കേരളത്തെയും മലയാളികളെയും പുകഴ്ത്തി ഉപരാഷ്‌ട്രപതി
കേരളത്തെയും മലയാളികളെയും പുകഴ്ത്തി ഉപരാഷ്‌ട്രപതി
Monday, May 22, 2023 8:01 PM IST
തിരുവനന്തപുരം: കേരളത്തെയും മലയാളി സമൂഹത്തെയും പുകഴ്ത്തി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. നിയമസഭാ മന്ദിരത്തിന്‍റെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരുമാണ്. താനും അതിന്‍റെ ഗുണഭോക്താവാണെന്ന് സൈനിക സ്കൂളിൽ തന്നെ പഠിപ്പിച്ച മലയാളി അധ്യാപികയെ അനുസ്മരിച്ച് ഉപരാഷ്‌ട്രപതി വ്യക്തമാക്കി.

പ്രമുഖരായ മലയാളികളുടെ പേരെടുത്ത് പറഞ്ഞ് കേരളത്തെ പ്രശംസിച്ച അദ്ദേഹം മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പുണ്ടെന്നും കൂട്ടിച്ചേർത്തു. കേരള നിയമസഭാ മന്ദിരം മലയാളികളുടെ ഉയർന്ന ജനാധിപത്യ ചിന്തയുടെ പ്രതിരൂപം കൂടിയാണെന്നും ഉപരാഷ്‌ട്രപതി വ്യക്തമാക്കി.

നിയമസഭയിലെ ആർ.ശങ്കരനാരായണൻ തന്പി മെന്പേഴ്സ് ലോഞ്ചിലായിരുന്നു രജതജൂബിലി ആഘോഷ ചടങ്ങുകൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ സുവനീർ പ്രകാശനവും നിയമസഭാ മന്ദിരപരിസരത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.


രാവിലെ ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രി ഉപരാഷ്ട്രപതിക്ക് പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ കണ്ണൂരിലേക്ക് പോയ ഉപരാഷ്ട്രപതി തലശേരിയിൽ എത്തി അധ്യാപികയായിരുന്ന രത്ന നായരെ സന്ദർശിച്ചു. തുടർന്ന് ഏഴിമല നാവിക അക്കാദമി സന്ദർശത്തിന് ശേഷം തിരിച്ച് ഡൽഹിയിലേക്ക് പോകും.

രണ്ട് ദിവസത്തെ സന്ദർശത്തിനായി ഞായറാഴ്ച എത്തിയ ഉപരാഷ്ട്രപതിയെ ഗവർണറും മന്ത്രിമാരും ചേർന്നാണ് സ്വീകരിച്ചത്. ഉപരാഷ്ട്രപതി കുടുംബസമേതം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് നിയമസഭാ മുൻ അംഗങ്ങളുടെ കൂട്ടായ്മയിൽ മുൻ മുഖ്യമന്ത്രിമാരേയും മുൻ സ്പീക്കർമാരേയും ആദരിച്ചു. അഖിലേന്ത്യാ വെറ്ററൻസ് മീറ്റുകളിൽ പുരസ്കാരങ്ങൾ നേടിയ പിറവം മുൻഎംഎൽഎ എം.ജെ.ജേക്കബിനേയും ആദരിച്ചു.

1998 മേയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം നാടിന് സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<