University News
പിജി കോഴ്സുകളിലേക്കു പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പിജി കോഴ്സുകളിലേക്കു പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 20 വരെ നീട്ടി.

അസിസ്റ്റന്‍റ് പ്രഫസർ നിയമനം

ഡിപ്പാർട്ട്മെന്‍റ് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് (മാങ്ങാട്ടുപറന്പ കാന്പസ്) കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രഫസർമാരെ നിയമിക്കുന്നതിനായി 13 ന് രാവിലെ 10.30 ന് സർവകലാശാലയുടെ താവക്കര കാന്പസിൽ വാക്ക് ഇൻ ഇൻറ്റർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കിൽ കുറയാതെ മാത്തമാറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം. നെറ്റ്/പിഎച്ച്ഡി യോഗ്യത ഉണ്ടായിരിക്കണം. ജോലി പരിചയമുള്ളവർക്കു മുൻഗണന നൽകുന്നതാണ്. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ള ഉദ്യോഗാർഥികളെയും പരിഗണിക്കും. നിയമനം കണ്ണൂർ സർവകലാശാല നിയമങ്ങൾക്കു വിധേയമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്കു നെറ്റ്/പിഎച്ച്ഡി യോഗ്യതയുണ്ടെങ്കിൽ പ്രതിമാസം 25,000 രൂപയും നെറ്റ്/പിഎച്ച്ഡി യോഗ്യതയില്ലെങ്കിൽ 21,000 രൂപയും വേതനം ലഭിക്കുന്നതാണ്.

ഇൻറ്റർവ്യൂവിനു ഹാജരാവുന്ന ഉദ്യോഗാർഥികൾ അവരുടെ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, ജനനതീയതി, ജോലി പരിചയം, എന്നിവ തെളിയിക്കുന്നതിനാവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി അന്നേദിവസം രാവിലെ 10 ന് കണ്ണൂർ സർവകലാശാല താവക്കരയിലുള്ള അക്കാദമിക് വിഭാഗത്തിൽ ഹാജരാകേണ്ടതാണ്.

കേരളത്തിനു പുറത്തുനിന്നു നിർദിഷ്ടയോഗ്യത നേടിയ ഉദ്യോഗാർഥികളെ തുല്യതാസർട്ടിഫിക്കറ്റ് ഹാജരാക്കാതെ ഇൻറ്റർവ്യൂവിൽ പങ്കെടുപ്പിക്കുന്നതല്ല. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യൂണിവേഴ്സിറ്റിയുടെ ഫണ്ടിൽ അടച്ച 200 രൂപയുടെ ഒറിജിനൽ ചലാൻ രശീതും ഹാജരാക്കേണ്ടതാണ്. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാലയുടെ വെബ്സൈറ്റിൽ www.kannuruniversity.ac.in ലഭ്യമാണ്. സംവരണാനുകൂല്യത്തിനർഹതയുള്ളവർ ജാതി സർട്ടിഫിക്കറ്റും നോണ്‍ ക്രിമിലയർ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. നിലവിൽ മൂന്നുവർഷം സർവീസ് പൂർത്തിയാക്കുന്ന അസിസ്റ്റന്‍റ് പ്രഫസർമാർക്കു (കരാർ അടിസ്ഥാനത്തിൽ) വകുപ്പ് തലവന്‍റെ സമ്മതപത്രം ഹാജരാക്കുന്നപക്ഷം ഇൻർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.