ലണ്ടനിൽ വട പാവ് വിറ്റ് ഇന്ത്യൻ യുവാക്കൾ സമ്പാദിക്കുന്നത് 4.4 കോടി രൂപ
Friday, October 6, 2017 12:15 AM IST
ആഗോള സാമ്പത്തികമാന്ദ്യം രൂക്ഷമായ 2010ൽ ലണ്ടനിലെ ഇന്ത്യൻ യുവാവ് സുജയ് സൊഹാനിക്ക് ഒരുദിവസം തന്‍റെ ബോസിന്‍റെ സന്ദേശമെത്തി. ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഫുഡ് ആൻഡ് ബിവറേജ് മാനേജറായിരുന്ന സൊഹാനിയെ പിരിച്ചുവിട്ടു എന്നായിരുന്നു ആ സന്ദേശം. ആ സത്യത്തിനു മുന്നിൽ ഒരുനിമിഷം പകച്ചുനിന്ന സൊഹാനി പക്ഷേ തോറ്റു പിന്മാറാൻ തയാറായിരുന്നില്ല. തന്‍റെ സഹപാഠിയായിരുന്ന സുബോധ് ജോഷിയെ അയാൾ സമീപിച്ചു. ഒരു വട പാവ് വാങ്ങി കഴിക്കാൻ പോലും തന്‍റെ കൈയിൽ പണമില്ലെന്ന് സൊഹാനി സുഹൃത്തിനോടു പറഞ്ഞു. ആ വാചകമായിരുന്നു പിന്നീട് ഇരുവരുടെയും തലവര തന്നെ മാറ്റിമറിച്ചത്. ഇന്ന് ലണ്ടനിൽ വട പാവ് വിറ്റ് ഈ മുംബൈ യുവാക്കൾ സമ്പാദിക്കുന്നത് പ്രതിവർഷം 4.4 കോടി രൂപയാണ്.



ഹോട്ടൽ മാനേജ്മെന്‍റ് പഠനത്തിനിടെ 1999ൽ ബാന്ദ്രയിലെ റിസ് വി കോളജിൽ വെച്ചാണ് താനെ സ്വദേശിയായ സൊഹാനിയും വാഡാലക്കാരനായ സുബോധും പരിചയപ്പെട്ടത്. ഹോട്ടൽ മാനേജ്മെന്‍റിൽ ബിരുദം കരസ്ഥമാക്കിയ ഇവർ ബിരുദാനന്തര ബിരുദം നേടിയത് ലണ്ടനിൽ നിന്നാണ്. പഠനശേഷം ലണ്ടനിലുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഇരുവർക്കും ജോലി ലഭിക്കുകയും ചെയ്തു. സാമ്പത്തിക മാന്ദ്യത്തിൽ ഇവർ രണ്ടു പേർക്കും ജോലി നഷ്ടപ്പെട്ടതോടെയാണ് കാര്യങ്ങൾ കൂടുതൽ ഗൗരവകരമായി മാറിയത്.

സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യാൻ തയാറായ സൊഹാനിയുടെ മുന്നിൽ വിലങ്ങു തടിയായി നിന്നത് പണമായിരുന്നു. പക്ഷേ സഹായഹസ്തവുമായി സുഹൃത്ത് സുബോധ് എത്തി. അങ്ങനെയിരിക്കയാണ് വട പാവ് ബിസിനസിനെ പറ്റി ഇവർ ചിന്തിക്കാൻ ആരംഭിച്ചത്. അതിനായി പല സ്ഥലങ്ങളും ഇവർ തിരഞ്ഞു. അപ്പോഴാണ് ഹോണ്‍സ്ലോവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഒരു പോളിഷ് ഐസ്ക്രീം കഫെ ഉടമയെ കണ്ടു മുട്ടിയത്. അദ്ദേഹത്തോട് വട പാവ് ബിസിനസിനെ പറ്റി പറഞ്ഞപ്പോൾ കടയ്ക്കുള്ളിൽ തന്നെ രണ്ട് ടേബിൾ ഇടാൻ അനുവാദം നൽകി. വാടകയായി 35,000 രൂപ നൽകാമെന്ന വ്യവസ്ഥയിലായിരുന്നു അത്. അത് വളരെ കൂടുതലായി തോന്നിയിരുന്നെങ്കിലും മുന്പിൽ മറ്റ് മാർഗങ്ങളൊന്നുമില്ലാതിരുന്നതിനാൽ അവർ അതിനു സമ്മതിക്കുകയായിരുന്നു.



