ചരിത്രനേട്ടത്തില്‍ കോഹ്‌ലി സംഘം
ചരിത്രനേട്ടത്തില്‍ കോഹ്‌ലി സംഘം
Thursday, February 15, 2018 12:54 AM IST
ന്യൂഡല്‍ഹി: 25 വര്‍ഷത്തിലേറെയായി ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവസാനം ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര സ്വന്തമാക്കി. ആറു മത്സരങ്ങളുടെ പരമ്പരയില്‍ 4-1ന് മുന്നില്‍നില്‍ക്കുന്ന വിരാട് കോഹ് ലിയുടെ സംഘം ഐസിസി ഏകദിന ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയതില്‍ അദ്ഭുതമില്ല. ഓള്‍റൗണ്ട് പ്രകടനത്തോടെയാണ് പരമ്പരയും ഒന്നാം സ്ഥാനവും ടീം സ്വന്തമാക്കിയത്. അതിനു മുന്നില്‍നിന്നത് പരമ്പരയില്‍ മികച്ച ബാറ്റിംഗ് തുടരുന്ന നായകനും. സ്പിന്‍ ബൗളിംഗിനെ പേടിയുള്ള ആതിഥേയരെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കിയപ്പോള്‍‍ ടീം ഇന്ത്യ പരന്പര അനായാസം ജയിച്ചു.

ഡര്‍ബനില്‍ ആറ് വിക്കറ്റിനും സെഞ്ചൂറിയനില്‍ ഒമ്പത് വിക്കറ്റിനം കേപ് ടൗണില്‍ 124 റണ്‍സിനും ഇന്ത്യ തുടര്‍ ജയം സ്വന്തമാക്കി. നാലാം ഏകദിനത്തില്‍ മഴയെത്തിയതുകൊണ്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായത്. എന്നാല്‍ പോര്‍ട്ട് എലിസബത്തില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം നേടിയ ടീം ഒരു മത്സരം കൂടി ബാക്കിയിരിക്കേ പരമ്പര നേടി. ഈ ജയത്തോടെ പോര്‍ട്ട് എലിസബത്തിലെ പല നാണക്കേടുകളുമാണ് ഇന്ത്യ തിരുത്തിയത്. ഇതിനു മുമ്പ് നടന്ന അഞ്ച് ഏകദിനങ്ങളിലും പോര്‍ട്ട് എലിസബത്തില്‍ സെന്‍റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ തോല്‍വിയായിരുന്നു. കൂടാതെ അവിടെ 200 നു മുകളിൽ ഇന്ത്യ സ്‌കോര്‍ ചെയ്തിട്ടുമില്ല. ഇതെല്ലാം കോഹ്‌ലിയുടെ സംഘം തിരുത്തി.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയെ ആദ്യ ഏകദിന പരന്പര വിജയത്തിലേക്കു നയിച്ച കോഹ്‌ലി അഞ്ച് ഇന്നിംഗ്‌സില്‍നിന്നായി ആകെ 429 റണ്‍സ് നേടി ടീമിനെ മുന്നില്‍നിന്നു നയിച്ചു. ഇതില്‍ രണ്ട് സെഞ്ചുറിയും ഒന്ന് അര്‍ധ സെഞ്ചുറിയുമുണ്ട്. ഇന്ത്യന്‍ ബൗളിംഗില്‍ ദക്ഷിണാഫ്രിക്കയുടെ പേരു കേട്ട പേസ് നിറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും (16 വിക്കറ്റ്), യുസ്‌വേന്ദ്ര ചാഹലും (14 വിക്കറ്റ്) വിക്കറ്റ് വേട്ടയില്‍ മുന്നില്‍നിന്നു. ഇന്ത്യയുടെ നാലു ജയത്തിലും ഇവരുടെ പങ്ക് വളരെ വലുതായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ ആറ് പര്യടനത്തിനു ശേഷമാണ് ഇന്ത്യ ഏകദിന പരമ്പര നേടുന്നത്. മുൻ പരമ്പരകള്‍ ഇന്ത്യക്ക് സമ്മാനിച്ചത് നിരാശ മാത്രമായിരുന്നു. 2003ല്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍ അവിടെ റിക്കി പോണ്ടിംഗിന്‍റെ ഓസ്‌ട്രേലിയന്‍ ടീമിനോടു തോറ്റു. 2009ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ എം.എസ്. ധോണിയുടെ ടീം നോക്കൗട്ടിലെത്തും മുമ്പേ പുറത്തായി.

ദ്വിരാഷ്‌ട്ര ഏകദിന പരമ്പരയില്‍ സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയുടെ ആറാം തോല്‍വിയാണ്. മറ്റെല്ലാം ഏകദിന പരമ്പരയിലും ജയം ആതിഥേയര്‍ക്കായിരുന്നു. ഏകദിന ഒന്നാം റാങ്കുകാരോടാണ് പരമ്പര തോറ്റതെന്നതില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഭിമാനിക്കാം. ഇന്ത്യക്കാണെങ്കില്‍ ഏഷ്യക്കു പുറത്ത് നേടിയ ജയത്തില്‍ വളരെ അഭിമാനിക്കാം.

