പ്രജ്വല്‍ രേവണ്ണയോട് 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം
പ്രജ്വല്‍ രേവണ്ണയോട് 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം
Wednesday, May 1, 2024 7:46 AM IST
ബംഗുളൂരു: ലൈംഗീകാരോപണം ഉയര്‍ന്നതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും ഹാസനില്‍ നിന്നുള്ള ലോക്‌സഭാ സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണയോട് 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം. ഇതുസംബന്ധിച്ച് പ്രജ്വലിന് നോട്ടീസ് അയച്ചു.

ജെഡിഎസ് എംഎൽഎയും കേസിലെ രണ്ടാം പ്രതിയും പ്രജ്വലിന്‍റെ പിതാവുമായ എച്ച്.ഡി. രേവണ്ണയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ജെഡിഎസ് സിറ്റിംഗ് എംപിയും ഹാസനിലെ ലോക്‌സഭാ സ്ഥാനാർഥിയുമായ പ്രജ്വല് രേവണ്ണയെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.


ചൊവ്വാഴ്ച കേസ് പരിഗണിച്ച ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) കർണാടക പോലീസിനോട് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് തേടിയിട്ടുണ്ട്. കർണാടക ഡിജിപി അലോക് മോഹനോട് എത്രെയും വേഗം നടപടിയെടുക്കണമെന്നും രാജ്യം വിട്ടുപോയ പ്രതിയെ വേഗത്തിൽ പിടികൂടണമെന്നും എൻസിഡബ്ല്യു ചെയർപേഴ്സൺ രേഖ ശർമ കത്തിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<