ആരാധനാ മൂർത്തിയുടെ കാൽ തൊട്ട് വന്ദിച്ച് ക്രിക്കറ്റ് പ്രേമി
Tuesday, May 8, 2018 12:53 PM IST
ബാറ്റ് കൊണ്ട് മാന്ത്രിക വിദ്യ കാണിച്ച് ക്രിക്കറ്റ് പ്രേമികളുടെ മനസിൽ സ്ഥാനം നേടിയ ധോണിക്ക് ഓരോരുത്തരും നൽകുന്ന സ്ഥാനം എത്ര വലുതാണെന്ന് തെളിവാകുകയാണ് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരത്തിനു ശേഷം നടന്നയൊരു രംഗം. മത്സരത്തിൽ ജയിച്ചതിനു ശേഷം പവലിയനിലേക്കു മടങ്ങുകയായിരുന്ന ധോണിയുടെ അടുക്കലേക്ക് ഓടിയെത്തിയ ഒരു ആരാധകൻ അദ്ദേഹത്തിന്‍റെ കാലിൽ വീണ് വണങ്ങുകയായിരുന്നു.

ക്രീസിൽ നിന്ന ധോണിയെയും ഡ്വെയൻ ബ്രാവോയെയും ബാംഗ്ലൂർ താരങ്ങൾ അഭിനന്ദിക്കാനെത്തിയപ്പോഴാണ് സൂരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആരാധകൻ ധോണിയുടെ സമീപമെത്തിയത്. ഉടൻ തന്നെ ആരാധകൻ ധോണിയുടെ കാലിൽ തൊട്ട് വന്ദിക്കുകയും ചെയ്തു. ഐപിഎല്ലിലെ ഈ സീസണിൽ മാത്രം മൂന്ന് ആരാധകരാണ് ധോണിയുടെ കാലിൽ വന്ദിച്ചത്.

മാത്രമല്ല ഐപിഎല്ലിന്‍റെ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.