മാ­സപ്പ­ടി കേ­സ്; ഇ­ഡി ചോദ്യം ചെ­യ്യ­ലി­നെ­തിരേ സി­എം­ആര്‍­എല്‍ എം­ഡിയും ഉ­ദ്യോ­ഗ­സ്ഥ­രും ഹൈ­ക്കോ­ട­തി­യില്‍
മാ­സപ്പ­ടി കേ­സ്;  ഇ­ഡി ചോദ്യം ചെ­യ്യ­ലി­നെ­തിരേ സി­എം­ആര്‍­എല്‍ എം­ഡിയും ഉ­ദ്യോ­ഗ­സ്ഥ­രും ഹൈ­ക്കോ­ട­തി­യില്‍
Tuesday, April 16, 2024 3:23 PM IST
കൊച്ചി: മാ­സപ്പ­ടി കേ­സി­ലെ ഇ­ഡി ചോദ്യം ചെ­യ്യല്‍ ഒ­ഴി­വാ­ക്ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് സി­എം­ആര്‍­എല്‍ എം­ഡി ശ­ശി­ധ­രന്‍ കര്‍­ത്ത വീണ്ടും ഹൈ­ക്കോ­ട­തി­യില്‍. ആ­രോ­ഗ്യ­പ്ര­ശ്‌­ന­ങ്ങള്‍ ചൂ­ണ്ടി­ക്കാ­ട്ടി­യാ­ണ് ഹര്‍ജി. വി­ശ­ദമാ­യ മെ­ഡി­ക്കല്‍ രേ­ഖ­യട­ക്കം കര്‍ത്ത കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കി­യി­ട്ടുണ്ട്.

ചോദ്യം ചെ­യ്യ­ലി­നി­ടെ ഇ­ഡി ഉ­ദ്യോ­ഗ­സ്ഥര്‍ മാ­ന­സി­ക­മാ­യി പീ­ഡി­പ്പി­ച്ചെ­ന്ന് ആ­രോ­പി­ച്ച് സി­എം­ആര്‍­എ­ലി­ലെ മൂ­ന്ന് ഉ­ദ്യോ­ഗ­സ്ഥരും കോ­ട­തി­യെ സ­മീ­പി­ച്ചു. ഇഡി ചോദ്യം ചെയ്ത കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരാണ് കോടതിയെ സമീപിച്ചത്.

ഇ­ഡി ഉ­ദ്യോ­ഗ­സ്ഥര്‍ നി­യ­മ­വി­രു­ദ്ധ­മാ­യി പ്ര­വര്‍­ത്തി­ക്കു­ന്നെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി­യാ­ണ് ഹര്‍ജി. ത­ങ്ങ­ളു­ടെ ഇ­മെ­യി­ലിന്‍റെ പാസ്‌വേഡ് അ­ട­ക്ക­മു­ള്ള വി­വ­ര­ങ്ങള്‍ ഇ­ഡി നിര്‍­ബ­ന്ധി­ച്ച് ആ­വ­ശ്യ­പ്പെട്ടു. ഇ­ത് ഉ­പ­യോ­ഗി­ച്ച് ത­ങ്ങ­ളു­ടെ ര­ഹ­സ്യ­രേ­ഖ­കള്‍ അട­ക്കം പി­ടി­ച്ചെ­ടു­ക്കാ­നാ­ണ് ഇ­ഡി­യു­ടെ ശ്രമമെന്ന് ഹർജിയിൽ പറയുന്നു.


മാ­സപ്പ­ടി കേ­സില്‍ സി­എം­ആര്‍­എല്‍ എം­ഡിക്കും മൂന്ന് ഉദ്യോഗസ്ഥർക്കുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയത്. എന്നാൽ ശ­ശി­ധ­രന്‍ കര്‍­ത്ത ചോദ്യം ചെയ്യലിന് ഹാജരായില്ല.

മറ്റ് മൂന്ന് പേരെയും 24 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇഡി വിട്ടയച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമോയെന്നാണ് ഇ‍ഡി പരിശോധിക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<