മുഖ്യമന്ത്രി മടങ്ങിയെത്തി
മുഖ്യമന്ത്രി  മടങ്ങിയെത്തി
Sunday, May 19, 2024 2:28 AM IST
തിരുവനന്തപുരം: 12 ദിവസം നീണ്ട വിദേശ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവന്തപുരത്തു മടങ്ങിയെത്തി. ഇന്നലെ പുലർച്ചെ മൂന്നിന് ദുബായ്- തിരുവനന്തപുരം വിമാനത്തിലാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരിച്ചെത്തിയത്.

മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുടെ കുട്ടിയുമുണ്ടായിരുന്നു. മുഖ്യമന്ത്രി ഇന്നലെ സെക്രട്ടേറിയറ്റിൽ എത്തിയില്ല. കൂടുതൽ സമയവും ക്ലിഫ് ഹൗസിൽ വിശ്രമത്തിലായിരുന്നു.

തദ്ദേശ സ്ഥാപന വാർഡ് പുനർനിർണയ ഓർഡിനൻസ് ഗവർണറോട് ശിപാർശ ചെയ്യുന്നതിനായി നാളെ പ്രത്യേക മന്ത്രിസഭായോഗം ചേരുന്നുണ്ട്. മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻപിള്ളയുടെ വസതിയിൽ ഇന്നലെ എത്തി മകൻ ബിപിൻ ചന്ദ്രന്‍റെ നിര്യാണത്തിലെ അനുശോചനം അറിയിച്ചു. ഇന്തോനേഷ്യ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തു മടങ്ങിയെത്തിയത്.


വിദേശയാത്ര സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. കഴിഞ്ഞ ആറിനാണ് സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രിയും കുടുംബവും വിദേശത്തേക്കു പോയത്. ഗവർണർ അടക്കം ആരെയും അറിയിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.