തന്നെ1.44 കോടി രൂപ ശമ്പളത്തിന് ഗൂഗിൾ എടുത്തെന്ന് പ്ലസ്ടുക്കാരൻ; അറിയില്ലെന്ന് ഗൂഗിൾ
Wednesday, August 2, 2017 1:39 AM IST
ഇന്ത്യൻ പ്ലസ്ടു വിദ്യാർഥിക്ക് മോഹശമ്പളത്തിന് ജോലി നല്കിയെന്ന വാർത്തകൾ വ്യാജം. വിദ്യാർഥി തന്നെ മെനഞ്ഞുണ്ടാക്കിയ കഥയാണിതെന്നാണ് റിപ്പോർട്ടുകൾ. വാർത്ത തള്ളി ഗൂഗിൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ചണ്ഡിഗഡിലെ സർക്കാർ സീനിയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ഹർഷിത് ശർമയെ ഗൂഗിൾ റാഞ്ചിയെന്നും 1.44 കോടി രൂപ ശമ്പളം വാഗ്ദാനം ചെയ്തെന്നുമായിരുന്നു വാർത്തകൾ പുറത്തുവന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. താൻ ഓൺലൈനായി ജോലിക്ക് അപേക്ഷ നല്കിയെന്നും ഓൺലൈൻ ഇന്‍റർവ്യൂവിൽ പങ്കെടുത്തെന്നുമാണ് ഹർഷിത് പറഞ്ഞിരുന്നത്. താൻ ചെയ്ത ഗ്രാഫിക് ഡിസൈൻ പോസ്റ്ററുകൾ ഗൂഗിളിന് അയച്ചുനല്കിയെന്നും അത് ഇഷ്ടപ്പെട്ടാണ് തന്നെ ജോലിക്കെടുത്തതെന്നും ഹർഷിത് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

എന്നാൽ, ഇത്രയും വലിയ തുകയ്ക്ക് ഒരു വിദ്യാർഥിക്ക് ഗൂഗിൾ ജോലി നല്കുമോ എന്ന തരത്തിലുള്ള സംശയങ്ങളും ഉയർന്നതോടെയാണ് ഗൂഗിൾ തന്നെ വിഷയത്തിൽ ഇടപെട്ടത്. ഹർഷിതുമായി ബന്ധപ്പെട്ട ഒരു രേഖകളും തങ്ങളുടെ പക്കലില്ലെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു.

വാർത്ത പുറത്തുവന്നതിനു പിന്നാലെ ഹർഷിതിന് അഭിനന്ദനങ്ങളുമായി സ്കൂൾ അധികൃതർ രംഗത്തെത്തിയിരുന്നു. എന്നാൽ, ഹർഷിതിനെ നിയമിച്ചുകൊണ്ടുള്ള ഗൂഗിളിന്‍റെ കത്ത് താൻ കണ്ടിട്ടില്ലെന്നാണ് പ്രിൻസിപ്പൽ ഇന്ദിര ബേനിവാൾ അറിയിച്ചത്. ഇതോടെ, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ രൂപീന്ദർജിത് സിംഗ് അറിയിച്ചു.

ഇൻഫർമേഷൻ ടെക്നോളജി ഐച്ഛിക വിഷയമായി പഠിക്കുന്ന ഹർഷിതിന് ഗ്രാഫിക് ഡിസൈനിംഗ് വിഭാഗത്തിലാണ് ഗൂഗിൾ ജോലി വാഗ്ദാനം ചെയ്തതെന്നാണ് വാർത്തകൾ പ്രചരിച്ചത്. ഒരു വർഷത്തെ ട്രെയിനിംഗ് കാലയളവിൽ പ്രതിമാസം നാലു ലക്ഷം രൂപ സ്റ്റൈപ്പൻഡായി ലഭിക്കുമെന്നും അതിനുശേഷം 12 ലക്ഷം രൂപ മാസശന്പളത്തോടെ ജോലി നല്കുമെന്നും ഗൂഗിൾ അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.