മണിരത്നം ചിത്രത്തിൽ ഫഹദ്
Saturday, July 15, 2017 5:33 AM IST
തമിഴിലും തെലുങ്കിലുമായി മണിരത്നം ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ മുഖ്യവേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട്. തെലുങ്കു താരം രാംചരണിനെ തന്‍റെ അടുത്ത ചിത്രത്തിലേക്ക് മണിരത്നം പരിഗണിക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ഈ ചിത്രത്തിൽ രാംചരണിന് പകരമായാണോ അതോ മറ്റൊരു പ്രൊജക്റ്റിനായാണോ മണിരത്നം ടീം ഫഹദിനെ സമീപിക്കുന്നതെന്നത് വ്യക്തമല്ല.

മണിരത്നം സംവിധാനം ചെയ്ത ഒകെ കണ്‍മണിയിൽ ഫഹദിനെയായിരുന്നു ആദ്യം നായകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ തമിഴ് കൈകാര്യം ചെയ്യുന്നതിന് തനിക്കുള്ള പ്രയാസം ചൂണ്ടിക്കാട്ടി താരം പിൻമാറുകയായിരുന്നു. (പിന്നീടു മലയാളിതാരം ദുൽഖറാണ് ചിത്രത്തിൽ നായകനായത്.)

എന്നാലിപ്പോൾ എം രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനിലെ വില്ലൻ വേഷത്തിലൂടെ തമിഴിലേക്ക് കടക്കുന്ന താരം തമിഴ് കൈകാര്യം ചെയ്യുന്നതിൽ ആത്മവിശ്വാസം നേടിക്കഴിഞ്ഞു. ത്യാഗരാജൻ കുമാരരാജൻ എന്ന ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നതിനും ഫഹദ് കരാറായിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.