വീണ്ടും ചാഞ്ചാട്ടം; സ്വർണവില കുറഞ്ഞു, 54,000 രൂപയ്ക്ക് മുകളിൽത്തന്നെ
വീണ്ടും ചാഞ്ചാട്ടം; സ്വർണവില കുറഞ്ഞു, 54,000 രൂപയ്ക്ക് മുകളിൽത്തന്നെ
Friday, May 17, 2024 11:03 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞു. ഇതോടെ പവന് 54,080 രൂപയിലും ഗ്രാമിന് 6,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,630 രൂപയായി.

വ്യാഴാഴ്ച സ്വർണവില ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. വീണ്ടും റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച ശേഷമാണ് ഇന്ന് സ്വർണവില താഴേക്കുപോയത്.

മാർച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഏപ്രിൽ 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡും ഇട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.


മേയ് രണ്ടിനും എട്ടിനും സ്വർണവില 53,000 രൂപയിലെത്തിയിരുന്നു. മേയ്‌ 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,755 രൂപയും പവന് 54,040 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില. മേയ്‌ ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ആഭ്യന്തരവിപണിയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണവിപണി രാവിലെ നേരിയ നഷ്ടം നേരിടുകയാണ്. ട്രോയ് ഔൺസിന് 0.96 ഡോളർ (0.04%) താഴ്ന്ന് 2377.28 ഡോളർ എന്നതാണ് നിലവാരം.

അതേസമയം, വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 92 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<