കിംഗ്സ് ജയം
കിംഗ്സ് ജയം
Sunday, March 24, 2024 1:48 AM IST
മുല്ലൻപുർ (പഞ്ചാബ്): ഐപിഎൽ ട്വന്‍റി 20 17-ാം സീസണിൽ വിജയത്തുടക്കമിട്ട് പഞ്ചാബ് കിംഗ്സ്. ആതിഥേയരായ പഞ്ചാബ് നാലു വിക്കറ്റുകൾക്ക് ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചു. ഡൽഹി ഉയർത്തിയ 175 റണ്‍സ് വിജയ ലക്ഷ്യത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നാലു പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് എത്തി.

സ്കോർ: ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 174/9. പഞ്ചാബ് കിംഗ്സ് 19.2 ഓവറിൽ 177/6. ഒരു സിക്സും ആറു ഫോറുകളുമായി 47 പന്തിൽ 63 റണ്‍സ് നേടിയ ഓൾ റൗണ്ടർ സാം കറൻ, 21 പന്തിൽ 38 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവരുടെ പ്രകടനമാണ് പഞ്ചാബിനെ ജയത്തിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ ഇംപാക്ട് പ്ലെയറായി ഇറങ്ങി 10 പന്തിൽ 32 റണ്‍സ് നേടി അഭിഷേക് പൊറൽ ആണ് പൊരുതാനുള്ള സ്കോർ നൽകിയത്. നാലു ഫോറും രണ്ടു സിക്സുമാണ് പൊറലിന്‍റെ ബാറ്റിൽനിന്നു പിറന്നത്. ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് മികച്ച തുടക്കമാണ് ഡൽഹിക്കു നൽകിയത്.

നാലാം ഓവറിൽ സ്കോർ 39 ൽ നിൽക്കെയാണ് ആദ്യ വിക്കറ്റ് വീഴുന്നത്. മിച്ചൽ മാർഷിനെ (20) അർഷ്ദീപ് സിംഗ് പുറത്താക്കി. ഹർഷൽ പട്ടേലിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ക്യാച്ചെടുത്താണ് വാർണറുടെ (29) മടക്കം. ഷായ് ഹോപ് (25 പന്തിൽ 33) പ്രതീക്ഷകൾ ഉയർത്തി കളിച്ചെങ്കിലും അധികനേരം ക്രീസിൽ തുടരാനായില്ല.

11-ാം ഓവറിൽ കഗിസോ റബാദയുടെ പന്തിൽ താരം പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്തിന് മടങ്ങിവരവിലെ ആദ്യ മത്സരത്തിൽ തിളങ്ങാനായില്ല. ഹർഷൽ പട്ടേലിന്‍റെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച പന്ത് (13 പന്തിൽ 18) ബെയർസ്റ്റോയ്ക്കു ക്യാച്ച് നൽകി.

പിന്നീടുള്ള വിക്കറ്റുകൾ വേഗത്തിൽ വീണു. ഒരറ്റത്ത് അക്ഷർ പട്ടേൽ (13 പന്തിൽ 21) ആക്രമിക്കാൻ തയാറായെങ്കിലും കൂട്ടിനാളില്ലാതായിപ്പോയി. അവസാനം ഇംപാട്ക് പ്ലെയറായി ഇറങ്ങിയ അഭിഷേക് പൊറലിന്‍റെ തകർപ്പൻ ബാറ്റിംഗാണ് ഡൽഹിയെ മികച്ച സ്കോറിലെത്തിച്ചത്.


പഞ്ചാബും ഭേദപ്പെട്ട തുടക്കമാണിട്ടത്. 34 റണ്‍സിലെത്തിപ്പോളാണ് ഓപ്പണർ ശിഖർ ധവാനെ (22) നഷ്ടപ്പെട്ടത്. സ്കോർ 42 ൽ നിൽക്കെ ജോണി ബെയർസ്റ്റോ (9 റണ്‍സ്) റണ്ണൗട്ടായി. സാം കറൻ അടിച്ചുതുടങ്ങിയതോടെ പഞ്ചാബ് സ്കോർ ഉയർന്നു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ പ്രഭ്സിമ്രൻ സിംഗ് 26 റണ്‍സെടുത്തു പുറത്തായി.

ജിതേഷ് ശർമയും പുറത്തായശേഷം ഒന്നിച്ച കരൻ-ലിവിംഗ്സ്റ്റണ്‍ കൂട്ടുകെട്ട് പഞ്ചാബിനെ വിജയത്തിലേക്കു നയിച്ചു. സ്കോർ 167 ൽ നിൽക്കെ കറൻ പുറത്തായെങ്കിലും പഞ്ചാബിന് ജയിക്കാൻ എട്ട് റണ്‍സ് കൂടി മതിയായിരുന്നു.

തുടർച്ചയായി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ ഖലീൽ അഹമ്മദ് പഞ്ചാബിനെ സമ്മർദത്തിലാക്കാൻ ശ്രമിച്ചെങ്കിലും അവസാന ഓവറിലെ രണ്ടാം പന്ത് സിക്സടിച്ച് ലിയാം ലിവിംഗ്സ്റ്റണ്‍ കളി ജയിപ്പിച്ചു.

പന്ത് കളത്തിൽ

14 മാസത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് മത്സരത്തിലേക്ക് തിരിച്ചെത്തി ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. എട്ടാം ഓവറിൽ വാർണർ പുറത്തായതിനു പിന്നാലെയാണ് ഋഷഭ് ക്രീസിലെത്തിയത്.

കരഘോഷങ്ങളോടെയാണ് ഗ്യാലറി ഋഷഭിനെ വരവേറ്റത്. 454 ദിവസങ്ങൾക്കുശേഷമെത്തിയ പന്ത് 13 പന്തുകൾ നേരിട്ട് 18 റണ്‍സ് നേടി പുറത്തായെങ്കിലും അനായാസമായാണ് കളിച്ചത്. വിക്കറ്റ്കീപ്പറായും നിന്ന പന്ത് അവിടെയും അനായാസമായി കളിച്ചു. മികച്ചൊരു സ്റ്റംപിംഗിലൂടെയാണ് ജിതേഷ് ശർമയെ പുറത്താക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.