ആ സിക്സർ കണ്ടില്ല, ഏഴാമനാക്കിയത് കാർത്തികിന് ഇഷ്ടപ്പെട്ടില്ല: രോഹിത്
ആ സിക്സർ കണ്ടില്ല, ഏഴാമനാക്കിയത് കാർത്തികിന് ഇഷ്ടപ്പെട്ടില്ല: രോഹിത്
Tuesday, March 20, 2018 12:36 AM IST
കൊളംബോ: നിതാഹാസ് ട്വന്‍റി-20 ക്രിക്കറ്റ് ഫൈനലിൽ ബംഗ്ലാദേശിനെതിരേ ദിനേശ് കാർത്തിക്കിന്‍റെ അവിശ്വസനീയ സിക്സ് കാണാതെപോയവരിൽ ഒരാളാണ് ക്യാപ്റ്റൻ രോഹിത് ശർമ! ശ്വാസമടക്കിപ്പിടിച്ച് കളി കണ്ട ആരാധകരെ ആവേശത്തിന്‍റെ കൊടുമുടയിലെത്തിച്ച സിക്സായിരുന്നു കാർത്തികിന്‍റെ ബാറ്റിൽനിന്ന് ഇന്നിംഗ്സിലെ അവസാന പന്തിൽ പിറന്നത്.

ആ സിക്സിന് സാക്ഷിയാകാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഉണ്ടായിരുന്നില്ല. അവസാന പന്ത് ഫോർ ആണെന്ന് കരുതി സൂപ്പർ ഓവറിനായി പാഡ് ധരിക്കാൻ ഡ്രസിംഗ് റൂമിലേക്ക് പോയതായിരുന്നു രോഹിത്. ഇക്കാര്യം ഇന്ത്യൻ ക്യാപ്റ്റൻതന്നെയാണ് വെളിപ്പെടുത്തിയത്. അഞ്ച് റണ്‍സ് അവസാന പന്തിൽ വേണ്ടിയിരുന്നപ്പോഴാണ് കാർത്തിക് സിക്സർ അടിച്ച് ഇന്ത്യയെ ജയത്തിലെത്തിച്ചത്.


ബാറ്റിംഗ് ഓർഡറിൽ കാർത്തികിനെ ഏഴാമനായാണ് രോഹിത് ഇറക്കിയത്. അതിൽ അസ്വസ്ഥനായ കാർത്തിക് ദേഷ്യത്തിലായിരുന്നെന്നും രോഹിത് ശർമ മത്സരശേഷം വെളിപ്പെടുത്തി. ഡെത്ത് ഓവറുകളിൽ താങ്കളുടെ സാന്നിധ്യമാണ് ക്രീസിൽ ആവശ്യം. ഫനിഷിംഗ് റോൾ ഏറ്റെടുത്ത് ജയിപ്പിക്കേണ്ട ചുമതല താങ്കൾക്കാണെന്നും കാർത്തികിനെ അറിയിച്ചു - രോഹിത് പറഞ്ഞു.

സാധാരണ ആറാം നന്പറായാണ് കാർത്തിക് എത്താറ്. എന്നാൽ, ഫൈനലിൽ ആറാം നന്പറിൽ എത്തിയത് മീഡിയം പേസർ വിജയ് ശങ്കർ ആയിരുന്നു. വിജയ് ശങ്കറിനാണെങ്കിൽ റൺറേറ്റ് ഉയർത്താൻ സാധിച്ചില്ല. 19-ാം ഓവറിലാണ് കാർത്തിക് എത്തിയതും എട്ട് പന്തിൽ 29 റണ്‍സ് അടിച്ച് ഇന്ത്യയെ ജയത്തിലെത്തിച്ചതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.