ആദ്യ ജയം യുണൈറ്റഡിന്
ആദ്യ ജയം യുണൈറ്റഡിന്
Sunday, August 12, 2018 1:06 AM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിനു വിജയത്തുടക്കം. സ്വന്തം ഓള്‍ഡ് ട്രാഫോ‍ഡ് സ്റ്റേഡിയത്തില്‍ 2018-19 സീസണിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. പോള്‍ പോഗ്ബയും ലൂക് ഷായുമായാണ് യുണൈറ്റഡിനായി വല കുലുക്കിയത്. പോഗ്ബയെ ക്യാപ്റ്റനാക്കിയാണ് ഹൊസെ മൗറിഞ്ഞോ ആദ്യ മത്സരത്തിന് ടീമിനെ അണിനിരത്തിയത്. റൊമേലു ലൂക്കാക്കു ആദ്യ ഇലവണില്‍ ഇറങ്ങിയിരുന്നില്ല. ലെസ്റ്ററിന്‍റെ ജെയ്മി വാര്‍ഡിയും ആദ്യ ഇലവണില്‍ ഇല്ലായിരുന്നു.

കളി മൂന്നാം മിനിറ്റിലേക്കെത്തിയപ്പോള്‍ പോഗ്ബ പെനല്‍റ്റിയിലൂടെ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ബോക്‌സിനുള്ളില്‍ ഡാനിയല്‍ അമാര്‍ടെയുടെ ഹാന്‍ഡ് ബോളിനെത്തുടര്‍ന്നാണ് സ്‌പോട് കിക്ക്. യുണൈറ്റഡിന്‍റെ ഗോളിനുശേഷം സന്ദര്‍ശകര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഡേവിഡ് ഡി ഗിയയ്ക്കു തുടര്‍ച്ചയായി രക്ഷപ്പെടുത്തലുകള്‍ നടത്തേണ്ടിവന്നു. ജയിംസ് മാഡിസണിന്‍റെ ഗോളെന്നുറച്ച ഷോട്ട് ഡി ഗിയ അദ്ഭുതകരമായ രക്ഷപ്പെടുത്തലിലൂടെ തടഞ്ഞു.
കളി 40-ാം മിനിറ്റിലേക്കെത്തിയപ്പോള്‍ ഷായുടെ ഷോട്ട് ലെസ്റ്റര്‍ ഗോളി കാസ്പര്‍ ഷ്‌മൈക്കിള്‍ രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ ആദ്യ പത്തു മിനിറ്റിനിടെ ഷ്‌മൈക്കിള്‍ ഒരിക്കല്‍ക്കൂടി തന്‍റെ മികവ് കാട്ടി. മാത്യോ ഡാര്‍മിയന്‍റെ ഷോട്ട് ഇടത്തേക്കു ചാടി രക്ഷിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമും ശക്തമായ പോരാട്ടമാണ് നടത്തിയത്. കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ലെസ്റ്റര്‍ പരിശീലകന്‍ ക്ലോഡ് പോള്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി മാഡിസണു പകരം വാര്‍ഡിയും അമാര്‍ടെയ്ക്കു പകരം ടീമില്‍ പുതിയതായെത്തിയ റാച്ചിദ് ഗെസാലിനെയും ഇറക്കി. വൈകാതെതന്നെ മൗറിഞ്ഞോയും മാറ്റം നടത്തി. മാര്‍കസ് റഷ്ഫര്‍ഡിനു പകരം ലൂക്കാക്കുവിനെ ഇറക്കി.

75-ാം മിനിറ്റില്‍ ഷായുടെ പിഴവില്‍ പന്തുമായി ലെസ്റ്റര്‍ സമനില പിടിക്കുമെന്നു തോന്നിച്ചു. എന്നാല്‍ ഡി ഗിയ മികച്ച രക്ഷപ്പെടുത്തലിലൂടെ അതും തടഞ്ഞു. ഡെമാറയ് ഗ്രേയുടെ ഷോട്ടാണ് സ്പാനിഷ് ഗോളി തടഞ്ഞത്. മറുവശത്ത് ഷ്‌മൈക്കിളും ഇതിലും ഗംഭീരമായി ഒരു രക്ഷപ്പെടുത്തല്‍ നടത്തി. ക്ലോസ് റേഞ്ചില്‍നിന്ന് ലുക്കാക്കു പായിച്ച ഷോട്ട് അദ്ഭുതകരമായി തടഞ്ഞു.
കളി അവസാന മിനിറ്റുകളിലായപ്പോള്‍ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. അലക്‌സിസ് സാഞ്ചസിന്‍റെ ക്രോസില്‍നിന്ന് ഷാ യുണൈറ്റഡിന്‍റെ രണ്ടാം ഗോള്‍ നേടി. പ്രീമിയര്‍ ലീഗില്‍ 104 മത്സരങ്ങളില്‍ ഇറങ്ങിയ ഷായുടെ ആദ്യ ലീഗ് ഗോളായിരുന്നു.

