രാജകീയ അടി
രാജകീയ അടി
Friday, May 3, 2024 2:49 AM IST
ഹൈദരാബാദ്: അടിക്ക് തിരിച്ചടിയുമായി രാജകീയ പോരാട്ടം... ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന്‍റെ പ്ലേ ഓഫ് ടിക്കറ്റ് വൈകിപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ജയം സ്വന്തമാക്കി. ത്രില്ലർ പോരാട്ടത്തിൽ ഒരു റണ്ണിനായിരുന്നു സൺറൈസേഴ്സിന്‍റെ ജയം. സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് 201/3 (20). രാജസ്ഥാൻ റോയൽസ് 200/7 (20).

202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ആദ്യ ഓവറിൽതന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. ജോസ് ബട്‌ലറിനെയും (0), സഞ്ജു സാംസനെയും (0) നഷ്ടപ്പെട്ടപ്പോൾ രാജസ്ഥാന്‍റെ സ്കോർബോർഡിൽ രണ്ട് റൺസ് മാത്രം. ഇരുവരെയും പുറത്താക്കിയത് ഭുവനേശ്വർ കുമാർ ആയിരുന്നു.

മൂന്നാം വിക്കറ്റിൽ യശസ്വി ജയ്‌സ്വാളും (40 പന്തിൽ 67) റിയാൻ പരാഗും (49 പന്തിൽ 77) ചേർന്ന് 78 പന്തിൽ 134 റൺസ് അടിച്ചു. അതോടെ രാജസ്ഥാൻ ട്രാക്കിലെത്തി. എന്നാൽ, അവസാന പന്തിൽ രാജസ്ഥാന് ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരിക്കേ റോവ്മാൻ പവലിനെ (15 പന്തിൽ 27) വിക്കറ്റിനു മുന്നിൽ കുടുക്കി ഭുവനേശ്വർ കുമാർ ഹൈദരാബാദിന് ജയം സമ്മാനിച്ചു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ തുടക്കം മികച്ചതല്ലായിരുന്നു. പവർപ്ലേ ഓവറുകളിൽ ഇഴഞ്ഞുനീങ്ങിയ സണ്‍റൈസേഴ്സിന് ഇതിനിടെ രണ്ട് വിക്കറ്റും നഷ്ടമായി. അഭിഷേക് ശർമ (12), അൻമോൽപ്രീത് സിംഗ് (5) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.

5.1 ഓവറിൽ 35 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റിൽ ട്രാവിസ് ഹെഡും നിതീഷ് കുമാർ റെഡ്ഡിയും ആതിഥേയരെ കരയ്ക്കടുപ്പിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 പന്തിൽ 96 റണ്‍സ് നേടി.

42 പന്തിൽ എട്ട് സിക്സും മൂന്ന് ഫോറുമടക്കം 76 റണ്‍സുമായി നിതീഷ് പുറത്താകാതെ നിന്നു. അഞ്ചാം നന്പറായെത്തിയ ഹെൻ‌റിച്ച് ക്ലാസന്‍റെ (19 പന്തിൽ 42 നോ‌ട്ടൗട്ട്) കടന്നാക്രമണമാണ് സണ്‍റൈസേഴ്സിന്‍റെ സ്കോർ 200 കടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.