മുബിൻ-റാഫിയുടെ മകൻ
Monday, February 19, 2024 12:05 PM IST
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുകയാണ് ഇരുവരും.

റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷയൊരുക്കുന്ന "വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി' ഒരു രാത്രിയില്‍ കൊച്ചിയില്‍ നടക്കുന്ന ഒരു ക്രൈമിനെ മുന്‍നിര്‍ത്തി ഒരുക്കിയ കിടിലൻ ത്രില്ലറാണ്.

റാഫിയുടെ മകന്‍ മുബിന്‍ എം. റാഫിയാണു കഥയിലെ നായകന്‍. തുല്യ പ്രധാന്യമുള്ള വേഷത്തില്‍ അര്‍ജുന്‍ അശോകനും. ഛായാഗ്രഹണം ഷാജികുമാർ. പാട്ടുകളൊരുക്കിയത് ഹിഷാമും നാദിർഷയും ചേർന്ന്.

‘ഹൈബി നിക്കോളാസ്...അതാണ് എന്‍റെ കഥാപാത്രം. ഫോര്‍ട്ട് കൊച്ചിയില്‍ കള്ള ടാക്‌സിയോടിക്കുന്ന, ടൂറിസ്റ്റുകളെ കാന്‍വാസ് ചെയ്ത് അതില്‍നിന്നു പൈസ തട്ടിച്ചു നടക്കുന്ന പയ്യന്‍. അല്പം ഓവര്‍ സ്മാര്‍ട്ടാണ്. ദേവിക സഞ്ജയ് ആണു നായിക' -മുബിന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

അഭിനയം ഇഷ്ടം

റാഫിയുടെയും ഷാഫിയുടെയും സിനിമകളില്‍ സഹസംവിധായകനാകുന്നതിനു മുന്നേതന്നെ അഭിനയത്തോടായിരുന്നു മുബിനു താത്പര്യം. ഇരുവരോടും നേരിട്ടു ചോദിച്ചില്ലെങ്കിലും സച്ചിയോടു ചാന്‍സ് ചോദിച്ചതു മായാത്ത അനുഭവം.

വിഷ്വല്‍ കമ്യൂണിക്കേഷനു പഠിക്കുമ്പോള്‍ ഓണ്‍ ഡ്യൂട്ടി ലീവിലാണ് റിംഗ് മാസ്റ്ററിലും ടു കണ്‍ട്രീസിലും അസിസ്റ്റന്‍റായത്. പിന്നീടു റോള്‍ മോഡല്‍സില്‍ അസോസിയേറ്റും. അതിനിടെ, അനുപം ഖേറിന്‍റെ മുംബൈയിലെ സ്കൂളിൽ അഭിനയ കോഴ്‌സും ചെയ്തു.



സംവിധാനം ചെയ്യാന്‍ സുഹൃത്തുമായി ചേര്‍ന്ന് സ്‌ക്രിപ്‌റ്റെഴുതുന്നതിനിടെയാണ് അച്ഛന്‍ റാഫിയുടെ സ്‌ക്രിപ്റ്റില്‍ നായകനായി മുബിന്‍റെ അഭിനയത്തുടക്കം.

കാമറയ്ക്കു മുന്നിൽ



നടനായപ്പോള്‍ സഹസംവിധായകകാലത്തെ അനുഭവം തുണച്ചുവെന്ന് മുബിന്‍. ഏതു പൊസിഷനില്‍ നില്‍ക്കണം, ലെന്‍സ് കാണുമ്പോള്‍ നമ്മള്‍ ഫോക്കസിലായിരിക്കുമോ ഈ ഫ്രയിമില്‍ ഉണ്ടാകുമോ എന്നൊക്കെ അറിയാനാകും.

ജോണി ആന്‍റണി, അര്‍ജുന്‍, ശിവജിത്ത്, അശ്വത് ലാല്‍, മാളവിക... അങ്ങനെ കുറേ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം സ്‌ക്രീനിലെത്താനായതു ഭാഗ്യമാണ്. അര്‍ജുനും ദേവികയുമൊക്കെ പങ്കുവച്ച ടിപ്‌സ് പല സീനുകളിലും സഹായകമായി. മുബിന്‍ പറയുന്നു.

മുബിനെ നായകനാക്കിയത്..



ഒരു പുതിയ താരത്തെ അവതരിപ്പിക്കാം എന്നു കരുതിയല്ല മുബിനെ നായകനാക്കിയതെന്ന് നാദിര്‍ഷ. അഭിനയപഠനകാലത്തു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ ബെസ്റ്റ് ആക്ടറായിരുന്നു മുബിന്‍.

പല സിനിമകളിലും റാഫിക്കയുടെ അസിസ്റ്റന്‍റായി കണ്ടപ്പോള്‍ അഭിനയിപ്പിച്ചുകൂടേ എന്നു ചോദിച്ചിട്ടുണ്ട്. നാദിര്‍ഷയ്ക്കല്ലേ പുതിയ ആളുകളെ കൊണ്ടുവന്നു ശീലമുളളത്. നാദിര്‍ഷ തന്നെ അഭിനയിപ്പിക്ക് എന്നായിരുന്നു മറുപടി. കുറെ നാളുകള്‍ക്കു ശേഷം ഈ സിനിമ വന്നപ്പോള്‍ മുബിന് ഈ കഥാപാത്രം ഓകെയാണെന്നു തോന്നി - നാദിര്‍ഷ പറയുന്നു.

