ഒരു മത്സരത്തില്‍ രണ്ട് ഹാട്രിക്; ചരിത്രമെഴുതി സ്റ്റാര്‍ക്
ഒരു മത്സരത്തില്‍ രണ്ട് ഹാട്രിക്; ചരിത്രമെഴുതി സ്റ്റാര്‍ക്
Tuesday, November 7, 2017 1:58 PM IST
സിഡ്നി: ഒരു മത്സരത്തില്‍ രണ്ട് ഹാട്രിക്കുമായി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പുതിയ ചരിത്രമെഴുതി. ഇന്നലെ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ ഇരട്ട ഹാട്രിക് നേടിയാണ് സ്റ്റാര്‍ക്ക് താരമായത്. ഷെഫീല്‍ഡ് ഷീല്‍ഡിലെ ആദ്യ ഇരട്ട ഹാട്രിക്കാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ആഷസ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇംഗ്ലണ്ടിനോടു കരുതിയിരിക്കാന്‍ മുന്നറിപ്പ് ഓസീസ് പേസര്‍ മികച്ച ഫോമിലൂടെ നല്‍കി.

ഷെഫീല്‍ഡ് ഷീല്‍ഡില്‍ ആദ്യ ഇരട്ട ഹാട്രിക്കാണെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരട്ട ഹാട്രിക് നേടുന്ന എട്ടാമത്തെ താരമാണ് സ്റ്റാര്‍ക്ക്. 1979ന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറെന്ന റിക്കാഡും ഓസീസ് പേസര്‍ സ്വന്തം പേരില്‍ കുറിച്ചു. വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ വാലറ്റത്തെ ചുരുട്ടിക്കൂട്ടിയായിരുന്നു ന്യൂ സൗത്ത് വെയ്‌ൽസ് ബൗളറുടെ പ്രകടനം. ഇതിനു മുമ്പ് പാക്കിസ്ഥാന്‍റെ അമിന്‍ ലഖാനിയാണ് ഇത്തരം നേട്ടം കൈവരിച്ചത്.

ആദ്യ ഇന്നിംഗ്സില്‍ ജെയ്സണ്‍ ബെഹെറെന്‍ഡോഫ്, ഡേവിഡ് മൂഡി, സിമോണ്‍ മാക്കിന്‍ എന്നിവരെ പുറത്താക്കി കരിയറിലെ ആദ്യ ഹാട്രിക് നേടിയ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിംഗ്സിലും ബെഹെറെന്‍ഡോഫിനെയും മൂഡിയെയും 75-ാം ഓവറിന്‍റെ അവസാന രണ്ടു പന്തുകളില്‍ പുറത്താക്കി. സ്റ്റാര്‍ക്കിന്‍റെ 15-ാമത്തെ ഓവറിലായിരുന്നു രണ്ടു വിക്കറ്റുകളും. സ്റ്റാര്‍ക്കിന്‍റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ ജോനോ വെല്‍സ് എഡ്ജ് ചെയ്ത പന്ത് ഫസ്റ്റ് സ്ലിപ്പില്‍ ന്യൂ സൗത്ത് വെയ്ൽസ് നായകന്‍ സ്റ്റീവന്‍ സ്്മിത്തിന്‍റെ കൈകളിലെത്തിച്ച് സ്റ്റാര്‍ക് ഇരട്ട ഹാട്രിക് വിക്കറ്റ് നേട്ടവും ആഘോഷിച്ചു. ഇതോടെ മത്സരവും തീര്‍ന്നു. മത്സരത്തില്‍ ആകെ 97 റണ്‍സ് വഴങ്ങി സ്റ്റാര്‍ക്ക് ഏഴു വിക്കറ്റ് സ്വന്തമാക്കി.


395 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയ സ്റ്റാര്‍ക്കിന്‍റെ ബൗളിംഗിനു മുന്നില്‍ പതറിയതോടെ ന്യൂ സൗത്ത് വെയ്‌ല്‍ സ് 171 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്സില്‍ ന്യൂ സൗത്ത് വെയ്‌ൽസിന്‍റെ 270 റണ്‍സിനെതിരേ ബാറ്റിംഗിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയ 176 റണ്‍സിന് പുറത്തായി. പിന്നീട് രണ്ടാം ഇന്നിംഗ്സില്‍ ആറു വിക്കറ്റിന് 300 റണ്‍സെന്ന നിലയില്‍ ന്യൂ സൗത്ത് വെയ്‌ല്‍സ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയ 223 റണ്‍സിന് പുറത്താകുകയും ചെയ്തു.
23ന് ബ്രിസ്ബെയ്നില്‍ ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയ്ക്ക് തുടക്കമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.