Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുടുംബത്തിനുള്ളിലെ ടൈംബോംബ്
കൗമാരക്കാർക്കൊപ്പം വിവാഹിതരും മധ്യവയസ്ക്കരും സൈബർ സെക്സിന് അടിമകളായിമാറുമ്പോൾ ജീവിതാവസ്ഥ സങ്കീർണമാകുന്നു. 44 വയസുള്ള സ്കൂൾ അധ്യാപികയുടെ ഭർത്താവ് കഴിഞ്ഞ ഒരുവർഷമായി മൊബൈൽ ഫോൺ അടിമയാണ്. 52 വയസുള്ള ഭർത്താവ് സുഹൃത്തുക്കൾക്ക് വാട്സ് അപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നുവെന്നാണ് അവർ ആദ്യം കരുതിയത്. വീട്ടുകാര്യങ്ങളോ മക്കളുടെ കാര്യങ്ങളോ ഒന്നും ശ്രദ്ധിക്കാതെ 24 മണിക്കൂറും ഭർത്താവിന്റെ മൊബൈൽ ഫോൺ കുത്തൽ കണ്ടു മടുത്ത ഭാര്യ ഒടുവിൽ പാതിരാത്രി ഫോണെടുത്തു പരിശോധിച്ചപ്പോൾ കാമുകിയുടെ നിരവധി നഗ്നഫോട്ടോകൾ മാത്രമല്ല പരസ്പരം കൈമാറിയിട്ടുള്ള ധാരാളം അശ്ലീല വീഡിയോകളും ഫോണിൽ കണ്ട് ഞെട്ടി. ഇതേച്ചൊല്ലി വീട്ടിൽ എന്നുംവഴക്കും ബഹളവുമായി. പത്താംക്ലാസിൽ പഠിക്കുന്ന മകനു വീട്ടിലെ പ്രശ്നങ്ങൾ കാരണം പരീക്ഷപോലും നന്നായി എഴുതാൻ കഴിഞ്ഞില്ലെന്നും അവർ പറയുന്നു. സൈബർ സെക്സിനെതിരേ മാധ്യമങ്ങൾ പ്രതികരിക്കണമെന്നും അവർ പറയുന്നു.
ഇനി ഒരു ഭർത്താവിന്റെ വാട്സ് അപ്പ് ഭ്രമം കാണുക. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഭീകരതയെ വെല്ലുന്ന സൈബർ സെക്സിന്റെ അഡിക്ഷനിലാണ് അയാൾ. ഫലമോ രണ്ട് മുതിർന്ന പെൺമക്കളടങ്ങിയ കുടുംബം നട്ടംതിരിയുകയാണ്. 55 വയസുള്ള ഉദ്യോഗസ്ഥനാണ് ഈ ഗൃഹനാഥൻ. സ്കൂളിൽ പഠിച്ച പഴയ വിദ്യാർഥികളുടെ വാട്സ് അപ്പ് ഗ്രൂപ്പിലാണ് താൻ എന്ന് ഭാര്യയെ വിശ്വസിപ്പിച്ച് മുറിയിൽ കയറുന്ന ഗൃഹനാഥൻ പകലും രാത്രിയും ഒരുപോലെ മൊബൈൽ സന്ദേശങ്ങൾക്കു കാതോർക്കുകയും അയയ്ക്കുകയും ചെയ്യുന്നു. ഭർത്താവിന്റെ സ്വഭാവം ടീനേജ് കുട്ടികളെക്കാൾ കഷ്ടമാണെന്ന് വീട്ടമ്മയായ ഭാര്യ പറയുന്നു. രണ്ട് സ്ത്രീകൾ അയയ്ക്കുന്ന സെക്സ് ചിത്രങ്ങളും സന്ദേശങ്ങളും താൻ ഫോണിൽ കണ്ടിട്ടുണ്ടെന്നും (ഭർത്താവ് കുളിമുറിയിൽ കയറുന്ന സന്ദർഭങ്ങളിലെന്നും) അവർ പറയുന്നു.
ഭാര്യ വീട്ടാവശ്യങ്ങളെക്കുറിച്ച് പറയുകയോ പുറത്തുപോകുന്നതിനെക്കുറിച്ച് പറയുകയോ ചെയ്താൽ ആൾ വയലന്റാകുമത്രേ. മദ്യം കിട്ടാതെ വരുമ്പോൾ ആൽക്കഹോൾ അഡിക്റ്റസും മയക്കുമരുന്നിന്റെ അഭാവത്തിൽ മയക്കുമരുന്നിനടിമകളും കാണിക്കുന്ന അതേ ചേഷ്ടകളാണ് മൊബൈൽ ഫോണിൽ നിന്നു വേർപ്പെടുന്ന സമയത്ത് ഇയാൾ പ്രകടിപ്പിക്കുന്നത്.
