University News
ബിപിഎ പ്രാക്ടിക്കൽ പരീക്ഷ
ജൂലൈയിൽ നടത്തിയ രണ്ടും നാലും സെമസ്റ്റർ മൃദംഗം പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 23 മുതൽ 27 വരെ ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ

ബികോം പ്രാക്ടിക്കൽ പരീക്ഷ

ജൂലൈയിൽ നടത്തിയ രണ്ടും നാലും സെമസ്റ്റർ കോമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ് കേറ്ററിംഗ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ മുതൽ 12 വരെ വർക്കല ശ്രീ നാരായണാ കോളജിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

യൂണിവേഴ്സിറ്റി/കോളജ് അധ്യാപകർക്ക് ഹ്രസ്വകാല പരിശീലന പരിപാടി

യുജിസി ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്പ്മെന്‍റ് സെന്‍ററിൽ 30 മുതൽ നവംബർ നാല് വരെ യൂണിവേഴ്സിറ്റി/ കോളജ് അധ്യാപകർക്കായി റൂസയുടെ ധനസഹായത്തോടുകൂടി "സ്റ്റുഡന്‍റ് കൗണ്‍സിലിംഗ് ആൻഡ് മെന്‍ററിംഗ്’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറവും വിശദവിവരങ്ങളും www.ugchrdc.in വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകൾ പ്രിൻസിപ്പാലിന്‍റെ സാക്ഷ്യപത്രത്തോടു കൂടി ദി ഡയറക്ടർ, യുജിസി ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്പ്മെന്‍റ് സെന്‍റർ, ഗോൾഡൻ ജൂബിലി ബിൽഡിംഗ്, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം 695581 എന്ന വിലാസത്തിൽ 16 ന് മുൻപ് ലഭിക്കണം.

യുജിസി ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്പ്മെന്‍റ് സെന്‍ററിൽ 23 മുതൽ 28 വരെ യൂണിവേഴ്സിറ്റി/ കോളജ് അധ്യാപകർക്കു വേണ്ടി റൂസയുടെ ധനസഹായത്തോടുകൂടി "വിമണ്‍ എംപവർമെന്‍റ്’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറവും വിശദവിവരങ്ങളും വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകൾ പ്രിൻസിപ്പലിന്‍റെ സാക്ഷ്യപത്രത്തോടു കൂടി ദി ഡയറക്ടർ, യുജിസി ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്പ്മെന്‍റ് സെന്‍റർ, ഗോൾഡൻ ജൂബിലി ബിൽഡിംഗ്, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം 695581 എന്ന വിലാസത്തിൽ 16 ന് മുൻപ് ലഭിക്കണം.

പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം

11 ന് തുടങ്ങുന്ന ബികോം (ആനുവൽ സ്കീം) പരീക്ഷയ്ക്ക് ഗവ. സംസ്കൃത കോളജും, കരമന എൻഎസ്എസ് കോളജും പരീക്ഷാ കേന്ദ്രങ്ങളായി അപേക്ഷിച്ചവർ പാളയം സെനറ്റ് ഹൗസ് ക്യാന്പസിലുള്ള എസ്ഡിഇയിലും, പെരിങ്ങമല ഇക്ബാൽ കോളജിൽ അപേക്ഷിച്ചവർ നെടുമങ്ങാട് ഗവ. കോളജിലും, കൊല്ലം എസ്എൻ കോളജിലെ പെണ്‍കുട്ടികൾ ചാത്തന്നൂർ എസ്എൻ കോളജിലും, എഫ്എംഎൻ കൊല്ലത്ത് അപേക്ഷിച്ചവർ കരുനാഗപ്പള്ളി എസ്‌വിആർ കോളജിലും, ചെന്പഴന്തി എസ്എൻ, മാർ ഈവാനിയോസ് എന്നീ കേന്ദ്രങ്ങളിലുള്ളവർ തിരുവനന്തപുരം എംജി കോളജിലും ഹാജരായി ഹാൾടിക്കറ്റുകൾ കൈപ്പറ്റി പരീക്ഷയ്ക്ക് എഴുതേണ്ടതാണ്. ഓണ്‍ലൈനിൽ അപേക്ഷിച്ചവർക്ക് ഹാൾടിക്കറ്റുകൾ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എൽഎസ്ഇ കണ്ണൂർ, കാസർഗോഡ്, തൃശൂർ, മലപ്പുറം സെന്‍ററുകൾ ആവശ്യപ്പെട്ട വിദ്യാർഥികൾ ചേർത്തല സെന്‍റ് മൈക്കൽ കോളജിൽ ഹാജരാകേണ്ടതാണ്.