2010 ഓഗസ്റ്റ് 15നാണ് ഇരുവരും ലണ്ടനിൽ വട പാവ് ബിസിനസ് ആരംഭിച്ചത്. വട പാവിന് ഒരു പൗണ്ട് (80 രൂപ) നിരക്കിലാണ് വിൽക്കാൻ ആരംഭിച്ചത്. ആദ്യത്തെ മാസത്തെ സമ്പാദ്യമായി വളരെ കുറച്ചു തുകയെ ഇവർക്കു ലഭിച്ചിരുന്നുള്ളു. തുടർന്ന് തങ്ങളുടെ വട പാവ് ബിസിനസിനെ പറ്റി പരസ്യം ചെയ്തു. തുടർന്ന് ഹോണ്‍സ്ലോയിലെ തിരക്കേറിയ സ്ഥലങ്ങളിൽ വട പാവ് ആകർഷിക്കാനുള്ള വിദ്യകൾ പരീക്ഷിച്ചു. ആളുകൾക്ക് സൗജന്യമായി വട പാവ് കഴിക്കാൻ നൽകി. ഈ സമയത്ത് ബർഗറിന് അഞ്ചു പൗണ്ട് ( 440രൂപ) ആയിരുന്നു വില. ഇവിടെ ബിസിനസ് ബുദ്ധി പ്രയോഗിച്ച ഇവർ രണ്ടു പൗണ്ടിന് (175 രൂപ) വട പാവ് വിൽക്കാൻ ആരംഭിച്ചു.

കുറച്ചു നാളുകൾക്ക് ശേഷം കുറച്ചു ദൂരം മാറി ഇവർ അടുത്ത സ്റ്റാൾ ഇട്ടു. ബിഗ് ബൈറ്റ് എന്നയൊരു പഞ്ചാബി റസ്റ്ററന്‍റിന്‍റെ മുന്നിൽ ആയിരുന്നു അത്. ഇതിന്‍റെ നടത്തിപ്പുകാർ അവരെ സമീപിച്ച് അവർക്കൊപ്പം ബിസിനസ് ചെയ്യാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. അവർ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. അത്രയും നാൾ ശ്രീകൃഷ്ണ വട പാവ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഇവരുടെ സ്റ്റാൾ ഒരു റസ്റ്ററന്‍റായി മാറുകയായിരുന്നു. ഒരു ചെറിയ ജോലി ഉണ്ടായിരുന്ന ജോഷി ജോലി രാജിവച്ച് റസ്റ്ററന്‍റിൽ മുഴുവൻ സമയം ജോലി ചെയ്യാനും ആരംഭിച്ചു.



വട പാവ് ഇഷ്ടപ്പെട്ട് ആവശ്യക്കാരായി നിരവധിയാളുകൾ എത്തിയതോടെ രണ്ടു വർഷങ്ങൾക്കു ശേഷം ഹാരോയിൽ ഇവർ അടുത്ത സ്റ്റാൾ തുടങ്ങി. മറ്റൊന്ന് പിന്നെറിലും. കഴിഞ്ഞ വർഷം മുതൽ വിവാഹമുൾപ്പടെയുള്ള പാർട്ടികൾക്ക് ഭക്ഷണം എത്തിക്കുന്നതിന്‍റെ ഓർഡർ സ്വീകരിക്കാനും ഇവർ ആരംഭിച്ചു. ഇന്ത്യയിലെ അറുപതിൽപരം വഴിയോര ഭക്ഷണങ്ങളാണ് ഇവരുടെ മെനുവിലുള്ളത്. മൂന്ന് റസ്റ്ററന്‍റിലുമായി 35 പേരാണ് ഇവരുടെ കീഴിൽ ജോലി ചെയ്യുന്നത്. ഇന്ത്യക്കാരെ കൂടാതെ, റൊമേനിയൻ, പോളിഷ് പൗരന്മാരും ഇവിടെ ജോലിക്കാരായുണ്ട്.

ഇന്ന് ഇവരുടെ വാർഷിക വരുമാനം 4.4 കോടി രൂപയാണ്. ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളിൽ മനസാന്നിധ്യം നഷ്ടപ്പെട്ട് തോറ്റ് പിന്മാറുന്ന ഏവർക്കും ജീവിതത്തോട് പോരാടാൻ പ്രചോദനമാണ് സുജയ് സൊഹാനിയുടെയും സുദോഹ് ജോഷിയുടെയും ജീവിതം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.