ബംഗളൂരുവിനെ അടിച്ചിട്ട് ഹൈദരാബാദ്
ബംഗളൂരുവിനെ അടിച്ചിട്ട് ഹൈദരാബാദ്
Monday, April 15, 2024 11:50 PM IST
ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം. 25 റണ്‍സിനായിരുന്നു ഹൈദരാബാദിന്‍റെ ജയം. സ്കോർ:- ഹൈദരാബാദ് 287-3 (20), ബംഗളൂരു 262-7 (20).

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ടീം ടോട്ടൽ ഈ വർഷം രണ്ടാം തവണയും തിരുത്തിയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ മുന്നേറ്റം. മാർച്ച് 27ന് മുംബൈക്കെതിരേ കുറിച്ച 277/3 എന്ന സ്കോർ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ 287/3 ആക്കിയാണ് സണ്‍റൈസേഴ്സ് തിരുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി ഓപ്പണർ ട്രാവിസ് ഹെഡ് സെഞ്ചുറി കുറിച്ചു. ട്രാവിസ് ഹെഡ് (41 പന്തിൽ 102), ഹെൻറിച്ച് ക്ലാസൻ (31 പന്തിൽ 67), അബ്ദുൾ സമദ് (10 പന്തിൽ 37 നോട്ടൗട്ട്), അഭിഷേക് ശർമ (22 പന്തിൽ 34), എയ്ഡൻ മാർക്രം (17 പന്തിൽ 32 നോട്ടൗട്ട്) എന്നിവരാണ് ഹൈദരാബാദിന്‍റെ വെടിക്കെട്ടിന് തിരികൊളുത്തിയത്.


68 റണ്‍സ് വഴങ്ങിയ ആർസിബി ബൗളർ റീസ് ടോപ്ലി ഐപിഎൽ ചരിത്രത്തിൽ ഏറ്റവും റണ്‍സ് വഴങ്ങുന്ന വിദേശ ബൗളറായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിനായി വിരാട് കോഹ്‌ലിയും (20 പന്തിൽ 42) നായകൻ ഫാഫ് ഡുപ്ലസിയും (28 പന്തിൽ 62) മികച്ച തുടക്കം കുറിച്ചെങ്കിലും ദിനേശ് കാർത്തിക് ഒഴികെ മറ്റ് ബാറ്റർമാർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.

ദിനേശ് കാർത്തിക് 35 പന്തിൽ 83 റണ്‍സെടുത്തു. തുടർച്ചയായി പരാജയപ്പെട്ട ഗ്ലെൻ മാക്സ്‌വെല്ലിനെ പുറത്തിരുത്തിയാണ് ആർസിബി ഇറങ്ങിയത്. ഹൈദരാബാദിനായി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മായങ്ക് മാർക്കണ്ടെ രണ്ട് വിക്കറ്റും നേടി.

ജയത്തോടെ എട്ട് പോയിന്‍റുമായി ഹൈദരാബാദ് പട്ടികയിൽ നാലാം സ്ഥാനാത്തായി. രണ്ട് പോയിന്‍റ് മാത്രമുള്ള ബംഗളൂരുവാണ് പട്ടികയിൽ അവസാന സ്ഥാനത്ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<