സുപ്രീം കോടതി ഇടപെടാന്‍ വിസമ്മതിച്ചു; ഇടക്കാല ജാമ്യഹര്‍ജി പിന്‍വലിച്ച് ഹേമന്ത് സോറന്‍
സുപ്രീം കോടതി ഇടപെടാന്‍ വിസമ്മതിച്ചു; ഇടക്കാല ജാമ്യഹര്‍ജി പിന്‍വലിച്ച് ഹേമന്ത് സോറന്‍
Wednesday, May 22, 2024 3:42 PM IST
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിന്‍വലിച്ചു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ഇഡി അറസ്റ്റിനെതിരെയാണ് ഹേമന്ത് സോറന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.

എന്നാല്‍ കേസിലെ സുപ്രധാന വസ്തുതകള്‍ മറച്ചുവെച്ചെന്ന കാരണത്താല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഇഡി സമര്‍പ്പിച്ച കുറ്റപത്രം ജാര്‍ഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് സുപ്രീം കോടതി നിലപാടെടുത്തത്.

ഹര്‍ജി സ്വീകരിച്ചാല്‍ ജാമ്യപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇതിനെത്തുടര്‍ന്ന് സോറന്‍റെ അഭിഭാഷകൻ കപില്‍ സിബല്‍ ജാമ്യാപേക്ഷ പിന്‍വലിക്കുന്നതായി കോടതിയെ അറിയിക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹേമന്ത് സോറന്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇഡി ഇതിനെ ശക്തമായി എതിര്‍ത്തു. ഉയര്‍ന്ന സ്വാധീനമുള്ളയാളാണ് സോറനെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് അന്വേഷണം അട്ടിമറിക്കാനും കുറ്റകൃത്യത്തിന്‍റെ വ്യാപ്തി കുറച്ച് കാണിക്കാനും ഹര്‍ജിക്കാരന്‍റെ ഭാഗത്ത് നിന്നും സജീവമായ ശ്രമം നടക്കുന്നുണ്ടെന്ന് ഇഡി വാദിച്ചു.


ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജനുവരി 31 നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. 2023-ല്‍ ലാന്‍ഡ് റവന്യൂ ഇന്‍സ്പെക്ടറായിരുന്ന ഭാനു പ്രതാപ് പ്രസാദിന്‍റെ അറസ്റ്റാണ് സോറനെതിരെയുള്ള കേസിന്‍റെ തുടക്കം. ഇയാളിൽ നിന്ന് നിരവധി ഭൂരേഖകള്‍ കണ്ടെടുത്തിരുന്നു. സോറന്‍ അനധികൃതമായി കൈവശം വച്ചിരുന്നതായി ആരോപിക്കപ്പെടുന്ന 8.36 ഏക്കര്‍ ഭൂമിയുടെ ചിത്രവും ഭാനു പ്രതാപിന്‍റെ ഫോണിലുണ്ടായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<