യുണൈറ്റഡ് പുറത്ത്
Thursday, March 15, 2018 1:58 AM IST
ലണ്ടൻ: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽനിന്ന് ഇംഗ്ലീഷ് ഗ്ലാമർ ടീം മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. രണ്ടാം പാദ പ്രീക്വാർട്ടറിൽ സ്പാനിഷ് ക്ലബ് സെവിയ്യയാണ് ഹൊസെ മൗറീഞ്ഞോയുടെ ടീമിനെ ഞെട്ടിച്ചത്. യുണൈറ്റഡിന്‍റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽവച്ച് നടന്ന മത്സരത്തിൽ 2-1നായിരുന്നു സെവിയ്യ വെന്നിക്കൊടിപാറിച്ചത്. സ്പെനിയിനിൽ നടന്ന ആദ്യ പാദത്തിൽ ഗോൾരഹിത സമനിലയായിരുന്നു ഫലം.

പകരക്കാരനായിറങ്ങിയ വിസാൻ ബെൻ യെഡ്ഡെറിന്‍റെ ഇരട്ട ഗോളാണ് ചുവന്ന ചെകുത്താന്മാരുടെ ഹൃദയം പിളർത്തിയത്. 74, 78 മിനിറ്റുകളിലായിരുന്നു യെഡ്ഡെറിന്‍റെ ഗോളുകൾ. നാല് മിനിറ്റിനുള്ളിൽ രണ്ടു ഗോൾ നേടി വിസാൻ സെവിയ്യയെ ക്വാർട്ടറിലേക്ക് കൈപിടിച്ചുയർത്തി. പോൾ പോഗ്ബയെ സൈഡ് ബെഞ്ചിൽ ഇരുത്തിയാണ് മൗറീഞ്ഞോ ടീമിനെ കളത്തിൽ ഇറക്കിയത്. അതേസമയം, സെന്‍റർ മിഡ്ഫീൽഡിൽ ബെൽജിൻ താരം മൗറോണ്‍ ഫെല്ലെയ്നിയെ ഉൾപ്പെടുത്തുകയും ചെയ്തു. നവംബറിനുശേഷം ആദ്യമായാണ് ഫെല്ലെയ്നി യുണൈറ്റഡിന്‍റെ ആദ്യ ഇലവനിൽ ഉൾപ്പെട്ടത്. സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിന്‍റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറക്കുന്നതുകണ്ടാണ് യുണൈറ്റഡിന്‍റെ ആക്രമണം തുടങ്ങിയത്. 60-ാം മിനിറ്റിൽ ഫെല്ലെയ്നിയെ പിൻവലിച്ച് പോഗ്ബയെ ഇറക്കി.


72-ാം മിനിറ്റിൽ സെവിയ്യ യെഡ്ഡിനെ കളത്തിലിറക്കി. രണ്ട് മിനിറ്റിനുശേഷം യെഡ്ഡ് യുണൈറ്റഡിന്‍റെ വല ചലിപ്പിച്ചു. നാലു മിനിറ്റിനുശേഷം സെവിയ്യയ്ക്ക് ലഭിച്ച കോർണറിൽനിന്ന് ഹെഡറിലൂടെ യെഡ്ഡ് രണ്ടാം ഗോളും നേടിയതോടെ യുണൈറ്റഡിന്‍റെ തലവര നിശ്ചയിക്കപ്പെട്ടു. 84-ാം മിനിറ്റിൽ റൊമേലു ലുക്കാക്കു ഒരു ഗോൾ നേടിയെങ്കിലും യുണൈറ്റഡിന്‍റെ വിധി തിരുത്തിയെഴുതാൻ അതു മതിയായില്ല.

എവേ ബലത്തിൽ റോമ

മറ്റൊരു മത്സരത്തിൽ എവേ ഗോളിന്‍റെ ബലത്തിൽ ഇറ്റാലിയൻ ക്ലബ് എഎസ് റോമ ക്വാർട്ടറിൽ കടന്നു. ആദ്യ പാദത്തിൽ യുക്രെയ്ൻ ക്ലബ് ഷാക്തർ ഡോണെറ്റ്സ്കിനോട് 2-1നു പരാജയപ്പെട്ട റോമ, രണ്ടാം പാദത്തിൽ 1-0ന് ജയിച്ചാണ് ക്വാർട്ടറിൽ ഇടംപിടിച്ചത്. ഇരു പാദങ്ങളിലുമായി 2-2 ആണ് ഗോൾ നിലയെങ്കിലും ആദ്യ പാദത്തിലെ എവേ ഗോളാണ് റോമയ്ക്ക് തുണയായത്.
2008നുശേഷം ആദ്യമായാണ് റോമ ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്നത്. 52-ാം മിനിറ്റിൽ എഡിൻ ഡെക്കോയാണ് റോമയുടെ ജയംകുറിച്ച ഗോൾ നേടിയത്. 79-ാം മിനിറ്റിൽ ഇവാൻ ഓർഡെറ്റ്സ് ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ ഷാക്തർ പത്തു പേരായും ചുരുങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.