വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി; കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രം തകർക്കും
വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി; കോൺഗ്രസ് അധികാരത്തിലെത്തിയാൽ  രാമക്ഷേത്രം തകർക്കും
Saturday, May 18, 2024 2:03 AM IST
ബാരാബാങ്കി: വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അധികാരത്തിലെത്തിയാൽ രാമേക്ഷേത്രത്തിനു മുകളിലൂടെ ബുൾഡോസർ പായിക്കുമെന്ന് മോദി ആരോപിച്ചു.

എവിടെയാണ് ബുൾഡോസർ പ്രയോഗിക്കേണ്ടതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ‌നാഥിൽനിന്നു ട്യൂഷൻ നേ‌‌ടാനും മോദി ഉപദേശിച്ചു. ഉത്തർപ്രദേശിലെ ബാരാബാങ്കിയിൽ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിദ്വേഷ പരാമർശം.

എസ്പിയും കോൺഗ്രസും ഉൾപ്പെട്ട ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ രാംലല്ല വീണ്ടും കൂടാരത്തിലാകും. അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും. അവർ യോഗിയെ കണ്ടു പഠിക്കണം. എവിടെയാണ് ബുൾഡോസർ ഓടിക്കേണ്ടതെന്ന് അദ്ദേഹത്തിൽനിന്നും ‌ട്യൂഷൻ സ്വീകരിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാമനവമി ദിവസം മുതിർന്ന എസ്പി നേതാവ് പറഞ്ഞത് രാമക്ഷേത്രം പ്രയോജനമില്ലാത്തതാണെന്നാണ്. അതേസമയം കോൺഗ്രസ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവർക്ക് കുടുംബവും അധികാരവും മാത്രമാണ് പ്രധാനം. രാജ്യത്തോ‌ട് സത്യം പറയുമ്പോഴെല്ലാം മോദി ഹിന്ദു-മുസ്‌ലിം വിഭജനം സൃഷ്‌ടിക്കുകയാണെന്ന് അവർ പറയുന്നു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെയും മോദി പരിഹസിച്ചു.

സോഷ്യലിസ്റ്റ് രാജകുമാരൻ പുതിയ അമ്മായിയിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ പുതിയ അമ്മായി ബംഗാളിൽനിന്നാണ്. ഈ അമ്മായി ഇന്ത്യ സഖ്യത്തെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്- മമത ബാനർജിയെ ലാക്കാക്കിയായിരുന്നു മോദിയുടെ പരിഹാസ പരാമർശം.


ഭരണഘടന നിലവിൽ വന്നപ്പോൾ മതത്തിന്‍റെ അടിസ്ഥാനത്തിൽ സംവരണം നൽകരുതെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചിരുന്നു. എന്നാൽ 10 വർഷം മുമ്പ് കോൺഗ്രസ് മതത്തിന്‍റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ശ്രമിച്ചു.

കർണാടകയിൽ പോലും അവർ ഇത് ചെയ്തിട്ടുണ്ട്. അവർ ഒറ്റരാത്രികൊണ്ട് എല്ലാ മുസ്‌ലിംകളെയും ഒബിസിയാക്കി. ഒബിസികൾക്ക് നൽകിയ സംവരണത്തിന്‍റെ വലിയൊരു ഭാഗം അവർ കൊള്ളയടിച്ചു- മോദി ആരോപിച്ചു.

"വോട്ട് ജിഹാദികൾ'ക്ക് കോൺഗ്രസും എസ്പിയും സ്വത്ത് വിൽക്കും: മോദി

ഹമിർപുർ: ജനങ്ങളുടെ വോട്ടുകിട്ടി ഭരണത്തിലേറിയാൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും വോട്ട് ജിഹാദ് നടത്തിയവർക്കു ജനങ്ങളുടെ സ്വത്ത് വീതം വയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയിലെ കോൺഗ്രസ്-എസ്പി സഖ്യത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിവാദ പ്രസ്താവന.

“ഞാൻ ഇന്ന് കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കുമെതിരേ നിങ്ങൾക്കു മുന്നറിയിപ്പു നല്കാൻ ആഗ്രഹിക്കുന്നു. അവർ നിങ്ങളുടെ വോട്ട് കൈക്കലാക്കും. അധികാരത്തിലെത്തിയാൽ സമ്മാനം വോട്ട് ജിഹാദ് നടത്തിയവർക്ക് കൈമാറും. കോൺഗ്രസും എസ്പിയും തെരഞ്ഞെടുപ്പിനുമുന്പേ ഇതു തീരുമാനിച്ചതാണ്-” മോദി പറഞ്ഞു.

എസ്പി നേതാവും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്‍റെ സഹോദരീപുത്രിയുമായ മറിയ ആലം ഏപ്രിൽ 29ന് ഫറൂഖാബാദ് മണ്ഡലത്തിലെ ഇന്ത്യാസഖ്യം സ്ഥാനാർഥി നവൽകിഷോറിന്‍റെ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തുകൊണ്ട് വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തിരുന്നു. അന്നുമുതൽ വോട്ട് ജിഹാദിനെതിരേ യുപിയിലെ തെരഞ്ഞെടുപ്പു റാലികളിൽ മോദി പ്രസ്താവന നടത്തിവരുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.