തൃശൂരിന്‍റെ ആദ്യ സ്വർണം നേടിയെടുത്ത് ജംഷീല
തൃശൂരിന്‍റെ ആദ്യ സ്വർണം  നേടിയെടുത്ത് ജംഷീല
Friday, October 20, 2017 12:37 PM IST
സീനിയർ വിഭാഗം പെണ്‍കുട്ടികളു‌‌ടെ 400 മീറ്ററിൽ ടി.ജെ. ജംഷീലയ്ക്ക് ഓടിത്തോൽപ്പിക്കേണ്ടത് എതിരാളികളെ മാത്രമായിരുന്നില്ല വിധിയെക്കൂടിയായിരുന്നു. കായികമേളയിൽ തൃശൂരിന്‍റെ ആദ്യ സ്വർണമാണ് എരുമപ്പെട്ടി ഗവണ്‍മെന്‍റ് എച്ച്എസ്എസിലെ ജംഷീല സ്വന്തം പേരിലാക്കി. അച്ഛൻ ജമാൽ എട്ടുവർഷം മുന്പാണ് ജംഷീലയുടെ അമ്മ ലൈലയെ ഉപേക്ഷിച്ചു പോയത്. ഇതോടെ അരക്ഷിതാവസ്ഥയിലായ മൂന്നു കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തെ മുന്പോട്ടു കൊണ്ടുപോയ അമ്മയ്ക്കുള്ള പ്രതിഫലമാണ് ജംഷീലയുടെ ഓരോ മെഡൽ നേട്ടവും.


ഏഴിൽ പഠിക്കുന്ന ജംഷീർ പത്തിൽ പഠിക്കുന്ന ജാബിർ എന്നിവരാണ് പ്ലസ്ടു വിദ്യാർഥിനിയായ ജംഷീലയുടെ സഹോദരങ്ങൾ. കഴിഞ്ഞ വർഷം യോഗ്യത നേടാൻ പോലും ജംഷീലയ്ക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ, നിശ്ചയദാർഢ്യവും മുഹമ്മദ് ഹനീഫയെന്ന പരിശീലകന്‍റെ പിന്തുണയും ജംഷീലയ്ക്കു കരുത്തു പകർന്നു. ഈയിനത്തിൽ എറണാകുളം മാതിരപ്പിള്ളി ഗവണ്‍മെന്‍റ് വിഎച്ച്എസ്എസിലെ ബി.എ. അനഘ വെള്ളിയും ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസിലെ ജി. രേഷ്മ വെങ്കലവും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.