് എയിൽനിന്ന് ഘാനയും അമേരിക്കയും പ്രീക്വാർട്ടറിലെത്തി. നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ ഇന്നലെ ഇറങ്ങിയ ഇന്ത്യയുടെ അളന്നു മുറിച്ച് ആക്രമണങ്ങള്‍ക്കിടയിലൂടെ ഘാനയുടെ ക്യാപ്റ്റന്‍ എറിക് അയ്യ കളിയുടെ ഇരു പകുതികളിലായി (43, 52) അടിച്ച രണ്ടും 86-ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഡാന്‍സോയും 87-ാം മിനിറ്റില്‍ എമ്മാനുവേല്‍ ടോക്കുവും നേടിയ ഗോളുകളും‍ ഇന്ത്യയുടെ വിധിയെഴുതി. 40-ാം മിനിറ്റില്‍ സാദിക് ഇബ്രാഹിമിന്‍റെ ഷോട്ട് ഇന്ത്യന്‍ ഗോളി ധീരജിന്‍റെ കൈയില്‍ തട്ടി തെറിച്ചത് പാഞ്ഞടുത്ത ഘാനയുടെ ക്യാപ്റ്റന്‍ തട്ടി ഇന്ത്യന്‍ പോസ്റ്റിനകത്താക്കുകയായിരുന്നു.

ആദ്യപകുതിയിലെ മികച്ച പ്രകടനം മറന്ന് പന്തുകള്‍ കൈമാറുന്നതില്‍ തുടര്‍ച്ചയായി വന്ന വീഴ്ചയാണ് ഇന്ത്യയെ പരാജയത്തിലേക്കു നയിച്ചത്. കളികഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്നു മടങ്ങും നേരവും കൈയടിച്ചു പ്രോത്സാഹിപ്പിച്ച ആരാധകരെ തന്‍റെ കുട്ടികളെക്കൊണ്ട് അഭിവാദ്യം ചെയ്യിപ്പിച്ച് നന്ദിയുടെ മുദ്ര കാണിച്ചാണ് കോച്ച് മാറ്റോസും കുട്ടികളും കളം വിട്ടത്.

ആത്മവിശ്വാസം തുണയായില്ല

കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ അമര്‍ജിത് സിംഗ് കിയാം ഇന്നലെ കളിക്കാനിറങ്ങി. മലയാളി താരം രാഹുലും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. എന്നാല്‍, ആദ്യകളിയിലെ മിന്നുന്ന താരം കോമള്‍ തട്ടാല്‍ ഇന്നലെയും ആദ്യ ഇലവനൊപ്പം ഇറങ്ങിയിരുന്നില്ല.

പ്രീക്വാര്‍ട്ടറിലേക്കു കടക്കാന്‍ ആകില്ലെങ്കിലും ഒരു വിജയം ആദ്യമായി ലോകകപ്പിനിറങ്ങിയ ഇന്ത്യന്‍ ടീമില്‍നിന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. 52,614 കാണികളാണ് ഇന്നലെ ഇന്ത്യ-ഘാന മത്സരം കാണാന്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എത്തിയത്.

നിലവില്‍ ഗ്രൂപ്പ് എയില്‍ പോയിന്‍റില്ലാതെ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇതുവരെയുള്ള മത്സരങ്ങളില്‍ അഞ്ചു ഗോളുകള്‍ വഴങ്ങിയപ്പോള്‍ കഴിഞ്ഞ കളിയില്‍ കൊളംബിയക്കെതിരേ അടിച്ച ഒരു ഗോള്‍ മാത്രമായിരുന്നു ഇന്ത്യയുടെ കൈമുതല്‍.

തുടക്കം മുതല്‍ ആക്രമണം

കളിയുടെ 35-ാം സെക്കന്‍റ് മുതല്‍ ഇന്ത്യയുടെ ആക്രമണ സ്വഭാവത്തോടെയുള്ള മുന്നേറ്റം. ഇത് കോര്‍ണറിലാണ് കലാശിച്ചത്. 4-5-1 ഫോര്‍മേഷനിലായിരുന്നു ഇന്ത്യന്‍ ലൈനപ്പ്. നാലാം മിനിറ്റില്‍ ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് വന്ന പന്തില്‍ ധീരജിന്‍റെ മിന്നല്‍ സേവ്. ആറാം മിനിറ്റില്‍ എറിക് അയ്യ ഇന്ത്യന്‍ പോസ്റ്റിലേക്ക് അടിച്ചിട്ട പന്ത് ഓഫ്സൈഡ്. പതിനഞ്ചാം മിനിട്ടില്‍ സഞ്ജീവ് സ്റ്റാലിന്‍റെ ഫ്രീ കിക്ക് ഘാനയുടെ പ്രതിരോധത്തില്‍ തട്ടിനീങ്ങി.