ദക്ഷിണാഫ്രിക്കയുടെ ടീമിലെ പ്രമുഖര്‍ക്ക് പരിക്കേറ്റത് അവര്‍ക്കു തിരിച്ചടിയായി. നായകന്‍ ഫഫ് ഡു പ്ലസി, എ.ബി. ഡിവില്യേഴ്‌സ്, ക്വന്‍റണ്‍ ഡി കോക് എന്നിവര്‍ക്കേറ്റ പരിക്ക് തിരിച്ചടിയായി. ആദ്യ ഏകദിനത്തില്‍ ഡുപ്ലസി 120 റണ്‍സുമായി ടീമിനെ മുന്നില്‍നിന്നു നയിച്ചു. എന്നാല്‍ ആദ്യ മത്സരത്തിനുശേഷം വിരലിനേറ്റ പൊട്ടല്‍ നായകനെ പരമ്പരയില്‍നിന്നു തന്നെ പുറത്താക്കി. വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡി കോക്കിന് രണ്ടാം ഏകദിനത്തിനുശേഷമേറ്റ പരിക്ക് താരത്തെ മറ്റ് മത്സരങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമായി. ആദ്യ മൂന്നു മത്സരത്തില്‍ ഇല്ലായിരുന്ന ഡിവില്യേഴ്‌സ് നാലാം ഏകദിനം മുതല്‍ തിരിച്ചെത്തി.


ടീമിലെ സീനിയര്‍ ബാറ്റ്‌സ്മാനായ ഹഷിം അംലയ്ക്കു പരമ്പര മോശമായിരുന്നു. അഞ്ചു കളിയില്‍ ഒരു അര്‍ധ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ നേടിയത്. ഇതോടെ ആതിഥേയരുടെ ബാറ്റിംഗ് നിര തകര്‍ന്നു. ഇന്ത്യയുടെ സ്പിന്‍ ദ്വയം ചാഹലിനും കുല്‍ദീപ് യാദവിനും മുന്നില്‍ ബാറ്റ്‌സ്മാന്മാര്‍ തകര്‍ന്നുവീണു.

ഇന്ത്യ റാങ്കിംഗിൽ ഒന്നാമത്

ദുബായ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരനേട്ടത്തോടെ ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യ വീണ്ടും ഒന്നാമതെത്തി. ഇതോടെ 122 പോയിന്‍റുമായി ഇന്ത്യ റാങ്കിംഗിൽ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയതാവട്ടെ ദക്ഷിണാഫ്രിക്കയെയും. 121 പോയിന്‍റുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക പരന്പര നഷ്ടത്തോടെ 118 പോയിന്‍റിലേക്കു വീണു. പരന്പര ആരംഭിക്കുന്പോൾ 119 പോയിന്‍റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു.

കണക്കുകള്‍

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ആദ്യത്തെ ഏകദിന പരമ്പര ജയം. 2013ല്‍ പാക്കിസ്ഥാനോട് 2-1ന് തോറ്റശേഷം നടന്ന ഒമ്പത് പരമ്പരകള്‍ക്കുശേഷം നാട്ടില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരാജയം.

ഇന്ത്യയുടെ തുടര്‍ച്ചയായ ഒമ്പതാമത്തെ ദ്വിരാഷ്‌ട്ര ഏകദിന പരമ്പര ജയം. 2016 ജൂണില്‍ സിംബാബ് വേയെ 3-0ന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഇന്ത്യക്കു മുന്നില്‍ ദ്വിരാഷ്‌ട്ര ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി പരമ്പര നേടിയത് വിന്‍ഡീസ്- 14 എണ്ണം‍. 1980 നവംബര്‍ മുതല്‍ 1988 മാര്‍ച്ച് വരെ.

വിക്കറ്റ് കുല്‍ദീപ് യാദവ് അഞ്ചു മത്സരങ്ങളില്‍നിന്നു സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നറെന്ന റിക്കാര്‍ഡ് യാദവ് സ്വന്തമാക്കി. 1998ല്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെട്ട ത്രിരാഷ് ട്ര പരമ്പരയില്‍ 14 വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരന്‍റെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡാണ് തിരുത്തിയത്. ചാഹല്‍ 14 വിക്കറ്റ് വീഴ്ത്തി രണ്ടാം സ്ഥാനത്തുണ്ട്.

വിക്കറ്റ് യാദവും ചാഹലും വീഴ്ത്തി. ഒരു രണ്ടു ടീമുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ ഏറ്റവും വലിയ‍ വിക്കറ്റ് നേട്ടം. 2006ല്‍ ഇന്ത്യയില്‍വച്ച് ഇംഗ്ലണ്ടിനെതിരേയുള്ള ആറു മത്സരങ്ങളില്‍ വീഴ്ത്തിയ 27 വിക്കറ്റ്‍ എന്ന റിക്കാർഡ് ഇരുവരും തിരുത്തി.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയിലെ ഏകദിന പരന്പരകൾ

1992 മുതലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത് ആദ്യ പരമ്പരയില്‍ 5-2നു ദക്ഷിണാഫ്രിക്ക ജയിച്ചു.
1996-97ല്‍ (4-0) പരന്പര ദക്ഷിണാഫ്രിക്കയ്ക്ക്
2000-01 (കെനിയ ഉള്‍പ്പെട്ട ത്രിരാഷ്‌ട്ര 
പരമ്പരയില്‍ ഫൈനലില്‍ ഇന്ത്യ തോറ്റു)
2006-07 (4-0)പരന്പര ദക്ഷിണാഫ്രിക്കയ്ക്ക്
2010-11 (3-2) പരന്പര ദക്ഷിണാഫ്രിക്കയ്ക്ക്
2013-14 (2-0) പരന്പര ദക്ഷിണാഫ്രിക്കയ്ക്ക്
2017-18 4-1 ( ഒരു മത്സരം ബാക്കി) പരന്പര ഇന്ത്യക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.