അർജന്‍റീന, പോർച്ചുഗൽ, ഇംഗ്ലണ്ട് ജയിച്ചു
അർജന്‍റീന, പോർച്ചുഗൽ, ഇംഗ്ലണ്ട് ജയിച്ചു
Sunday, March 25, 2018 12:41 AM IST
മ്യൂണിക്ക്/ലണ്ടൻ/പാരീസ്: ലോകകപ്പ് ഫുട്ബോൾ സന്നാഹ മത്സരങ്ങളിൽ അർജന്‍റീന, പോർച്ചുഗൽ, ഇംഗ്ലണ്ട്, കൊളംബിയ, മെക്സിക്കോ തുടങ്ങിയവയ്ക്കു ജയം. ഇഞ്ചുറിടൈമിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ രണ്ട് ലേറ്റ് ഗോളിൽ പോർച്ചുഗൽ വെന്നിക്കൊടി പാറിച്ചു. തോമസ് മ്യൂളറിന്‍റെ ബുള്ളറ്റ് ലോംഗ്റേഞ്ചറാണ് സ്പെയിനിനെതിരേ ജർമനിക്ക് സമനില സമ്മാനിച്ചത്. ആറാം മിനിറ്റിൽ റോഡ്രിഗോയിലൂടെ മുന്നിലെത്തിയ സ്പെയിനിനെ 35-ാം മിനിറ്റിൽ മ്യൂളറിലൂടെ നിലവിലെ ലോകചാന്പ്യന്മാർ സമനിലയിൽ പിടിച്ചു.

സൂപ്പർ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തുല്യം മറ്റൊരു താരമില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. ഈജിപ്തിനെതിരേ നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിന്‍റെ ആദ്യമിനിറ്റിലും ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു റൊണാൾഡോ മാജിക് പറങ്കിപ്പടയെ 2-1നു ജയത്തിലെത്തിച്ചത്. ഇഞ്ചുറിടൈമായി ലഭിച്ച ഏഴ് മിനിറ്റിലാണ് റൊണാൾഡോയുടെ രണ്ട് ബുള്ളറ്റ് ഹെഡറുകൾ മത്സരഫലം കീഴ്മേൽ മറിച്ചത്.

ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 56-ാം മിനിറ്റിൽ മുഹമ്മദ് സലാഹിലൂടെ ഈജിപ്ത് മുന്നിൽ കടന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി തുടരുന്ന ഫോം സലാഹ് രാജ്യാന്തരവേദിയിലും ആവർത്തിച്ചു. തോൽവി മുന്നിൽകണ്ട പറങ്കിപ്പടയെ 90+2-ാം മിനിറ്റിൽ മികച്ചൊരു ഹെഡറിലൂടെ റൊണാൾഡോ ഒപ്പമെത്തിച്ചു. റിക്കാർഡോ ഖ്വറേസ്മയുടെ ക്രോസിലാണ് ഗോൾ പിറന്നത്. രണ്ട് മിനിറ്റിനുശേഷം റിക്കാർഡോയുടെ ക്രോസിൽ റൊണാൾഡോയുടെ രണ്ടാം ഹെഡർ ഗോൾ, 2-1ന് പോർച്ചുഗൽ ജയത്തിൽ.


മെസിയില്ലാത്ത അർജന്‍റീന

സൂപ്പർ താരം ലയണൽ മെസി ഇറങ്ങിയില്ലെങ്കിലും ഇറ്റലിയെ 2-0ന് അർജന്‍റീന കീഴടക്കി. ലോകകപ്പ് യോഗ്യത ലഭിക്കാത്ത ഇറ്റലിക്കെതിരേ ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷമാണ് അർജന്‍റീനയുടെ ഗോളുകളെത്തിയത്. 75-ാം മിനിറ്റിൽ എവർ ബെനേഗയും 85-ാം മിനിറ്റിൽ മാനുവൽ ലാൻസിനിയുമാണ് അർജന്‍റീനയ്ക്കായി ലക്ഷ്യംകണ്ടത്.

ജയംനേടി കൊളംബിയ, ഇംഗ്ലണ്ട്

സൂപ്പർ യുവനിര അണിനിരക്കുന്ന ഫ്രാൻസിനെ അഞ്ച് ഗോൾ പിറന്ന ത്രില്ലറിൽ കൊളബിയ 3-2നു കീഴടക്കി. 11-ാം മിനിറ്റിൽ ഒലിവർ ജിറൂവിലൂടെ മുന്നിൽകടന്ന ഫ്രാൻസ് 26-ാം മിനിറ്റിൽ തോമസ് ലെമറിലൂടെ ലീഡ് ഉയർത്തി. എന്നാൽ, 28-ാം മിനിറ്റിൽ ലൂയിസ് മുറീലും 62-ാം മിനിറ്റിൽ റഡമേൽ ഫൽക്കാവോയും കൊളംബിയയെ ഒപ്പമെത്തിച്ചു. 85-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ ഹ്വാൻ ക്വിന്‍റെറോ കൊളംബിയയുടെ വിജയം കുറിച്ചു.

മറ്റൊരു മത്സരത്തിൽ ഹോളണ്ടിനെ 1-0ന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ജെസെ ലിൻഗാർഡ് 59-ാം മിനിറ്റിൽ നേടിയ ഗോളാണ് ഇംഗ്ലണ്ടിനു ജയം സമ്മാനിച്ചത്. ലിൻഗാർഡിന്‍റെ ആദ്യ രാജ്യാന്തര ഗോളാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.