വില്ലനു മുമ്പേ വിശാലിന്‍റെ തുപ്പറിവാളൻ; നായിക അനു ഇമ്മാനുവേൽ
Friday, September 8, 2017 4:44 AM IST
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലന്‍റെ റിലീസിനു മുന്പേ വിശാലിന്‍റെ തുപ്പറിവാളൻ കേരളത്തിലെത്തും. വില്ലനിൽ വളരെ പ്രധാനപ്പെട്ട വേഷമാണ് വിശാൽ അവതരിപ്പിക്കുന്നത്. മിഷ്കിൻ തിരക്കഥ രചനയും സംവിധാനം ചെയ്യുന്ന തുപ്പറിവാളനിൽ ഒരു ഡിറ്റക്ടീവിന്‍റെ വേഷത്തിലാണ് വിശാൽ എത്തുന്നത്. സെപ്റ്റംബർ 14ന് ചിത്രം തിയറ്ററുകളിലെത്തും. കണിയൻ പൂങ്കുന്‍റൻ എന്നാണ് ചിത്രത്തിൽ വിശാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

"ഇതു വരെ ഞാൻ അഭിനയിച്ചിട്ടുള്ള സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു തിരക്കഥയാണ് തുപ്പറിവാളനു വേണ്ടി ഒരുക്കിയിരിക്കുന്നത്. ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന അനുഭവമാണ് ഈ സിനിമ കാണുന്പോൾ നിങ്ങൾക്ക് തോന്നുക. ഒരു ഡിറ്റക്ടീവ് സിനിമയായതു കൊണ്ട് തുപ്പറിവാളൻ വ്യത്യസ്തമായി മാറുന്നതിന് വളരെ നന്നായി ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. മാത്രമല്ല ആവേശമുണർത്തുന്ന ഒരു ’മിഷ്കിൻ ടച്ച് ’ചിത്രത്തിലുണ്ടെന്നുള്ളതും ഏവർക്കും പുതുമയുള്ളതായി മാറും, എല്ലാ ആരാധകരേയും തൃപ്തിപ്പെടുത്തുന്ന ഒരു ആക്ഷൻ ത്രില്ലറായിരിയ്ക്കും തുപ്പറിവാളനെന്ന് ഞാൻ ഉറപ്പ് നൽകുകയും ചെയ്യുന്നു..'- വിശാൽ പറയുന്നു.

ആക്ഷൻ ഹീറോ ബിജുവിലൂടെ നായികായി അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവേലാണ് ചിത്രത്തിലെ നായിക. വർഷങ്ങൾക്കു ശേഷം ശക്തമായ കഥാപാത്രമായി സിമ്രാൻ എത്തുന്നുവെന്ന പ്രത്യേകത കൂടി തുപ്പറിവാളനുണ്ട്.

ആൻഡ്രിയ, പ്രസന്ന, വിനയ്, കെ. ഭാഗ്യരാജ്, തലൈവാസൽ വിജയ്, ജയപ്രകാശ്, ധീരജ് രത്നം അജയ് രത്നം, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നവർ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ആരോൾ കൊറേല്ലിയും ഛായാഗ്രഹണം നിർവഹിച്ചിരിയ്ക്കുന്നത് കാർത്തിക്ക് വെങ്കിട്ട് റാമുമാണ്. വിശാൽ ഫിലിം ഫാക്ടറി നിർമിച്ച ചിത്രം വിശാൽ തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.