ലാവലിൻ കേസിൽ ഇന്ന് അന്തിമ വാദമില്ല; കേസ് പരിഗണിക്കും മുൻപേ കോടതി പിരിഞ്ഞു
ലാവലിൻ കേസിൽ ഇന്ന് അന്തിമ വാദമില്ല; കേസ് പരിഗണിക്കും മുൻപേ കോടതി പിരിഞ്ഞു
Wednesday, May 1, 2024 5:38 PM IST
ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസിൽ ഇന്നും അന്തിമ വാദം തുടങ്ങാനായില്ല. കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി ഇന്ന് ലിസ്റ്റു ചെയ്തിരുന്നെങ്കിലും പരിഗണനയ്ക്ക് വന്നില്ല. 113-ാം നമ്പർ കേസായാണ് ലാവലിൻ കോടതിയിൽ ലിസ്റ്റ് ചെയ്തിരുന്നത്.

എന്നാൽ കേസ് നമ്പർ 101 ന്‍റെ വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് പരിഗണനയ്ക്ക് എടുക്കാതിരുന്നത്. 101-ാം കേസിന്‍റെ വാദത്തിനു ശേഷം രണ്ടു കേസുകളുടെ വാദം കൂടി കോടതിയിൽ നടന്നു. പിന്നാലെ സമയം അവസാനിച്ചതിനാൽ കോടതി ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും എന്നായിരുന്നു വിവരം. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കാനിരുന്നത്. സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന കേസ്, ഫെബ്രുവരി ആറിനാണ് അവസാനമായി പരിഗണിച്ചത്. കേസ് ഇതുവരെ 30 തവണ ലിസ്റ്റ് ചെയ്തിട്ടുണ്ട്.


പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സർക്കാരിന് സംഭവിച്ചുവെന്നുമാണ് കേസ്.

കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്‍റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ 2017-ൽ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<