ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
Wednesday, March 27, 2024 1:34 AM IST
ചെന്നൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 17-ാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന് തുടർച്ചയായ രണ്ടാം ജയം. ഐപിഎല്ലിലെ കിംഗ്സ് തങ്ങളാണെന്ന് അടിവരയിടുന്നതായിരുന്നു നിലവിലെ ചാമ്പ്യൻമാരുടെ ജയം. 2023 ലെ ഫൈനലിന്‍റെ ആവർത്തനമായി ചെന്നൈയും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടിയപ്പോൾ സിഎസ്കെ 63 റൺസ് ജയം സ്വന്തമാക്കി.

സ്കോർ: ചെന്നൈ സൂപ്പർ കിംഗ്സ് 206/6 (20). ഗുജറാത്ത് ടൈറ്റൻസ് 143/8 (20). 207 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി സായ് സുദർശൻ 31 പന്തിൽ 37 റൺസ് നേടി ടോപ് സ്കോററായി. സാഹ (21), ഡേവിഡ് മില്ലർ (21) എന്നിവർ മാത്രമാണ് ഗുജറാത്ത് ഇന്നിംഗ്സിൽ പിന്നീട് 20 കടന്ന ബാറ്റർമാർ.

ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് വെടിക്കെട്ട് തുടക്കം കുറിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക് വാദും (36 പന്തിൽ 46), രചിൻ രവീന്ദ്രയും (20 പന്തിൽ 46) 5.2 ഓവറിൽ 62 റണ്‍സ് നേടി. മൂന്നാമൻ അജിങ്ക്യ രഹാനെ (12 പന്തിൽ 12) വേഗം മടങ്ങി. എന്നാൽ, പിന്നാലെ എത്തിയ ശിവം ദുബെ തകർത്തടിച്ചു. നേരിട്ട 22-ാം പന്തിൽ ശിവം ദുബെ അർധസെഞ്ചുറി തികച്ചു. എന്നാൽ, തൊട്ടടുത്ത പന്തിൽ പുറത്ത് (23 പന്തിൽ 51).


12.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 127 റണ്‍സ് എന്ന നിലയിൽ ദുബെയും ഡാരെൽ മിച്ചലും ക്രീസിൽ ഒന്നിച്ചു. തുടർന്ന് നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 35 പന്തിൽ 57 റണ്‍സ് അടിച്ചുകൂട്ടി. 32 പന്തിൽ 62 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നിംഗ്സിലെ മികച്ച സഖ്യം.

20 പന്തിൽ 24 റണ്‍സ് നേടിയ ഡാരെൽ മിച്ചൽ ഇന്നിംഗ്സിലെ അവസാന പന്തിൽ റണ്ണൗട്ടായി. മൂന്ന് പന്തിൽ ഏഴ് റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെനിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.