ഒന്നാം വർഷ ബിരുദ പ്രവേശനം:സ്പോട്ട് അഡ്മിഷൻ

സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ, എയ്ഡഡ്, സ്വാശ്രയ കോളജുകൾ, യുഐടികൾ, ഐഎച്ച്ആർഡി കോളജുകൾ എന്നിവിടങ്ങളിലെ 201718ലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് നാളെ അതത് കോളജുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് 11 വരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. നിശ്ചിതസമയത്തിനകം ഹാജരാകുന്ന വിദ്യാർഥികളുടെ റാങ്ക് പട്ടിക തയാറാക്കി ഉച്ചയ്ക്ക് 12 മുതൽ പ്രവേശനം നടത്തുന്നതാണ്. വിദ്യാർഥികൾക്ക് നേരിട്ടോ ചുമതലപ്പെട്ട വ്യക്തി (നോമിനി) മുഖേനയോ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.

ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (ടിസി ഉൾപ്പടെ) കൈവശമുള്ളവരെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. സംവരണ സീറ്റുകളിൽ പരിഗണിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവർ നോണ്‍ക്രീമിലെയർ/ ജാതി തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കേണ്ടതാണ്. അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്ത പക്ഷം അവരെ സംവരണ സീറ്റുകളിലേയ്ക്ക് പരിഗണിക്കുന്നതല്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ അധിക സമയം അനുവദിയ്ക്കുന്നതല്ല.

ഓണ്‍ലൈൻ അപേക്ഷയിൽ ഗവ, എയ്ഡഡ് കോളജുകളിലെ കോഴ്സുകൾ ഓപ്ഷനായി നൽകിയിട്ടുള്ള വിദ്യാർഥികളെ മാത്രമേ സ്പോട്ട് അഡ്മിഷനുവേണ്ടി അതത് കോളജുകളിൽ പരിഗണിക്കുകയുള്ളൂ. എന്നാൽ യുഐടികളിലും സ്വാശ്രയ കോളജുകളിലും ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചവരെ പരിഗണിച്ച ശേഷം വരുന്ന ഒഴിവുകളിലേയ്ക്ക് ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യാത്തവരേയും ഓണ്‍ലൈൻ അപേക്ഷയിൽ ഓപ്ഷൻ നൽകാത്തവരേയും മാനേജ്മെന്‍റ് ക്വാട്ടയിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരേയും പരിഗണിക്കുന്നതാണ്.

എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് 840/ രൂപയും ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1525/ രൂപയുമാണ് സർവകലാശാല പ്രവേശന ഫീസ്. പ്രവേശനം ലഭിച്ചാൽ ഉടൻ തന്നെ ഈ ഫീസ് ഒടുക്കേണ്ടതാണ്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളുടേയും കൈവശം ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ട് നിർബന്ധമായും ഉണ്ടായിരിക്കേണ്ട താണ്. പ്രിന്‍റൗട്ട് ഹാജരാക്കാത്ത ആരേയും പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്ന ഒഴിവുകളുടെ വിവരം സർവകലാശാല അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും. ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം മാത്രം അതത് കോളജുകളിൽ ഹാജരാകേണ്ട താണ്.

എൽഎൽബി ഫലം

2016 സെപ്റ്റംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎ/ബികോം/ബിബിഎ എൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനും 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