പരിക്കും പോരാട്ടവും

കുതിപ്പിലും കരുത്തിലും മികവുറ്റ ഘാനയോടു മികച്ച പോരാട്ടത്തിലൂടെ പിടിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളെയാണ് ആദ്യ 30 മിനിറ്റില്‍ കണ്ടത്. 34-ാം മിനിട്ടില്‍ ബോറിസിന് മഞ്ഞക്കാര്‍ഡ്. ഘാനയുടെ ഗിദിയോന്‍ മെന്‍സയെ മറികടക്കാനുള്ള ശ്രമത്തിലാണ് ബോറിസിന്‍റെ കൈയില്‍ നിന്ന് ഘാനയുടെ ഗിദിയോന് മെന്‍സയ്ക്കു പരിക്കേറ്റത്. ഇന്ത്യന്‍ ബോക്സിനരുകില്‍ നിന്നും ഘാന എടുത്ത ഫ്രീ കിക്ക് വലയ്ക്കു മുകളിലൂടെ പറന്നു പുറത്തേക്ക് പോയി. ഇന്ത്യന്‍ ഗോള്‍മുഖത്തേക്കുള്ള ഘാനയുടെ മുന്നേറ്റത്തില്‍ നിന്ന് സാദിക്കിന്‍റെ മനോഹരമായൊരു രക്ഷപ്പെടുത്തല്‍. ഇതിനിടെ ഇന്ത്യന്‍ ഗോളി ധീരജിന് നിസാര പരിക്ക്. ആദ്യ പകുതിയുടെ അധികസമയത്ത്‍ ഘാനയുടെ റഷീദ് അല്‍ഹസന് മഞ്ഞക്കാര്‍ഡ്. ഇന്ത്യയുടെ അനികേത് ജാദവിനെയാണ് റഷീദ് ഫൗള്‍ ചെയ്യാന്‍ ശ്രമിച്ചത്.

പരാജയം ഉറപ്പിച്ച രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഘാനയുടെ സാദിക്ക് ഇബ്രാഹിമിന് മഞ്ഞക്കാര്‍ഡ്. ആദ്യപകുതിയില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യക്ക് ഇത്തവണ മെച്ചപ്പെട്ട മുന്നേറ്റങ്ങള്‍ നടത്താനായില്ല. പ്രതിരോധത്തില്‍ നിര്‍ത്തുന്നതില്‍ ഘാനയും വിജയം കണ്ടെത്തി.
അതിനിടെയാണ് 52-ാം മിനിറ്റില്‍ എറിക് അയ്യ രണ്ടാമത്തെ ഗോളടിച്ച് ഘാനയുടെ വിജയം ഉറപ്പിച്ചത്. ഇടത് വിംഗില്‍ മുന്നേറിയ ഇന്ത്യന്‍ പ്രതിരോധത്തെ മറികടന്ന് പിന്നില്‍ നിന്ന് ബോക്സിലേക്ക് ഓടിയടുത്താണ് എറിക് ഗോളടിച്ചത്.

തൊട്ടുപിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ അമര്‍ജിത്തിന് മഞ്ഞക്കാര്‍ഡ്. 58-ാം മിനിട്ടില്‍ ഇന്ത്യ നോംഗ്ദംബ നൗറേമിനെ തിരിച്ചു വിളിച്ച് നിതോയിന്‍ഗാന്‍ബ മീത്തിയെ ഇറക്കി. 62, 63 മിനിറ്റുകളില്‍ ധീരജിന്‍റെ മികച്ച രണ്ടു സേവുകൾ. അടുത്ത മിനിറ്റില്‍ ക്യാപ്റ്റന്‍ അമര്‍ജിത്ത് കിയാമിനു പകരം റഹീം അലി ഇറങ്ങി. 81-ാം മിനിറ്റില്‍ മലയാളി താരം രാഹുലിന്‍റെ മനോഹരമായ ഷോട്ട് ഘാനയുടെ ഗോളി സാക് ജോണ്‍സ് കൈയിലൊതുക്കി. ബോക്സിനു മുന്നിലുണ്ടായിരുന്നു മൂന്നു പേരെ വെട്ടിച്ചു മുന്നേറിയാണ് രാഹുല്‍ പ്രതിരോധ നിര ഭേദിച്ച് ഷോട്ടെടുത്തത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.