വാട്സ് അപ്പ് ലഹരിക്കിടയിൽ മുറിയിൽ കയറിവരുന്ന ഭാര്യ അയാളുടെ കടുത്ത ശത്രുവായിമാറിക്കഴിഞ്ഞിരിക്കുന്നു. പ്രധാനപ്പെട്ട ഒരുകാര്യം സംസാരിക്കുവാനായി ഭർത്താവിന്റെ അടുത്തെത്തിയാൽ തന്നെ ഭാര്യയെ ഇയാൾ തുറിച്ചുനോക്കുകയും ഒരു കാരണവുമില്ലാതെ ഉച്ചത്തിൽ ശകാരിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നു. ഭർത്താവ് ഫോൺ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തും ഇതുതന്നെയാണ് അവസ്ഥ. സ്വന്തം വീട്ടിൽ സ്വതന്ത്രമായി ഒന്നു നടക്കുവാൻപോലും കഴിയില്ലെന്നും ഭാര്യ പറയുന്നു. ഓഫീസിലും സമൂഹത്തിലും ബന്ധുക്കളോടും വളരെ മാന്യമായി ഇടപെടുന്നതുകൊണ്ടുതന്നെ ഇയാളെക്കുറിച്ച് പരാതി പറയുവാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഭാര്യ.
മൊബൈൽ ഫോൺ – ഇന്റർനെറ്റ് അശ്ലീലതയിൽ മുഴുകിപ്പോയ ഭർത്താവിനെ നിരന്തരം പിന്തുടർന്നുവരുന്ന ഒരു ഭാര്യയെ പരിചയപ്പെടാം. പറയുവാൻ വിഷമമുണ്ടെങ്കിലും പറയാതെ വയ്യ. ഈ ഭർത്താവ് ഒരു ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. വൈകുന്നേരം വീട്ടിലെത്തിയാൽ രാത്രി വൈകുവോളം ഒന്നുകിൽ കംപ്യൂട്ടറിനു മുന്നിൽ. അല്ലെങ്കിൽ മൊബൈൽ ഫോണിൽ! ഭാര്യയുടെ പരിശോധനാ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടുതന്നെ ഭർത്താവിന്റെ മൊബൈൽ ഫോൺ ലോക്ക്ഡ് ആണ്. ഭാര്യ പക്ഷേ ഒരു സിബിഐ ഓഫീസറെക്കാൾ വിരുതോടെ ഓരോ ദിവസവും മണിക്കൂറുകൾ പണിപ്പെട്ട് ലോക്ക് തുറക്കും (ഭർത്താവ് ഗാഢനിദ്രയിലാകുന്ന രാത്രിസമയത്ത്) സ്വന്തം ഭർത്താവിന്റെ കാമുകിമാർ അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും കണ്ട് അവർ ഞെട്ടിവിറയ്ക്കുകയും അതേക്കുറിച്ച് അടുത്ത പകൽ കൊള്ളിവാക്കുകൾ പറഞ്ഞ് വീട് നരകമാക്കുകയും ചെയ്യുന്നു. ഭാര്യയെ വെട്ടിക്കുവാനായി ദിവസവും അയാൾ പണിപ്പെട്ട് നമ്പർ ലോക്കുകളും സ്ക്രീൻ ലോക്കുകളും മാറ്റുന്നുവെങ്കിലും എത്ര പണിപ്പെട്ടാണെങ്കിലും അവർ ലോക്ക് അഴിച്ച് പുതിയ പുതിയ സൈബർ ഹോട്ട് കാഴ്ചകൾ കണ്ടുപിടിക്കുകയാണ്. വളരെ പ്രയാസപ്പെട്ട് രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് താൻ ഭർത്താവിന്റെ കംപ്യൂട്ടർ പാസ്വേർഡ് കണ്ടെത്തുകയും അതുപയോഗിച്ച് ഭർത്താവിന് ലഭിക്കുന്ന അശ്ലീലം നിറഞ്ഞ മെസേജുകളും ചാറ്റിംഗ് വിശേഷങ്ങളും കണ്ടെത്തുകയും ചെയ്യുന്നുവെന്നും ഭാര്യ തുറന്നുപറയുന്നു.
