ബിഗ് സല്യൂട്ട്; ഗർഭിണിയായ യുവതിക്ക് വേണ്ടി മുതുക് ചവിട്ടുപടിയാക്കി തമിഴ്നാട് പോലീസ്
Wednesday, July 25, 2018 3:30 PM IST
കേരളാ പോലീസിന് കഷ്ടകാലത്തിന്‍റെ നാളുകളാണ്. തൊടുന്നതെല്ലാം അബദ്ധം. അതിന്‍റെ പേരിൽ കടുത്ത വിമർശനങ്ങൾ കേൾക്കുന്നുമുണ്ട്. ലോക്കപ്പ് മർദ്ദനം, കീഴ് ജീവനക്കാരെക്കൊണ്ട് അടിമവേല ചെയ്യിപ്പിക്കുന്നതു മുതൽ ഇവർ വേണ്ട രീതിയിൽ ഇടപെടാത്തതിനാൽ സാധരണക്കാരനായ ഒരു യുവാവിന്‍റെ ജീവൻ പോലും നഷ്ടപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്.

എങ്കിലിതാ ഇവർക്ക് മാതൃകയായി മാറുകയാണ് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ പോലീസ് സേന. സാധാരണക്കാരായ ജനങ്ങൾക്ക് അവർ എത്രമാത്രം സ്നേഹവും സംരക്ഷണവും നൽകുന്നുണ്ടെന്നുള്ളതിന് തെളിവായി മാറുകയാണ് അടുത്തിടെ നടന്നൊരു സംഭവം. സിഗ്നൽ തകരാറിലായി വഴിയിൽ കിടന്ന ട്രെയിനിൽ നിന്നും ഇറങ്ങാൻ സാധിക്കാതെ ബുദ്ധിമുട്ടിയ ഗർഭിണിയായ യുവതിക്ക് ചവിട്ടാൻ സ്വന്തം മുതുക് നൽകിയാണ് തമിഴ്നാട് പോലീസ്, സേനയ്ക്കു മുഴുവൻ അഭിമാനമായി മാറിയത്. സംഭവം സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഇവർക്ക് നാനാഭാഗങ്ങളിൽ നിന്നും അഭിനന്ദനപ്രവാഹമാണ്.

സിഗ്നൽ തകരാറിലായതിനെ തുടർന്നാണ് ട്രെയിൻ നിർത്തിയത്. തുടർന്ന് യാത്രക്കാരെല്ലാം ഇറങ്ങിയെങ്കിലും ഗർഭിണിയായ ഈ യുവതിക്ക് ഇറങ്ങാൻ സാധിക്കാതെ വരികയായിരുന്നു. മാത്രമല്ല ചാടിയിറങ്ങിയാൽ അത് വലിയ അപകടങ്ങൾ വിളിച്ചു വരുത്തുന്നതിനു തുല്യമാകുകയും ചെയ്യും. തുടർന്നാണ് ഇവിടെ എത്തിയ പോലീസുദ്യോഗസ്ഥർ കുനിഞ്ഞ് നിന്ന് തങ്ങളുടെ മുതുകിൽ ചവിട്ടി നിലത്തിറങ്ങാനുള്ള സൗകര്യം ഈ യുവതിക്കൊരുക്കി നൽകിയത്. യാത്രക്കാരായ മറ്റ് ചില യുവാക്കളും ഈ യുവതിയെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു.

ഈ പോലീസുദ്യോഗസ്ഥർക്ക് തമിഴ്നാട് പോലീസ് വകുപ്പ് പ്രശസ്തി പത്രവും പാരിതോഷികവും നൽകി ആഭിനന്ദിച്ചു. മാത്രമല്ല ശശിതരൂർ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ ഇവരുടെ ചിത്രമുൾപ്പടെ ട്വീറ്റ് ചെയ്ത് അഭിനന്ദനമറിയിച്ചിട്ടുണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.