ആഫ്രിക്കൻ കടന്പ കടന്ന് ക്രൊയേഷ്യ
ആഫ്രിക്കൻ കടന്പ കടന്ന് ക്രൊയേഷ്യ
Monday, June 18, 2018 1:06 AM IST
റഷ്യയിലെ ബാൾട്ടിക് അറീന എന്നു വിശേഷിപ്പിക്കപ്പെടുന്ന പുതുപുത്തൻ സ്റ്റേഡിയമായ കലിനിൻഗ്രാഡിൽ ആഫ്രിക്കൻ വൻകരയിലെയും യൂറോപ്യൻ യൂണിയനിലെയും കറുത്ത കുതിരകൾ തമ്മിൽ മാറ്റുരച്ചപ്പോൾ ക്രൊയേഷ്യൻ മാജിക്കിൽ നൈജീരിയ തകർന്നു തരിപ്പണമായി. ഗ്രൂപ്പ്-ഡിയിൽ നടന്ന രണ്ടാമത്തെ വാശിയേറിയ മത്സരത്തിൽ നൈജീരിയയ്ക്കെതിരേ ക്രൊയേഷ്യ എതിരില്ലാത്ത രണ്ടു ഗോളിന്‍റെ ആവേശ വിജയം നേടി. ഇതോടെ അർജന്‍റീന ഉൾപ്പെട്ട മരണ ഗ്രൂപ്പിൽ ക്രൊയേഷ്യ ഒന്നാമതെത്തി.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് ക്രൊയേഷ്യയായിരുന്നു. നൈജീരിയൻനിരയിൽ നിന്നും മോസെസിന്‍റെ നേതൃത്വത്തിൽ മികച്ച കൗണ്ടർ അറ്റാക്കുകൾ ഉണ്ടായെങ്കിലും ക്രൊയേഷ്യൻ പ്രതിരോധ നിരയിൽ വിള്ളൽ വീഴ്ത്താനായില്ല. രണ്ടാം പകുതിയിലും ക്രൊയേഷ്യ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. തുടരെയുള്ള ആക്രമണത്തോടെ നൈജീരിയൻ ഗോൾ മുഖത്തേക്ക് ക്രൊയേഷ്യ ആർത്തലച്ചെത്തി. മിക്കപ്പോഴും ദൗർഭാഗ്യം കൊണ്ടായിരുന്നു സൂപ്പർ ഈഗിൾസിന്‍റെ വല ചലിക്കാതിരുന്നത്. തുടർന്ന് പെനൽറ്റിയിലൂടെ ക്രൊയേഷ്യ ലീഡുയർത്തി. ബോക്സിനുള്ളിൽ മാൻസൂകിച്ചിനെ വില്ല്യം ട്രൂസ്റ്റ് ഇകോംഗ് വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി ലൂക്കാ മോഡ്രിച്ചാണ് ഗോളാക്കി മാറ്റിയത്.

മത്സരത്തിന്‍റെ ആദ്യ നിമിഷം മുതൽ പന്തു കൈവശം വയ്ക്കുന്നതിലും മികച്ച ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും ക്രൊയേഷ്യ മുന്നിൽ നിന്നിരുന്നു. കൗണ്ടർ അറ്റാക്കുകളിൽ ശ്രദ്ധ പതിപ്പിച്ച് നൈജീരിയ തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാനായില്ല.


ബലാബലം

ഇരുടീമുകളും ബലാബലത്തിൽ ഒരുപോലെ എന്നു തോന്നുമെങ്കിലും 2016 യൂറോകപ്പിലെ പ്രീ കാർട്ടറിൽ കളിച്ച് പോർച്ചുഗലിനോടു തോറ്റു പുറത്തുപോയ ക്രൊയേഷ്യ കലിനിൻഗ്രാഡിൽ കളിയിലെ കേമന്മാരായതിൽ ആശ്ചര്യമില്ല. ക്രൊയേഷ്യൻ കോച്ച് സ്ലോട്ട്കോ ഡാലിച്ച് ധൈര്യം പകരുന്ന ടീമിനുനന്നായി കളിക്കുക എന്ന ദൗത്യം മാത്രമേയുള്ളൂ. പന്തടക്കത്തിലും ആക്രമണത്തിലും മികച്ചു നിന്നതും ക്രൊയേഷ്യയുടെ വിജയഘടകമായി.

നൈജീരിയൻ കോച്ച് സാലിസു യൂസഫിന്‍റെ മന്ത്രം തുടക്കം മുതൽ എതിരാളികളെ ആക്രമിച്ചു കീഴ്പെടുത്തുക എന്നതായിരുന്നു. എന്നാൽ, ബർലിൻ മതിൽപോലെനിന്ന ക്രൊയേഷ്യൻ പ്രതിരോധനിരയെ കടക്കാനാകാതെ നൈജീരിയ തരിപ്പണമാവുകയായിരുന്നു. ഒപ്പം ഫിനിഷിംഗിലെ പോരായ്മയും നൈജീരിയയ്ക്കു തിരിച്ചടിയായി.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ കീപ്പർ എന്ന റിക്കാർഡ് സ്വന്തമാക്കിയ നൈജീരിയയുടെ ഫ്രാൻസിസ് ഉസോഹോ എന്ന പത്തൊന്പതുകാരന് ഉജ്വല രക്ഷപ്പെടുത്തലുകൾ നടത്താനായില്ല.

ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.