സ്വന്തമായി വരുമാനം ഇല്ലാത്ത വീട്ടമ്മയായ ഇവർ പറയുന്നത് – ഭർത്താവിനെ അങ്ങിനെ വെറുതെവിടാൻ താൻ ഒരുക്കമല്ലെന്നാണ്. തന്റെ ജീവിതം നശിച്ചാലും ഇനി പിന്നോട്ടില്ലെന്നും. സ്കൂൾ വിദ്യാർഥികളായ രണ്ട് ആൺമക്കളും അച്ഛന്റെയും അമ്മയുടെയും ചീത്തവിളികളും യുദ്ധവും കണ്ട് തളർന്നാലും ഭർത്താവിനെ ഒതുക്കിയേ താൻ അടങ്ങൂവെന്നും അവർ വാശിയോടെ പറയുന്നു. എന്റെ ജീവിതം എന്തായാലും നഷ്ടപ്പെട്ടു. അയാൾ മാത്രം അങ്ങനെ സുഖിക്കേണ്ട എന്നുപറയുന്ന ഭാര്യമാരുമുണ്ട്.
കുടുംബത്തിനുള്ളിൽ അശ്ലീലതയെച്ചൊല്ലി ഭാര്യയും ഭർത്താവും നടത്തുന്ന അതിഭീകരമായ വാക്കേറ്റങ്ങളിൽ, കൈയേറ്റങ്ങളിൽ മൂകസാക്ഷികളാകുന്നതും ബലിയാടാകുന്നതും നിരപരാധികളായ മക്കളാണെന്ന വസ്തുത അനാരോഗ്യകരമായ ഈ മത്സരങ്ങൾക്കിടയിൽ മാതാപിതാക്കൾ മറന്നുപോകുന്നു. കുട്ടികളുടെ വ്യക്തിത്വവികാസത്തെയും മാനസികാവസ്ഥയെയും സ്വഭാവത്തെയും ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഒന്നാണ് മാതാപിതാക്കൾ തമ്മിലുള്ള സംഘർഷങ്ങൾ എന്ന സത്യവും വിസ്മരിക്കപ്പെടുന്നു.
ഭർത്താവിന്റെ തണലായി ജീവിക്കുവാൻ ആഗ്രഹിക്കുന്ന നാൽപതുകാരിയായ ഒരു ഹൈസ്കൂൾ അധ്യാപികയുടെ വാക്കുകൾ ഇങ്ങനെയാണ്. ഈ മൊബൈൽ ഫോണാണ് എല്ലാകുഴപ്പത്തിനും കാരണം. വിവാഹം കഴിഞ്ഞകാലത്ത് അദ്ദേഹം വളരെ നീറ്റായിരുന്നു. എന്നെയും കുട്ടികളെയും എല്ലാ ഞായറാഴ്ചകളിലും പുറത്തു കൊണ്ടുപോകുകയും കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഇപ്പോൾ വീട്ടുകാര്യങ്ങൾക്കൊന്നും ഒരു ഉത്സാഹവുമില്ല. ഏത് നേരവും കൈയിൽ ഫോൺ കാണും. മെസേജ് വായിച്ച് തനിയെ ചിരിക്കുന്നതും മുഖം വികസിക്കുന്നതുമൊക്കെ കാണാം. എന്താണ് ശരിക്കും സംഭവിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അദ്ദേഹം കൈവിട്ടുപോയപോലെ ഒരനിശ്ചിതാവസ്ഥ തോന്നും. ആത്മഹത്യ ചെയ്താലോയെന്നും പലപ്പോഴും ആലോചിച്ചുപോകുന്നു. പെൺമക്കളെ ഇങ്ങനെ ഒരച്ഛന്റെ അടുത്താക്കി മരിക്കാനും കഴിയില്ലല്ലോ?
ഇന്റർനെറ്റ് – മൊബൈൽ ചാറ്റും വാട്സ് അപ്പും തങ്ങളുടെ സ്വൈര്യ സല്ലാപങ്ങൾക്ക് ഫലപ്രദമായി വിനിയോഗിക്കുന്ന ഭർത്താക്കന്മാരും ഭാര്യമാരും ഇന്നുണ്ട്. അതായത് ഒന്നിലധികം ബന്ധങ്ങളെ ഇതിലൂടെ അതിവിദഗ്ധമായി മുന്നോട്ടുകൊണ്ടുപോകുന്നവർ!
