എൻപിഎസ്: പെൻഷനൊപ്പം നികുതി ലാഭവും
എൻപിഎസ്:  പെൻഷനൊപ്പം നികുതി ലാഭവും
Thursday, June 8, 2017 3:15 AM IST
സർക്കാർ ജോലിക്കാർക്കു മാത്രമല്ല രാജ്യത്തെല്ലാവർക്കും പെൻഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ചിരിക്കുന്ന പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ പദ്ധതി. വളരെ ലളിതമായി എൻപിഎസിനുള്ള അക്കൗണ്ട് തുറക്കാം. ബാങ്കുകൾ, പോസ്റ്റോഫീസുകൾ, പിഎഫ്ആർഡിഎ അംഗീകരിച്ചിട്ടുള്ള സേവനദാതാക്കൾ എന്നിവയിലൂടെ അക്കൗണ്ട് തുറക്കാം. ടയർ-1, ടയർ-2 എന്നിങ്ങനെ രണ്ടു തരത്തിലുള്ള അക്കൗണ്ടുകളാണ് എൻപിഎസിലുളളത്. ടയർ-1 അക്കൗണ്ട് നിർബന്ധമായും ഉണ്ടായിരിക്കണം. ടയർ-1 അക്കൗണ്ടിനോടൊപ്പം തുടങ്ങാവുന്ന അക്കൗണ്ടാണ് ടയർ-2 അക്കൗണ്ട്. ടയർ-1 അക്കൗണ്ടിലെ നിക്ഷേപമാണ് ആദായ നികുതി ഇളവിനായി പരിഗണിക്കുന്നത്.

ഫണ്ട് മാനേജ്മെന്‍റ്

പിഎഫ്ആർഡിഎയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും സ്വകാര്യമേഖലയിലുള്ളതുമായ എട്ട് ഫണ്ട് മാനേജർമാരാണ് എൻപിഎസ് ഫണ്ട് മാനേജ് ചെയ്യുന്നത്. ഓഹരികൾ, കോർപറേറ്റ് ബോണ്ട്, ഗവണ്‍മെന്‍റ് സെക്യൂരിറ്റി,ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടുകൾ തുടങ്ങിയ വ്യത്യസ്തമായ ആസ്തികളിലാണ് നിക്ഷേപം നടത്തുന്നത്. അതിനാൽ വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ കുറഞ്ഞതോതിലെ നിക്ഷേപത്തെ ബാധിക്കു. ഉപഭോക്താക്കൾക്ക് ഫണ്ടു മാനേജരെയും ആസ്തിയും തെരഞ്ഞെടുക്കാനും ആവശ്യമുള്ളപ്പോൾ മാറ്റം വരുത്താനുമുള്ള സാഹചര്യമുണ്ട്. രണ്ടു തരത്തിലുള്ള നിക്ഷേപ അവസരങ്ങളാണുള്ളത്.

1. ആക്ടീവ് ചോയിസ്:

പെൻഷൻ അക്കൗണ്ട് ആരംഭിക്കുന്പോൾ ഉപഭോക്താവ് ഏത് ആസ്തികളിലായാണ് നിക്ഷേപം നടത്തേണ്ടതെന്ന് തെരഞ്ഞെടുക്കുന്നു. അതിനനുസരിച്ച് ഓരോ ആസ്തികളിലേക്കും തുക നിക്ഷേപിക്കപ്പെടുന്നു.

2. ഓട്ടോ ചോയിസ്:

ഇവിടെ നിക്ഷേപകന്‍റെ പ്രായം കണക്കിലെടുത്ത് നാല് നിക്ഷേപ ആസ്തികളിലായി നിശ്ചിത അനുപാതത്തിൽ നിക്ഷേപ തുക എത്തുന്നു. ഉദാഹരണത്തിന്: മുപ്പത്തിയഞ്ചാമത്തെ വയസിൽ ഓഹരികളിൽ 50 ശതമാനം, കോർപറേറ്റ് ബോണ്ടുകളിൽ 30 ശതമാനം, ഗവണ്‍മെന്‍റ് സെക്യൂരിറ്റികളിൽ 20 ശതമാനം എന്നിങ്ങനെയായിരിക്കും നിക്ഷേപം. പ്രായം 55 ൽ എത്തുന്പോൾ ഓഹരികളിൽ 10 ശതമാനം, കോർപറേറ്റ് ബോണ്ടുകളിൽ 10 ശതമാനം, ഗവണ്‍മെന്‍റ് സെക്യൂരിറ്റികളിൽ 80 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപം.


നികുതിയിളവുകൾ

പെൻഷൻ അക്കൗണ്ടിലെ നിക്ഷേപത്തിനുള്ള ഇളവ് (ആദായ നികുതി നിയമം സെക്ഷൻ 80 സി, 80സിസിസി, 80സിസിഡി(1):
ശന്പളക്കാർക്ക് ശന്പളത്തിന്‍റെ 10 ശതമാനമാണ് പരാമവധി ഇളവായി ലഭിക്കുക. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിക്കും മൊത്തം വരുമാനത്തിന്‍റെ 10 ശതമാനമോ, 1.5 ലക്ഷം രൂപയോ ഇതിൽ ഏതാണോ കുറവ് അത്രയും ഇളവ് ലഭിക്കും.
ആദായ നികുതി നിയമം
സെക്ഷൻ 80 സിസിഡി(1):
2015-16 വർഷം മുതൽ സെക് ഷൻ 80 സിയിലെ ഇളവിനു പുറമേ അധികമായി നിക്ഷേപിക്കുന്ന 50,000 രൂപക്കും നികുതിയിളവ് ലഭിക്കും.

ആദായ നികുതി നിയമം സെക്ഷൻ 80 സിസിഡി(2):

തൊഴിലാളികൾക്കു വേണ്ടി തൊഴിൽ ദാതാവ് എൻപിഎസിലേക്ക് അടക്കുന്ന തുകയ്ക്ക് (തൊഴിലാളിയുടെ അടിസ്ഥാന ശന്പളം ഡിഎ എന്നിവയുടെ പരമാവധി 10 ശതമാനം) നികുതിയിളവ് ലഭിക്കും. തൊഴിൽദാതാവിന് തൊഴിലാളികളുടെ എൻപിഎസിലേക്ക് അടക്കാവുന്ന തുകയ്ക്ക് പരിധിയില്ല.

ഏഴ് ഫണ്ടുകളാണ് എൻപിഎസ് അസറ്റ് മാനേജ് ചെയ്യുന്നത്. ഇവ കഴിഞ്ഞ അഞ്ചുവർഷം വിവിധ നിക്ഷേപ പദ്ധതികളായ ഗവണ്‍മെന്‍റ് സെക്യൂരിറ്റികൾ, കോർപറേറ്റ് ബോണ്ടുകൾ, ഓഹരികൾ എന്നിവയ്ക്കു നൽകിയ റിട്ടേണാണ് മുകളിൽ നൽകിയിരിക്കുന്നത്.