അഭിമാനമായി എൻഡ്രിക്
അഭിമാനമായി എൻഡ്രിക്
Monday, March 25, 2024 2:31 AM IST
ലണ്ടൻ: പുതിയ പരിശീലകനു കീഴിൽ ജയത്തോടെ തുടങ്ങി ബ്രസീൽ. അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോളിൽ പുതിയ പരിശീലകൻ ഡോറിവൽ ജൂണിയറുടെ കീഴിൽ പതിനേഴുകാരൻ എൻഡ്രിക്കിന്‍റെ ഗോളിൽ ബ്രസീൽ ശക്തരായ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. കരുത്തരായാ ഇംഗ്ലണ്ടിനെതിരേയുള്ള ജയം മങ്ങിയ പ്രകടനങ്ങളുമായി ബുദ്ധിമുട്ടുന്ന ബ്രസീലിന് ആശ്വാസമായി.

സ്വന്തം കളത്തിൽ 21 മത്സരങ്ങൾക്കുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് തോൽക്കുന്നത്. ബ്രസീലിയൻ ക്ലബ് പാൽമീറസിൽനിന്നു സ്പാനിഷ് വന്പൻമാരായ റയൽ മാഡ്രിഡിലേക്ക് ഈ വർഷമെത്തുന്ന, പകരക്കാരനായി ഇറങ്ങിയ 17കാരൻ എൻഡ്രിക്കിന്‍റെ ഗോളിലാണ് ബ്രസീൽ ജയം നേടിയത്. 17 വർഷവും 246 ദിവസവും പ്രായമുള്ള കൗമാരതാരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര ഗോളാണ്.

വെംബ്ലിയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ കളിക്കാരനെന്ന റിക്കാർഡിലുമെത്തി. 80-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയറുടെ വലയിലേക്കുള്ള ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിന്‍റെ കൈയിൽ തട്ടി വീണത് എൻഡ്രിക്കിന്‍റെ മുന്നിലായിരുന്നു. തുറന്ന വലയിലേക്ക് പന്ത് തട്ടിയിടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഈ വർഷം ജൂലൈയിൽ 18 വയസ് തികയുന്നതോടെ താരം റയലിനൊപ്പം ചേരും. 2022ലാണ് എൻഡ്രിക്കുമായി റയൽ കരാറിലായത്.


പ്രധാന കളിക്കാർ പരിക്കിലായിരുന്നതിനാൽ ഗോൾകീപ്പർ ബെന്‍റോ ഉൾപ്പെടെ അഞ്ച് പുതുമുഖങ്ങളാണ് ബ്രസീലിന്‍റെ ആദ്യ പതിനൊന്നിൽ ഉണ്ടായിരുന്നത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇല്ലാതെയിറങ്ങിയ ഇംഗ്ലണ്ടിൽനിന്ന് ബെന്‍റോയെ പരീക്ഷിക്കുന്ന തരത്തിലുള്ള നീക്കങ്ങളൊന്നുമുണ്ടായില്ല. അവസാന സെക്കൻഡുകളിൽ എൻഡ്രിക്ക് ഒരു തവണ കൂടി ഗോളിനരികിലെത്തിതാണ്. ഇത്തവണ പിക്ഫോർഡിന്‍റെ കാൽ തട്ടി പന്ത് വലയിൽ കയറാതെപോയി.

നാളെ നടക്കുന്ന സൗഹൃദമത്സരങ്ങളിൽ ഇംഗ്ലണ്ട് വെംബ്ലിയിൽവച്ച് ബെൽജിയത്തെയും ബ്രസീൽ മാഡ്രിഡിൽവച്ച് സ്പെയിനിനെയും നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.