താരവിവാഹം നവംബറിൽ?
Monday, June 11, 2018 5:22 PM IST
ബോളിവുഡ് സൂപ്പർ താരങ്ങളായ ദീപികയുടേയും രണ്‍വീറിന്‍റേയും വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. കല്യാണ തീയതിവരെ പലതും പുറത്തു വന്നിരുന്നു. എന്നാൽ തീയതി അടുക്കുന്പോൾ വിവാഹം ഉടനെയില്ല എന്നുളള വാർത്തകൾ പുറം ലോകത്തെത്തും.

ഇപ്പോഴിതാ വിവാഹത്തിനെ കുറിച്ചുളള കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുകയാണ്. ദീപികയുടെ ഭാഗത്ത് നിന്നാണ് ഇത്തവണ വിവാഹത്തെ കുറിച്ചുള്ള നീക്കമുണ്ടായിരിക്കുന്നത്. രണ്‍വീർ-ദീപിക വിവാഹം ഉടനടി ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ദീപികയും അമ്മ ഉജ്ജലയും കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു പ്രമുഖ ആഭരണക്കടയിൽ എത്തിയിരുന്നു. ഇരുവരുടേയും ചിത്രങ്ങൾ കാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുമുണ്ട്. വിവാഹത്തിനായി ആഭരണം വാങ്ങാൻ എത്തിയതാകുമെന്നാണ് പുറത്തു വരുന്ന വാർത്ത. അതേ സമയം വിവാഹത്തിനു വേണ്ടിയുളള മറ്റു ഷോപ്പിംഗുകൾ താരകുടുംബം നടത്തിയെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു.

ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ദീപിക-രണ്‍വീർ വിവാഹം ഈ വർഷം നവംബറിൽ തന്നെയുണ്ടാകും. ജൂലൈയിൽ വിവാഹം എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ താരങ്ങൾ തിരക്കിലായതു കൊണ്ട് വിവാഹം നവംബറിലേക്ക് മാറ്റുകയാണെന്നുള്ള വാർത്തകൾ വന്നിരുന്നു. അതേസമയം വിവാഹത്തിനെക്കുറിച്ചോ പോസ്പോണ്ട് ചെയ്തതിനെക്കുറിച്ചോ ഇരു താരങ്ങളുടേയും വീട്ടുകൾ പ്രതികരിച്ചിട്ടില്ല. അതേസമയം ആഭരണങ്ങൾ വാങ്ങാൻ എത്തിയതോടു കൂടി വിവാഹത്തെ കുറിച്ചുള്ള വാർത്ത ദൃഢമാകുകയാണ്.

താര വിവാഹത്തിനു സ്വിറ്റ്സർലാൻഡാകും വേദിയാകുക. അടുത്തയിടെ രണ്‍വീർ സ്വിറ്റ്സർലാൻഡ് സന്ദർശിച്ചിരുന്നു. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നതെന്നും. ഹിന്ദു ആചാര പ്രകാരമാകും വിവാഹം നടക്കുകയെന്നും താരത്തിനോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത്രയൊക്കെ വാർത്തകൾ പ്രചരിച്ചിട്ടും വിവാഹത്തെക്കുറിച്ച് ഇവരുടെ ഭാഗത്ത് നിന്ന് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.