റിക്കാർഡ് വില്യംസണ്‍
റിക്കാർഡ് വില്യംസണ്‍
Saturday, March 24, 2018 1:12 AM IST
ഓക്‌ലൻഡ്: ടെസ്റ്റിൽ ന്യൂസിലൻഡിനായി ഏറ്റവും അധികം സെഞ്ചുറി നേടുന്ന കളിക്കാരൻ എന്ന റിക്കാർഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ആദ്യ ദിവസം 91 റണ്‍സുമായി പുറത്താകാതെനിന്ന വില്യംസണ്‍ (102 റണ്‍സ്) സെഞ്ചുറി പൂർത്തിയാക്കി. കിവീസ് നായകന്‍റെ 18-ാം സെഞ്ചുറിയായിരുന്നു അത്. 17 സെഞ്ചുറി വീതം സ്വന്തമാക്കിയ സഹതാരം റോസ് ടെയ്‌ലറിനെയും മുൻ താരം മാർട്ടിൻ ക്രോയെയുമാണ് ഈ ഇരുപത്തിയേഴുകാരൻ മറികടന്നത്. മഴ ഇടയ്ക്കുകയറി കളിച്ച മത്സരത്തിൽ രണ്ടാം ദിനം 23.1 ഓവർ മാത്രമാണ് മത്സരം നടന്നത്. സ്കോർ: ഇംഗ്ലണ്ട് 58. ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 229.


117 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ക്രീസിലെത്തിയ ആതിഥേയർക്ക് മഴ വില്ലനായി. രണ്ടാം ദിനം അവസാനിക്കുന്പോൾ ആറ് വിക്കറ്റ് കൈയിൽ ഇരിക്കേ 171 റണ്‍സ് ലീഡാണ് കിവികൾക്കുള്ളത്. വില്യംസണിന്‍റെ സെഞ്ചുറി മാത്രമാണ് രണ്ടാം ദിനത്തിലെ ഹൈലൈറ്റ്.
ഇതോടെ ടെയ്‌ലറും വില്യംസണും വരും നാളുകളിൽ നേടുന്ന സെഞ്ചുറികൾക്ക് റിക്കാർഡ് മണമുണ്ടാകുമെന്നു ചുരുക്കം. കഴിഞ്ഞ വർഷം മാർച്ചിലാണ് വില്യംസണ്‍ 17-ാം സെഞ്ചുറി പൂർത്തിയാക്കിയത്. ഡിസംബറിൽ ടെയ്‌ലറും 17 സെഞ്ചുറിയിൽ എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.