അറ്റകുറ്റപ്പണിക്കെത്തിച്ച ഹൗസ് ബോട്ടുകൾ കത്തിനശിച്ചു
അറ്റകുറ്റപ്പണിക്കെത്തിച്ച  ഹൗസ് ബോട്ടുകൾ കത്തിനശിച്ചു
Sunday, May 19, 2024 2:28 AM IST
വൈക്കം: അറ്റകുറ്റപ്പണിക്കെത്തിച്ച ഹൗസ് ബോട്ടുകൾ കത്തി നശിച്ചു. വെച്ചൂർ ശാസ്തക്കുളത്തിന് സമീപം കായലോരത്ത് ടി.ആർ. സത്യന്‍റെ ഉടമസ്ഥതയിലുള്ള ടിആർ ഡോക്കിലാണ് രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചത്.

ഇതിൽ ഒരെണ്ണം ഇരുനിലയുള്ളതും മറ്റൊന്ന് ഒറ്റനിലയുള്ളതുമായിരുന്നു. കുമരകം, വെച്ചൂർ പുത്തൻകായൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന കുമരകം കാസിൽ, അക്വാ ജംബോ എന്നീ ഹൗസ് ബോട്ടുകളാണ് പൂർണമായി കത്തിനശിച്ചത്.

ശനിയാഴ്ച പുലർച്ചെ ഒന്നോടെയാണ് തീപിടിത്തമുണ്ടായത്. ഹൗസ് ബോട്ടുകളിൽ തീപിടിച്ചതിനെ തുടർന്ന് വിവരമറിഞ്ഞ് പാഞ്ഞെത്തിയ ഡോക്കിലെ ജീവനക്കാരും ഉടമയും നാട്ടുകാരും ചേർന്ന് മറ്റു ഹൗസ് ബോട്ടുകൾ പുറത്തേക്കു മാറ്റിയതിനാൽ വൻ നാശമൊഴിവായി. വൈക്കത്തുനിന്നു ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.


രണ്ടു കോടിയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അതിരമ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇരുനിലയുള്ള ഹൗസ് ബോട്ടിന് ഒരു കോടിയിലധികം വില വരും. ഇരുനിലയുള്ള ഹൗസ് ബോട്ട് അറ്റകുറ്റപ്പണി പൂർത്തിയായതിനാൽ തിങ്കളാഴ്ച കൊണ്ടുപോകാനിരിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നു കരുതപ്പെടുന്നു.

സംഭവ സ്ഥലത്തെത്തിയ ഇരുനില ഹൗസ് ബോട്ടിന്‍റെ ഉടമയെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.