ഇഞ്ചുറി ടൈമിന്‍റെ രണ്ടാം മിനിറ്റില്‍ വാര്‍ഡി ഹെഡറിലൂടെ ലെസ്റ്ററിന്‍റെ ഒരു ഗോള്‍ മടക്കി. പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരങ്ങളില്‍ തോറ്റിട്ടില്ലെന്ന റിക്കാര്‍ഡ് നിലനിർത്താന്‍ മൗറിഞ്ഞോയ്ക്കായി. പത്തു കളിയില്‍ ഒമ്പത് ജയവും ഒരു സമനിലയുമാണ് മൗറിഞ്ഞോയ്ക്ക്്.


ടോട്ടനത്തിനു ജയം

ന്യൂകാസില്‍: ജാന്‍ വെര്‍ട്ടോംഗനും ഡെലെ അലിയും ആദ്യ പകുതിയില്‍ നേടിയ ഗോളുകള്‍ ടോട്ടനത്തിന് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരേ 2-1ന് ജയമൊരുക്കി. ന്യൂകാസിലിന്‍റെ ഗ്രൗണ്ട് സെന്‍റ് ജയിംസ് പാര്‍ക്കിലാണ് മത്സരം. 2003നുശേഷം ആദ്യമായാണ് സമ്മര്‍ ട്രാന്‍സ്ഫറില്‍ ആരുമായും ഒപ്പുവയ്ക്കാതെ ലീഗ് സീസണിലെത്തുന്നത്.

എട്ടാം മിനിറ്റില്‍ ടോട്ടനം വെര്‍ട്ടോംഗന്‍റെ ഹെഡറിലൂടെ ആദ്യ ഗോള്‍ നേടി. എന്നാല്‍ മൂന്നു മിനിറ്റിനുശേഷം ന്യൂകാസില്‍ തിരിച്ചടിച്ചു. മാറ്റ് റിച്ചിയുടെ ക്രോസില്‍നിന്ന് ജൊസേലുവിന്‍റെ തകര്‍പ്പന്‍ ഹെഡര്‍ വലകുലുക്കി. ഏഴു മിനിറ്റിനുള്ളില്‍ ടോട്ടനം വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. അലിയായിരുന്നു സ്‌കോറര്‍.

സാറി ജയത്തോടെ തുടങ്ങി

അന്‍റോണിയോ കോന്‍റയ്ക്കു പകരം ചെല്‍സിയുടെ പരിശീലകനായ മൗറിസിയോ സാറി ലീഗിലെ ആദ്യ കളിയില്‍ ടീമിനു ജയം നേടിക്കൊടുത്തു. ചെല്‍സിയില്‍ പുതിയതായി ചേര്‍ന്ന ഗോള്‍കീപ്പര്‍ കെപ്പ അറിസാബലാഗയുടെ അരങ്ങേറ്റ മത്സരമായിരുന്നു. ക്ലീന്‍ ഷീറ്റോടെ മത്സരം പൂര്‍ത്തിയാക്കാനായി. ചെല്‍സി ലീഗില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ ഹഡേഴ്‌സ്ഫീല്‍ഡ് ടൗണിനെ 3-0ന് തോല്‍പ്പിച്ചു. ചെല്‍സിയുടെ പുതുമുഖം ജോര്‍ജിഞ്ഞോ പെനല്‍റ്റിയിലൂടെ ഗോള്‍ നേടി. സ്വന്തം കാണികളുടെ മുന്നില്‍ കളിച്ച ഹഡേഴ്‌സ്ഫീല്‍ഡ് ചെല്‍സി ഗോള്‍മുഖത്ത് സമ്മര്‍ദമുയര്‍ത്തി. എന്നാല്‍ 34-ാം മിനിറ്റില്‍ എന്‍ഗോളോ കാന്‍റെ നീലക്കുപ്പായക്കാരെ മുന്നിലെത്തിച്ചു.

ഇടവേളയ്ക്കു പിരിയും മുമ്പേ ചെല്‍സി ലീഡ് ഉയര്‍ത്തി. മാര്‍കോ അലോന്‍സോയെ ബോക്‌സിനുള്ളില്‍വച്ച് ഫൗള്‍ ചെയ്തതിനായിരുന്നു പെനല്‍റ്റി. ജോര്‍ജിഞ്ഞോ അനായാസം വലകുലുക്കി. പകരക്കാരനായി ഇറങ്ങിയ ഏദന്‍ അസാറിന്‍റെ മികച്ചൊരു നീക്കമാണ് മൂന്നാം ഗോളിനു വഴിയൊരുക്കിയത്. പെഡ്രോയാണ് (80-ാം മിനിറ്റ്) ഗോള്‍ നേടിയത്.

മറ്റ മത്സരങ്ങളില്‍ ബോണിമൗത്ത് 2-0ന് കാര്‍ഡിഫ് സിറ്റിയെ തോല്‍പ്പിച്ചു. റോബര്‍ട്ടോ പെരേയ്‌റയുടെ ഇരട്ട ഗോളില്‍ (35, 54) വാറ്റഫര്‍ഡ് ബ്രൊറ്റനെ പരാജയപ്പെടുത്തി. ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത രണ്ടു ഗോളിന് ഫുള്‍ഹാമിനെ തോല്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.