റാഫിക്ക എനിക്കു ഗുരുസ്ഥാനത്ത്

ക്ലബ്ബുകളുടെ കലാമത്സര വേദികളിലാണ് റാഫിക്കയെ ആദ്യമായി കണ്ടത്. മിമിക്രിയിലും മോണോആക്ടിലും റാഫിക്ക. ലളിതഗാനത്തിലും പദ്യപാരായണത്തിലും ഞാനും. സിനിമയില്‍ സിദ്ദിക് -ലാലിന്‍റെ ജൂണിയറായിരുന്നു റാഫി-മെക്കാര്‍ട്ടിന്‍.

അവരുടെയും ജൂണിയറായിരുന്നു ഞാന്‍. മിമിക്രിയിലെ മൂന്നാം തലമുറ. റാഫിക്ക എനിക്കു ഗുരുസ്ഥാനത്താണ്. കാരണം, അവരുടെ സിനിമകള്‍ കണ്ട് പലതവണ ഞാന്‍ സ്‌ക്രിപ്റ്റ് ചോദിച്ചിട്ടുണ്ട്.

ഈശോയില്‍ ചീഫ് അസോസിയേറ്റായിരുന്ന സൈലക്‌സ് ഏബ്രഹാമാണ് ഞങ്ങളുടെ കൂടിച്ചേരലിനു പിന്നില്‍. സൈലക്‌സിനു വേണ്ടി ഒരു സ്‌ക്രിപ്റ്റ് കൊടുക്കാമെന്നു റാഫിക്ക പറഞ്ഞിരുന്നു.

അതിനു കലന്തൂര്‍ എന്ന പ്രൊഡ്യൂസറും റെഡി. പക്ഷേ, റാഫി-നാദിര്‍ഷ കോംബോയില്‍ ഒരു പടം അതായിരുന്നു പ്രൊഡ്യൂസറുടെ ആഗ്രഹം. അങ്ങനെ ഞങ്ങള്‍ ഒരുമിച്ചു. സൈലക്‌സ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി.

തമാശചിത്രങ്ങള്‍ പതിവാക്കിയാല്‍ വേറൊരു ജോണര്‍ ചെയ്യാന്‍ പറ്റാതെയാവും. കാസറ്റും മിമിക്രിയും ചെയ്തു വന്നതിന്‍റെ പേരില്‍ എനിക്കൊരു ഇമേജുണ്ട്. ഒരു ദിവസം അതു പെട്ടെന്നു ബ്രേക്ക് ചെയ്തുപോരാനുമാവില്ല. പക്ഷേ, ഇത്തരം സിനിമകളും ചെയ്യും. ഇതും സക്‌സസ് ആകുമോ എന്നറിയേണ്ടേ- നാദിര്‍ഷ പറയുന്നു.

പുതിയ പേരിട്ടതു നാദിര്‍ഷ



സംഭവം നടന്ന രാത്രിയില്‍ എന്നായിരുന്നു ആദ്യത്തെ ടൈറ്റിൽ. പേരില്‍ സാദൃശ്യമുള്ള രണ്ടു സിനിമകള്‍ വന്നതോടെ നാദിര്‍ഷ പുതിയ പേരിട്ടു - വൺസ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി.

കോമഡിയായി ചെയ്യാന്‍ പറ്റുന്ന ഒരു കഥയല്ല ഇത്. ഒരു രാത്രിയില്‍ കൊച്ചിനഗരത്തിലുണ്ടാകുന്ന കൊലപാതകങ്ങളൊക്കെയുള്ള വലിയ ക്രൈം. അതുമായി ബന്ധമുണ്ടാകുന്ന കുറെ ചെറുപ്പക്കാര്‍. ഒരു സബ് ഇന്‍സ്‌പെക്ടറും അതില്‍ പങ്കാളിയാകുന്നു. അതാണ് അര്‍ജുന്‍ അശോകന്‍ ചെയ്യുന്ന കഥാപാത്രം.

രാത്രി ടാക്‌സി ഓടിക്കുന്ന ഒരു പയ്യനും അതിന്‍റെ ഭാഗമാകുന്നു. അതാണ് മുബിന്‍റെ കഥാപാത്രം. മറ്റൊരാള്‍ യുകെയില്‍ പോയി തിരികെ നാട്ടില്‍ വരുന്ന പെണ്‍കുട്ടി. ആ റോളില്‍ ദേവിക സഞ്ജയ്.

സിനിമയുടെ പ്രമോഷനുമായി ആ രാത്രി നഗരത്തിലുണ്ടായിരുന്ന സിനിമാനടനാണ് മറ്റൊരാള്‍. ഷൈന്‍ ടോം ചാക്കോയാണ് ആ വേഷത്തില്‍. ഇന്നത്തെ കുട്ടികള്‍ അങ്ങനെയൊരു പ്രശ്‌നത്തില്‍പ്പെട്ടാല്‍ എങ്ങനെയാവും അതിനെ നേരിടുക എന്നതാണു കഥ - റാഫി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.