കൊല്ലം സ്വദേശിയായ ഒരു ഭർത്താവ് സ്വകാര്യ കമ്പനിയിലെ മാർക്കറ്റിംഗ് വിഭാഗത്തിലാണ്. ദിവസവും യാത്രകൾ. ഒരു ദിവസം ഫോൺ വീട്ടിൽവച്ചു മറന്നുപോയി. ഫോൺ തുടരെ തുടരെ മെസേജ് വർഷിച്ചപ്പോൾ എന്തെങ്കിലും അത്യാഹിതം സംഭവിക്കുന്നുവെന്ന് ഭയന്ന ഭാര്യ ഫോൺ തുറന്നുനോക്കി. നാലു സ്ത്രീകൾക്ക് ഏതണ്ട് ഒരേ ഭാഷയിൽ ഹോട്ട് സന്ദേശങ്ങൾ ഭർത്താവ് അയച്ചതിനുള്ള മറുപടികൾ വന്നതാണത്രെ. നാലുപേർക്ക് രഹസ്യ സമാഗമങ്ങളുടെ സ്ഥലവും തീയതിയും ഭർത്താവ് നൽകിയിരിക്കുന്നതുകണ്ട താൻ മരവിച്ച അവസ്ഥയിലായിപ്പോയി എന്നും അവർ പറയുന്നു. മൂത്തമകനോട് ഇതേക്കുറിച്ച് ചെറുതായി സൂചിപ്പിച്ചപ്പോൾ ഇതൊക്കെ പരാതിയായി പറഞ്ഞുനടക്കണോ എന്നാണത്രേ ന്യൂജനറേഷൻ മകന്റെ ചോദ്യം! ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ഫൺ വേണ്ടേയെന്നു ചോദിക്കുന്നവരുമുണ്ട്. പുരുഷമേധാവിത്വം ഇന്നും നിലനിൽക്കുന്ന സമൂഹത്തിൽ (പഴയ തലമുറക്കാർ പ്രത്യേകിച്ചും) ഭർത്താവിന്റെ ഈ വിനോദങ്ങൾ കണ്ടും കേട്ടും തകരുന്ന അനേകം സ്ത്രീകളുണ്ട്. പുതിയകാലത്തെ ഈ അവസ്ഥകൾക്കുനേരെ തകിടം മറിയുന്നവരുമുണ്ട്. ഭാര്യ ഏതുസമയത്തും ഫോണിൽ ആണെന്നുള്ള പുരുഷന്റെ പരാതിയും ഇപ്പോൾ പുത്തരിയല്ല.
തിരുവനന്തപുരത്തെ പ്രശസ്തനായ ഒരു മനഃശാസ്ത്ര വിദഗ്ധൻ ഈ അടുത്തകാലത്ത് പറഞ്ഞത് – തന്നെ കാണുവാൻ കൗൺസലിംഗ് സെന്ററിലെത്തിയ ഒരു വിദ്യാർഥിനി അമ്മയുടെ ഫോൺവിളികളം മെസേജ് അയയ്ക്കലും കണ്ട് തനിക്ക് ജീവിതംതന്നെ മടുത്തിരിക്കുകയാണെന്നാണ്. അമ്മയുടെ സ്വഭാവം കാരണം അച്ഛൻ ജോലിസ്ഥലത്തുനിന്നു വീട്ടിലേക്ക് അധികം വരാറില്ലെന്നും താൻ ഒറ്റപ്പെടുകയാണെന്നും പെൺകുട്ടി പറഞ്ഞു. (തുടരും)
<യ> ഊരാക്കുടുക്കായി സൈബർ ഇടങ്ങൾ–4/ എസ്്. മഞ്ജുളാദേവി
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
Latest News
പന്തീരാങ്കാവില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവം; കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസ്
സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം; വീടുകളില്‍ വെള്ളം കയറി; ഓറഞ്ച് അലേര്‍ട്ട് തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സഹകരിക്കുമെന്ന് സിഐടിയു
ആളില്ലാത്ത വീട്ടിൽ മോഷണം; രണ്ട് പ്രതികൾ പിടിയിൽ
ഗസ്റ്റ് ഹൗസ് നവീകരണം; പരിശോധനയ്ക്കായി ഹൈക്കോടതി ജസ്റ്റീസുമാര്‍ ശബരിമലയിലേക്ക്
Latest News
പന്തീരാങ്കാവില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവം; കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസ്
സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം; വീടുകളില്‍ വെള്ളം കയറി; ഓറഞ്ച് അലേര്‍ട്ട് തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സഹകരിക്കുമെന്ന് സിഐടിയു
ആളില്ലാത്ത വീട്ടിൽ മോഷണം; രണ്ട് പ്രതികൾ പിടിയിൽ
ഗസ്റ്റ് ഹൗസ് നവീകരണം; പരിശോധനയ്ക്കായി ഹൈക്കോടതി ജസ്റ്റീസുമാര്‍ ശബരിമലയിലേക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top