സണ്ണിയോട് രാഖി മാപ്പു ചോദിച്ചു
Friday, June 8, 2018 9:24 AM IST
ഒടുവിൽ ബോളിവുഡ് നടി രാഖി സാവന്ത് നടി സണ്ണി ലിയോണിനോട് മാപ്പ് പറഞ്ഞു. മുന്പൊരിക്കൽ നടത്തിയ വിവാദ പരാമർശങ്ങൾക്കാണ് സണ്ണിയോട് രാഖി മാപ്പ് പറഞ്ഞത്. സണ്ണിയെ കുറിച്ചും അവരുടെ കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തെ കുറിച്ചും പിന്നീട് ജീവിതം പിടിച്ചെടുക്കാനായി നടത്തിയ പോരാട്ടങ്ങളെ കുറിച്ചും എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഇതൊന്നും അറിയാതെയാണ് ഞാൻ സണ്ണിയെ വിലയിരുത്തിയത്- രാഖി പറഞ്ഞു.

രാജീവ് ഖണ്ഡേൽവാളിന്‍റെ ചാറ്റ് ഷോയില്ലാണ് രാഖി ഇക്കാര്യം വെളിപ്പെടുത്തിയത്. രാഖി ഷോയിലൂടെ പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു.മൂന്ന് വർഷം മുൻപാണ് സണ്ണി ലിയോണിനെ കടന്നാക്രമിച്ച് രാഖി രംഗത്തെത്തിയത്. സണ്ണിയുടെ വസ്ത്രധാരണവും ഗാനരംഗങ്ങളുമെല്ലാം ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്നായിരുന്നു രാഖി അന്ന് പറഞ്ഞിരുന്നത്.‌

ഇത് ഇന്ത്യയിലെ പുരുഷൻമാരെ മാത്രമല്ല സ്ത്രീകളേയും വഴിതെറ്റിക്കുമെന്നായിരുന്നു താരത്തിന്‍റെ അന്നത്തെ ഭാഷ്യം. അതിനാൽ തന്നെ ഇന്ത്യയിൽ ഇനിയും തുടർന്ന് അഭിനയിക്കണമെങ്കിൽ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും രാഖി അന്ന് ആവശ്യപ്പെട്ടിരുന്നു.

വിവാദ പരാമർശത്തിലൂടെയും വസ്ത്രധാരണത്തിലൂടേയും അടിക്കടി രാഖി മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. വിവാദ പുത്രിയായതു കൊണ്ട് തന്നെ താരത്തിന് ശത്രുക്കളുടെ കാര്യത്തിലും യാതൊരു കുറവുമില്ല. ഗ്ലാമർ ലോകത്ത് റാണിമാരാണ് സണ്ണി ലിയോണും രാഖി സാവന്തും.

സണ്ണിയുടെ ഇന്ത്യൻ സിനിമാ ലോകത്തിലേക്കുള്ള കടന്നു വരവ് ഏറ്റവും പാരയായത് രാഖി സാവന്തിനായിരുന്നു. അത് അവർ പല അവസരത്തിലും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷം മുൻപുള്ള സംഭവം വീണ്ടും കുത്തിപ്പൊക്കി കൊണ്ടു വന്നിരിക്കുകയാണ് രാഖി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.