സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായി?
Thursday, March 28, 2024 8:51 AM IST
നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ടുകൾ. ചില തെലുങ്ക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തെലുങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ചാണ് താരങ്ങൾ വിവാഹിതരായെന്നാണ് റിപ്പോർട്ട്.

ഇരുവരും ഏറെക്കാലമായി ലിവിംഗ് ടുഗെദര്‍ ബന്ധത്തിൽ ആയിരുന്നു. 2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരികുടുംബത്തിൽ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള കുടുംബത്തിലെ താരമാണ്. രാഷ്ട്രീയനേതാക്കളായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്‍റെയും കൊച്ചുമകളാണ് താരം.

തെലുങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതി റാവുവിന്‍റെ അമ്മയുടെ മുത്തച്ഛനായിരുന്നു. അതുകൊണ്ടു തന്നെ താരത്തിന്‍റെ കുടുംബത്തിന് വാനപർത്തിയിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്രവുമായി ആഴത്തിലുള്ള ബന്ധമുണ്ട്.

അതിനാലാണ് 18-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ചരിത്രപ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകാൻ അദിതി റാവുവും സിദ്ധാർഥും തീരുമാനിച്ചത്.

എന്നാൽ വിവാഹത്തെക്കുറിച്ച് ഇതുവരെയും താരങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

2003ൽ തന്‍റെ ആദ്യ ചിത്രമായ ബോയ്സ് റിലീസായതിന് പിന്നാലെയാണ് സിദ്ധാർഥ് വിവാഹിതനാകുന്നത്. ഡൽഹിയിൽ നിന്നുള്ള തന്‍റെ ബാല്യകാല സുഹൃത്ത് മേഘ്‌നയെ ആണ് സിദ്ധാർഥ് വിവാഹം ചെയ്തത്. എന്നാൽ ഇവരുടെ ദാന്പത്യത്തിന് രണ്ടു വർഷം മാത്രമാണ് ആയുസുണ്ടായിരുന്നത്. ശേഷം 2007ൽ ഇരുവരും വിവാഹമോചനം നേടി.

ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ൽ വേർപിരി‍ഞ്ഞു.